Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

മുഖ്യനെ തേച്ച് കോടിയരി! പറഞ്ഞതെല്ലാം പച്ചക്കള്ളം... സിപിഎമ്മിനെ തീർക്കാനുള്ള തുറുപ്പ് ചീട്ടായി വിജ്ഞാപനം... കെ റെയിൽ എന്ന കൊള്ള റെയിൽ

27 MARCH 2022 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ

ദിവസത്തിന്റെ തുടക്കത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നം മുതൽ കാര്യങ്ങൾ അനുകൂലമായി മാറുകയും വിജയം

'നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’; മേശപ്പുറത്ത് അവിലും മലരും പഴവും; പോലീസ് സ്റ്റേഷനിൽ കയറി എസ് ഐയ്ക്ക് നേരെ കൊലവിളിച്ച് സി പി ഐ എം നേതാവ്

നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ചെങ്ങമനാട് സ്വദേശി മരിച്ചു....

ശബരിമലയിൽ മണ്ഡലപൂജ 27ന് .... രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കും മണ്ഡല പൂജയെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്

സിംഗൂരിനും നന്ദിഗ്രാമിനും ശേഷം ദേശീയതലത്തിൽ സി.പി.എമ്മിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ വികസനപദ്ധതിയാണ് സിൽവർ ലൈൻ. സിംഗൂരിലോ നന്ദിഗ്രാമിലോ പാർട്ടി ഉദ്ദേശിച്ച വ്യവസായശാലകൾ ഉയർന്നില്ല. മറിച്ച്, ജനങ്ങൾക്കു വേണ്ടാത്ത വികസനപദ്ധതികൾ മുന്നോട്ടുവെച്ചത് പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ അടിവേര് പിഴുതുകളഞ്ഞുവെന്നാണ് ചരിത്രം.

ജനരോഷം വകവയ്ക്കാതെ സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതു പാർട്ടിക്കു തിരിച്ചടിയാകുമോ എന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വന്നിരുന്നു. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് പോലും മോശമായ എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന ചിന്ത മനസ്സിൽ തോന്നി തുടങ്ങിയിട്ടുണ്ട്.

പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പമാണെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാർ കരുതലോടെ നീങ്ങണമെന്നു യോഗത്തിൽ അഭിപ്രായം ഉയർത്തി തടിതപ്പുകയാണ് ചെയ്തത്. ഇനിയിപ്പോൾ നാളെ ഒരു സമയത്ത് തിരിച്ചടിയായി എന്ന് സർക്കാർ തന്നെ മനസ്സിലാക്കുമ്പോൾ ഈസിയായി ദേശീയ നേതൃത്വത്തിന് ഇപ്പോഴെടുത്ത മുൻകൂർ ജാമ്യത്താൽ കയ്യൊഴിയാം.

കനൽ ഒരു തരി മതി എന്ന് പറയുന്ന പോലെ ആ തരി എപ്പോൾ വേണമെങ്കിലും കെട്ടു പോകാം എന്ന അവസ്ഥയാണ് കേരളത്തിൽ. അതിന് മുൻകൈ എടുത്ത് മുഖ്യമന്ത്രിയും. സർക്കാരിന്റെ സ്വപ്ന പദ്ധിതിയായ കെ റെയിൽ തന്നെയാണ് ഇതിന് കാണമായി പോകുന്നത്. പദ്ധതി മാത്രമല്ല, ഇനി തിരികെ അധികാരത്തിൽ എത്താം എന്നതും ചിലപ്പോൾ ഒരു സ്വപ്നം മാത്രമായി അവശേഷിക്കാം.

അതിനിടയിലാണ് സർക്കാരിന്റെ പൊയ്മുഖം ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. കെ റെയിൽ സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.

എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു. കെ റെയിൽ സമരം കത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത് സർവ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്.

എന്നാൽ 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നത് തിരുവനന്തപുരം-കാസർക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ്. സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നു. 61 ലെ സർവ്വെസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നത്.

ഭൂമി ഏറ്റെടുക്കാൻ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തിൽ വിജ്ഞാപനം മനസ്സിലാക്കി തരുന്നത്. അതേസമയം, സർക്കാർ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവെ മന്ത്രാലയത്തിൻറെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്.

പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സർക്കാർ പിടിവള്ളിയാക്കുുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്. 

അതായത് സർവ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിൻറെ ഉത്തരവാദിത്തത്തിലും ബഫർസോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സർവ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആർക്കുമില്ല. ചുരുക്കി പറഞ്ഞാൽ ആകെ ഒരു പുകമറ സൃഷ്ടിച്ച് തന്നെയാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നത്. 

സിൽവർ ലൈൻ കേരളത്തെയാണോ പാർട്ടിയെയാണോ തകർക്കുകയെന്ന വലിയ ചോദ്യത്തിനു മുന്നിലാണ് സംസ്ഥാന രാഷ്ട്രീയം. പദ്ധതിക്കാര്യങ്ങൾ ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ രണ്ടിലൊന്ന് സംഭവിച്ചേ തീരൂ എന്ന് കാണുന്നവരാണ് ഏറെ.

മുമ്പ് പശ്ചിമ ബംഗാൾ ഘടകത്തിനായിരുന്നു കരുത്തെങ്കിൽ, പാർട്ടിയുടെ കേന്ദ്ര ആസ്ഥാനം ഇന്ന് ചലിപ്പിക്കുന്നത് കേരള ഘടകമാണ്. അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെയും മറ്റും ശക്തമായി എതിർത്ത കാലം വിട്ട്, സിൽവർ ലൈനിനെക്കുറിച്ച ചോദ്യങ്ങൾക്കു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനം പാലിക്കുന്നു; ഒഴിഞ്ഞുമാറുന്നു. 

ഇതത്രയും മുൻനിർത്തി നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്: അനുമതി നൽകേണ്ട കേന്ദ്രത്തിന്റെയോ പദ്ധതി ബാധിക്കപ്പെടുന്ന ജനങ്ങളുടെയോ പച്ചക്കൊടിയില്ലാതെ വെറുതെ ചൂളമടിക്കുകയാണ് സിൽവർ ലൈൻ. നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കാൻപോലും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾമൂലം കഴിയാത്ത നാടാണ് കേരളം. അതിനിടയിലാണ്, സമരങ്ങളെ പുച്ഛിച്ചും ജനവിശ്വാസം നേടാതെയും ഒരു പദ്ധതി നടത്തിയെടുക്കാൻ കാണിക്കുന്ന ദുരൂഹമായ തിടുക്കം . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ  (1 hour ago)

ദിവസത്തിന്റെ തുടക്കത്തിൽ മനശാന്തി, തൊഴിൽ വിജയം ഉണ്ടാവും. മദ്ധ്യാഹ്നം മുതൽ നേത്ര രോഗം  (1 hour ago)

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ...  (1 hour ago)

'നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’; മേശപ്പുറത്ത് അവിലും മലരും പഴവും; പോലീസ് സ്റ്റേഷനിൽ കയറി എസ് ഐയ്ക്ക് നേരെ കൊലവിളിച്ച് സി പി ഐ എം നേതാ  (1 hour ago)

കോർപറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും; ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി  (1 hour ago)

പി പൗലോസ് അന്തരിച്ചു....  (1 hour ago)

ചെങ്ങമനാട് സ്വദേശി മരിച്ചു....  (2 hours ago)

പൂജയോടനുബന്ധിച്ച ദീപാരാധന 11.30 ന് പൂര്‍ത്തിയാകും.  (2 hours ago)

പ്ലീസ് നോട്ട്... ഹര്‍ത്താല്‍ പിന്‍വലിച്ചു..!  (2 hours ago)

നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (3 hours ago)

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (3 hours ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (3 hours ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (3 hours ago)

Malayali Vartha Recommends