മുന്‍ ജീവനക്കാരന്റെ അതിക്രമം... അയല്‍വാസി നടുറോഡില്‍ വെട്ടിവീഴ്ത്തിയ യുവതിയുടെ മരണത്തില്‍ വിറങ്ങലിച്ച് നാട്; വീട്ടിലേക്ക് പോകവേ, മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്; ശരീരത്തിലേറ്റത് 36 വെട്ട്

കൊടുങ്ങല്ലൂരില റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന നാസറിന്റെ ഭാര്യ റിന്‍സിയുടെ (30) മരണത്തില്‍ നാട് തേങ്ങുകയാണ്. എന്തിനായിരുന്നു ഈ കൊലപാതകമെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല.
മക്കളുമായി സ്‌കൂട്ടറില്‍ പോകവേ,അയല്‍വാസിയായ യുവാവാണ് പിന്തുര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തിയത്. എറിയാട് കേരള വര്‍മ്മ സ്‌കൂളിന് സമീപത്തെ നിറക്കൂട്ട് എന്ന സ്വന്തം റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന നാസറിന്റെ ഭാര്യ റിന്‍സി ഇന്നലെ രാവിലെ എട്ടരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം മാങ്ങറാംപറമ്പിലെ വീട്ടിലേക്ക് പോകവേ, മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് നാസര്‍ കടയിലായിരുന്നു. അയല്‍വാസിയും ഇവരുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനുമായ റിയാസിനായി (ചിപ്പു 38) പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതി അവിവാഹിതനാണ്.
ലോക്ക് ഡൗണ്‍ കാലത്ത് നാലുമാസം ഈ കടയില്‍ ജോലി ചെയ്തിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കവേ, വലതുകൈയുടെ നാല് വിരലുകള്‍ അറ്റുവീണു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പരിസരത്തുള്ളവരാണ് റിന്‍സിയെ ചന്തപ്പുരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ രാത്രി പത്തരയോടെ തൃശൂരിലേക്കു കൊണ്ടുവന്നു. സംഭവത്തിനുശേഷം റിയാസ് സ്‌കൂട്ടര്‍ വീട്ടില്‍ കൊണ്ടുവച്ചശേഷം കുളി കഴിഞ്ഞാണ് രക്ഷപ്പെട്ടത്.
പറവൂര്‍ മാഞ്ഞാലി സ്വദേശിയായ കലാപുരയ്ക്കല്‍ അബ്ദുള്‍ സലാമിന്റെയും റംലത്തിന്റെയും മൂന്ന് മക്കളില്‍ ഇളയവളാണ് റിന്‍സി. ഈ കുടുംബം ഏഴ് വര്‍ഷം മുമ്പാണ് എറിയാട് പ്രദേശത്ത് താമസമാക്കിയത്. വിദേശത്തായിരുന്ന ഭര്‍ത്താവ് നാസര്‍ നാല് വര്‍ഷം മുമ്പാണ് റെഡിമെയ്ഡ് സ്ഥാപനം ആരംഭിച്ചത്. മക്കള്‍: റിഹാ (എറിയാട് കെ.വി.എച്ച്.എസ്, അഞ്ചാം ക്ലാസ് ), ദായി മുഹമ്മദ് (എല്‍.കെ.ജി ). മൃതദേഹം തൃശൂര്‍ മെഡി.കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ദ്ധസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
റിന്‍സിയുടെ ശരീരത്തില്‍ 36 മുറിവുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുറത്തും പിന്‍കഴുത്തിലും തലയിലുമായാണ് കൂടുതല്‍ മുറിവുകള്‍. തുരുതുരായുള്ള വെട്ടില്‍ മുടിയുള്‍പ്പെടെ മുറിഞ്ഞുപോയി. ഏതാനും നാള്‍ മുമ്പ് റിന്‍സിയുടെ വീട്ടിലെത്തി കുട്ടികളുടെ മുമ്പില്‍ വച്ച് ഭര്‍ത്താവുമായി കലഹിച്ച് ഉന്തും തള്ളും നടന്നിരുന്നു. റിന്‍സി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കി. ഈ വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. അവളെ കൊന്ന് ഞാനും ചാവുമെന്ന് പലരോടും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.
റിയാസ് കുടുംബ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ റിന്‍സി ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിന്‍സി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
റെഡിമെയ്ഡ് സ്ഥാപനം പൂട്ടി അഞ്ചും പത്തും വയസുള്ള മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്. റിന്‍സിക്ക് മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു . കുഞ്ഞുങ്ങളുടെ കരച്ചില്‍കേട്ട് അതു വഴി വന്ന മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ റിയാസ് ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ നേരത്ത റിന്‍സി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കിയെങ്കിലും റിയാസ് പക തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha