ലുലു മാളിൽ സമരാനുകൂലികൾ ജീവനക്കാരെ വിരട്ടി ഓടിച്ചുവിട്ടു... കയ്യും കെട്ടി പോലീസും... യൂസഫലിക്കും രക്ഷയില്ല! ലുലു മാളിൽ കുത്തിയിരുന്ന് സമരം

കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു.
അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികൾ കുത്തിയിരിക്കുന്നത്. മാൾ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണിവർ. ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നിൽക്കുകയാണ്.
ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട് സ്ഥലത്തേക്ക്.
അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചു പോകാൻ പൊലീസ് നിർദ്ദേശിച്ചു. എന്നാൽ ജോലിക്ക് വരണമെന്ന് തങ്ങൾക്ക് നിർദ്ദേശം കിട്ടിയതായാണ് ജീവനക്കാർ പൊലീസിനോട് വ്യക്തമാക്കിയത്. അതുമായി ബന്ധപ്പെട്ട സന്ദേശവും അവർ പോലീസിനോട് കാണിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. അതേസമയം, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി.
പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സംസ്ഥാനത്ത് അങ്ങിങ്ങ് അക്രമമുണ്ടായി. കടകൾക്കും ആശുപത്രി വാഹനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്.
തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
https://www.facebook.com/Malayalivartha