പിണറായി ഡൽഹിയിലേക്ക്... ഇനി മോദിയേ ശരണം! സർക്കാർ അടപടലം വീണു... പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിൽ... കെ റെയിൽ മുച്ചൂടും മുടിച്ചു. കട്ടകലിപ്പിൽ നാട്ടുകാർ

കെ-റെയിൽ അതിരടയാള കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം പുകയുകയാണ്. എങ്ങനെയെങ്കിലും ഇതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ പെടാപാട് പെടുകയായിരുന്നു സർക്കാർ. കെ റെയിൽ കല്ല് സ്ഥാപിക്കാനായി ഉദ്യോഗസ്ഥരെത്തിയതോുമ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തിൽ എല്ലായിടത്തും ഈ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
കല്ലിടാനായി മഞ്ഞ കുറ്റികളുമായി എത്തുന്ന വാഹനം നാട്ടുകാർ തടയും. അതോടെ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്. അത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. സർക്കാരിനെ പഴിച്ചും തെറി പറഞ്ഞും നാട്ടുകാർ കട്ടകലിപ്പിലാണ്. ഇനി വേറെ ഒരു നിവർത്തിയുമില്ലാതെ ഒടുവിൽ കേന്ദ്രസഹായത്തിനായി നെട്ടോട്ടമോടുകയാണ്.
ജനരോഷം അതിശക്തമായ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അപേക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിന്റെ അനുമതി ലഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളും സമരങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ വിവരങ്ങൾ പിഎംഒ ശേഖരിച്ചിട്ടുണ്ട്. കെ റെയിലിനോട് കൂടുതൽ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയിൽ മന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേന്ദ്ര റെയിൽ മന്ത്രി തന്നെ പദ്ധതിയെ സർക്കാർ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ പെരുവഴിയായി. വഴികൾ അടഞ്ഞതോടെ കേന്ദ്ര റെയിൽ മന്ത്രിക്കെതിരേ വ്യക്തിപരമായ ആക്രമണവുമായി ഇടതുപക്ഷ എംപിമാർ ഇന്നലെ പാർലമെന്റിൽ രംഗത്തെത്തിയിരുന്നു.
കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും പദ്ധതിക്കെതിരേ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വികസന വിരോധികളെന്ന് പഴിചാരാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും ഒരു സൂചനയുണ്ട്. കെ റെയിൽ എംഡി വി. അജിത് കുമാർ രണ്ടു ദിവസമായി ഡൽഹിയിൽ റെയിൽവെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിലാണ് പദ്ധതിക്കെതിരാണ് കേന്ദ്ര സർക്കാർ എന്ന വ്യക്തത ലഭിച്ചത്. നിരവധി സംശയങ്ങളും ആശങ്കകളും റെയിൽവെ ഉന്നയിച്ചപ്പോൾ പലതിനും കെ റെയിൽ എംഡിക്ക് മറുപടി ഉണ്ടായിരുന്നില്ല.
പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയിൽ വലിയ രാഷ്ട്രീയ വിഷയമായി ഉയർത്തുന്നതും സർക്കാർ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോൺഗ്രസ് തീരുമാനം.
സമരത്തിനെതിരെ സർക്കാർ രൂക്ഷ വിമർശനവുമായാണ് നേരത്തേ രംഗത്തെത്തിയത്. പദ്ധതിയുമായി മുന്നോട്ട പോകുമെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മുകര്യമന്ത്രി പറഞ്ഞു. അടികിട്ടേണ്ട സമരമാണിതെന്നുും നാലിരട്ടി പണം കൊടുത്താൽ ഒഴിഞ്ഞു പോകണമെന്നും ആയിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് സജി ചെറിയാൻ പരിഹസിച്ചപ്പോൾ സമരക്കാരുടെ കരച്ചിലിനെ പരിഹസിച്ചായിരുന്നു മന്ത്രി പി രാജീവിന്റം പ്രതികരണം
അതേസമയം, ജനങ്ങളെ കൂടുത്‍ ചൊടിപ്പിക്കുന്ന ഒരു നടപടിയുമായി സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. സിൽവർലൈൻ അതിരടയാള കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. നട്ടാശേരിയിൽ 100 പേർക്കെതിരെ കേസ് എടുത്തു. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തിൽ 75 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്.
സിൽവർ ലൈൻ സർവേക്കും അതിരടയാള കല്ലിടലിനുമെതിരെ നാടൊട്ടാകെ വൻ പ്രതിഷേധമാണ് തുടരുന്നത്. പലയിടത്തും പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിലാണ് സർവേ നിർത്തിവയ്ക്കുന്നത്. പലയിടത്തും സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ചതും അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊന്നാലും ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് നിലപാട് .
https://www.facebook.com/Malayalivartha



























