ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും...! സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും..... അതിനു തിരുവഞ്ചൂര്‍ അസൂയപ്പെടേണ്ട, കാലം സാക്ഷി...ചരിത്രം സാക്ഷി...കെ റെയിലിന്റെ ബഫര്‍ സോണ്‍ സാക്ഷി, സജി ചെറിയാനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മന്ത്രി സജി ചെറിയാന് വേണ്ടി മാറ്റം വരുത്തിയെന്നാരോപിച്ച് രംഗത്തെത്തിയ എം.എല്‍.എ തിരുവഞ്ചൂര്‍ രാധകൃഷ്ണന് മറുപടിയുമായി അഡ്വ.എ ജയശങ്കര്‍. സജി ചെറിയാനെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി. സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറുന്നതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അസൂയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.'
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അതിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അസൂയപ്പെടേണ്ട. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്.
കാലം സാക്ഷി, ചരിത്രം സാക്ഷി, കെ റെയിലിന്‍്റെ ബഫര്‍ സോണ്‍ സാക്ഷി!', ജയശങ്കര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.അതേസമയം, മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയതെന്നായിരുന്നു തിരുവഞ്ചൂര്‍ ഉന്നയിച്ച ആരോപണം. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റമുണ്ട്. മന്ത്രിയും കെ-റെയില്‍ എംഡിയും ഇതിനു മറുപടി പറയണം. സര്‍ക്കാര്‍ നല്‍കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
എന്നാൽ തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
തിരുവഞ്ചൂരിന് കഴിയുമെങ്കില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് തന്റെ വീടിന്റെ മുകളിലൂടെ കൊണ്ടുപോകാമെന്നും വീട് സില്‍വര്‍ലൈനു വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha