ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നുമറിയാത്തവരെയാണ് കുറ്റപ്പെടുത്താന്‍ നോക്കുന്നത്; ദിലീപിന്റെ ഫോണില്‍ നിന്ന് മാഡത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്; മാഡത്തെ ഉടനെ കണ്ടെത്തുമെന്ന് ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടന്ന രണ്ട് മാസത്തിനകം ദിലീപിനെ പൂട്ടിക്കെട്ടാൻ ക്രൈംബ്രാഞ്ച് ശേഖരിച്ചത് ഇലക്ട്രോണിക് തെളിവുകളുൾപ്പെടെ നിരവധി രേഖകളാണ് . പ്രത്യേക അന്വേഷണ സംഘം ദിലീപിന്റെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് പിടിച്ചെടുത്ത 26 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ നിർണായകമാണ്. ഇവ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിന് കൈമാറി .
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുരുക്ക് മുറുകുകയാണ്. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് ഇപ്പോൾ അന്വേഷണസംഘത്തിന്റെ നീക്കം. ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു . പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.
വിഐപിയെ പൊക്കിയതോടെ അടുത്ത് ലക്ഷ്യമിടുന്നത് മാഡത്തെ കണ്ടെത്താനുള്ള അന്വേഷണമാണ് . കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്നെ രംഗത്ത് വന്നിരിക്കുകയാണ് . ദിലീപിന്റെ ഫോണില്‍ നിന്ന് മാഡത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പള്‍സര്‍ സുനി നേരത്തെ ചോദിച്ച കാര്യങ്ങളില്‍ പറയുന്ന മാഡം ഒരു തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യയാണെന്ന സൂചനകളാണ് അന്വേഷണ സംഘം നല്‍കുന്നതെന്നും ബൈജു പറഞ്ഞു.
ഇവര്‍ സീരിയലുകളും സിനിമയും വരെ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ പലരും മറ്റ് പലരുടെയും പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു . എന്നാല്‍ അത് തെറ്റായ കാര്യമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നുമറിയാത്തവരെയാണ് കുറ്റപ്പെടുത്താന്‍ നോക്കുന്നതെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
സായ് ശങ്കറില്‍ നിന്ന് എല്ലാ കാര്യങ്ങളും അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇതെല്ലാം വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പറയുന്നതൊന്നും അതുകൊണ്ട് ഏല്‍ക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സായ് ശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമാക്കിയത്. ദിലീപിന്റെ ഫോണിലെ 12 നമ്പറുകളുടെ വിവരങ്ങള്‍ പുറത്തുവന്നാല്‍ കേരളം നടുങ്ങും .
ക്രൈംബ്രാഞ്ച് ഇതൊന്ന് പരിശോധിച്ചത് മുതല്‍ കഴിഞ്ഞ ദിവസം മുതല്‍ ചോദ്യം ചെയ്യലുകള്‍ ശക്തമായതായി ബൈജു പറയുന്നു. അതില്‍ നിന്ന് കിട്ടിയ തെളിവുകളിലൂടെ ഇത്രയും കാലം ഒളിഞ്ഞ് കിടന്നിരുന്ന കാര്യങ്ങള്‍ പുറത്തുവന്നതാണ്. തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു.
ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു. ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം തുടങ്ങി. ഗ്രീന്‍ ടിവി എന്ന് ഈ സംരംഭത്തിന് പേരുമിട്ടു. ഇതിലേക്ക് ഒരുപാട് പണമൊക്കെ പിന്നീട് വന്നിരുന്നു. എന്നാല്‍ പണമൊക്കെ വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ അങ്ങ് ഉപേക്ഷിച്ചെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
ആ സ്ത്രീ പിന്നീട് ഒറ്റയ്ക്കാണ് ഗ്രീന്‍ ടിവി നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്നീട് വെച്ചടി കയറ്റമായിരുന്നു. ആലപ്പുഴയിലെ ഒരു ജ്വല്ലറിയുടെ ഉടമ, അവര്‍ക്ക് കോടികള്‍ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നു. ഇനി യുവതിയുടെ ഭര്‍ത്താവിന്റെ കാര്യം പറയാം. ഇയാള്‍ എഴുതിയ സൂപ്പര്‍ ഹിറ്റായ സിനിമയാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. കാന്തല്ലൂര്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്.
എന്നാല്‍ സുനിലിന്റെ ഭാര്യ കോടികളുടെ അധിപതിയായി മാറി. ഇവര്‍ പിന്നീട് സീരിയലുകളുടെ സിനിമകളുടെയും നിര്‍മാണം ഏറ്റെടുക്കുന്നു. അവിടെ നിന്ന് നിന്നാണ് ദിലീപുമായി സൗഹൃദം സ്ഥാപിക്കുന്നത്. ദിലീപിന്റെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
ഇവര്‍ ദിലീപുമായി നടത്തിയ ചാറ്റുകളില്‍ ആയിരത്തില്‍ അധികം ചാറ്റുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഈ ചാറ്റുകളില്‍ നിന്ന് ഏതൊക്കെ സാക്ഷികള്‍ക്കാണ് കൂറുമാറാന്‍ പണം നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഓണ്‍ലൈന്‍ കാര്യങ്ങള്‍ കൊച്ചിയിലെ ടീമാണ് നടത്തിയിരുന്നത് എന്നാണ് കണ്ടെത്തിയിരുന്നത്.
ഇത് സത്യം തന്നെയാണ്. എന്നാല്‍ പിന്നില്‍ നിന്ന് എല്ലാ സഹായവും ചെയ്തത് ഈ മാഡമാണ്. അതിജീവിതയ്‌ക്കെതിരെ അടക്കം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുക. പല ഗ്രൂപ്പുകളുണ്ടാക്കി അതിലെല്ലാം മോശക്കാരിയായി കാണിക്കുക. എന്നെല്ലാം ഇവരുടെ തന്ത്രമായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതെന്നും ബൈജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























