Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മുഖ്യനെ തേച്ച് കോടിയരി! പറഞ്ഞതെല്ലാം പച്ചക്കള്ളം... സിപിഎമ്മിനെ തീർക്കാനുള്ള തുറുപ്പ് ചീട്ടായി വിജ്ഞാപനം... കെ റെയിൽ എന്ന കൊള്ള റെയിൽ

27 MARCH 2022 03:30 PM IST
മലയാളി വാര്‍ത്ത

സിംഗൂരിനും നന്ദിഗ്രാമിനും ശേഷം ദേശീയതലത്തിൽ സി.പി.എമ്മിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ വികസനപദ്ധതിയാണ് സിൽവർ ലൈൻ. സിംഗൂരിലോ നന്ദിഗ്രാമിലോ പാർട്ടി ഉദ്ദേശിച്ച വ്യവസായശാലകൾ ഉയർന്നില്ല. മറിച്ച്, ജനങ്ങൾക്കു വേണ്ടാത്ത വികസനപദ്ധതികൾ മുന്നോട്ടുവെച്ചത് പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ അടിവേര് പിഴുതുകളഞ്ഞുവെന്നാണ് ചരിത്രം.

ജനരോഷം വകവയ്ക്കാതെ സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതു പാർട്ടിക്കു തിരിച്ചടിയാകുമോ എന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വന്നിരുന്നു. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് പോലും മോശമായ എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന ചിന്ത മനസ്സിൽ തോന്നി തുടങ്ങിയിട്ടുണ്ട്.

പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പമാണെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാർ കരുതലോടെ നീങ്ങണമെന്നു യോഗത്തിൽ അഭിപ്രായം ഉയർത്തി തടിതപ്പുകയാണ് ചെയ്തത്. ഇനിയിപ്പോൾ നാളെ ഒരു സമയത്ത് തിരിച്ചടിയായി എന്ന് സർക്കാർ തന്നെ മനസ്സിലാക്കുമ്പോൾ ഈസിയായി ദേശീയ നേതൃത്വത്തിന് ഇപ്പോഴെടുത്ത മുൻകൂർ ജാമ്യത്താൽ കയ്യൊഴിയാം.

കനൽ ഒരു തരി മതി എന്ന് പറയുന്ന പോലെ ആ തരി എപ്പോൾ വേണമെങ്കിലും കെട്ടു പോകാം എന്ന അവസ്ഥയാണ് കേരളത്തിൽ. അതിന് മുൻകൈ എടുത്ത് മുഖ്യമന്ത്രിയും. സർക്കാരിന്റെ സ്വപ്ന പദ്ധിതിയായ കെ റെയിൽ തന്നെയാണ് ഇതിന് കാണമായി പോകുന്നത്. പദ്ധതി മാത്രമല്ല, ഇനി തിരികെ അധികാരത്തിൽ എത്താം എന്നതും ചിലപ്പോൾ ഒരു സ്വപ്നം മാത്രമായി അവശേഷിക്കാം.

അതിനിടയിലാണ് സർക്കാരിന്റെ പൊയ്മുഖം ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. കെ റെയിൽ സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.

എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു. കെ റെയിൽ സമരം കത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത് സർവ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്.

എന്നാൽ 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നത് തിരുവനന്തപുരം-കാസർക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ്. സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നു. 61 ലെ സർവ്വെസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നത്.

ഭൂമി ഏറ്റെടുക്കാൻ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തിൽ വിജ്ഞാപനം മനസ്സിലാക്കി തരുന്നത്. അതേസമയം, സർക്കാർ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവെ മന്ത്രാലയത്തിൻറെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്.

പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സർക്കാർ പിടിവള്ളിയാക്കുുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്. 

അതായത് സർവ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിൻറെ ഉത്തരവാദിത്തത്തിലും ബഫർസോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സർവ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആർക്കുമില്ല. ചുരുക്കി പറഞ്ഞാൽ ആകെ ഒരു പുകമറ സൃഷ്ടിച്ച് തന്നെയാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നത്. 

സിൽവർ ലൈൻ കേരളത്തെയാണോ പാർട്ടിയെയാണോ തകർക്കുകയെന്ന വലിയ ചോദ്യത്തിനു മുന്നിലാണ് സംസ്ഥാന രാഷ്ട്രീയം. പദ്ധതിക്കാര്യങ്ങൾ ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ രണ്ടിലൊന്ന് സംഭവിച്ചേ തീരൂ എന്ന് കാണുന്നവരാണ് ഏറെ.

മുമ്പ് പശ്ചിമ ബംഗാൾ ഘടകത്തിനായിരുന്നു കരുത്തെങ്കിൽ, പാർട്ടിയുടെ കേന്ദ്ര ആസ്ഥാനം ഇന്ന് ചലിപ്പിക്കുന്നത് കേരള ഘടകമാണ്. അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെയും മറ്റും ശക്തമായി എതിർത്ത കാലം വിട്ട്, സിൽവർ ലൈനിനെക്കുറിച്ച ചോദ്യങ്ങൾക്കു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനം പാലിക്കുന്നു; ഒഴിഞ്ഞുമാറുന്നു. 

ഇതത്രയും മുൻനിർത്തി നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്: അനുമതി നൽകേണ്ട കേന്ദ്രത്തിന്റെയോ പദ്ധതി ബാധിക്കപ്പെടുന്ന ജനങ്ങളുടെയോ പച്ചക്കൊടിയില്ലാതെ വെറുതെ ചൂളമടിക്കുകയാണ് സിൽവർ ലൈൻ. നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കാൻപോലും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾമൂലം കഴിയാത്ത നാടാണ് കേരളം. അതിനിടയിലാണ്, സമരങ്ങളെ പുച്ഛിച്ചും ജനവിശ്വാസം നേടാതെയും ഒരു പദ്ധതി നടത്തിയെടുക്കാൻ കാണിക്കുന്ന ദുരൂഹമായ തിടുക്കം . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends