Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

'അവരാണ് മൻസിയയെ അപമാനിച്ചത്. കേരളത്തിൽ മതഭ്രാന്ത് നല്ല രീതിയിൽ ഉണ്ട്.അതിൽ ആവോളം എണ്ണയൊഴിച്ചുകൊടുക്കുന്നുണ്ട് വർഗ്ഗീയലഹളയെ കാംക്ഷിക്കുന്ന കുറേ സാമൂഹ്യവിരുദ്ധർ. അവർക്ക് ഒരു വിഷയം വേണം. അതിൽ ഒരു കലാകാരിയെ ഇരയാക്കി ചൂണ്ടയിൽ കോർത്തു. അത്രമാത്രം. വിഷയം സെലക്ടീവ് പ്രതികരണവാദികൾ ഏറ്റെടുത്തു. ഇനി പഴി മൊത്തം കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ഹൈന്ദവ മതത്തിനും മാത്രമാവും...' വൈറലായി കുറിപ്പ്

30 MARCH 2022 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ നര്‍ത്തകി മന്‍സിയ വിപിക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പ്രതിഷേധം ഉയരുകയാണ്. ഈ വിഷയത്തിൽ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ അഞ്ജു പാർവതി പ്രഭീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

മൻസിയയോട് വിവേചനം കാട്ടിയത് കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ അല്ല, ആ ക്ഷേത്രം ഭരിക്കുന്ന ആളുകളാണെന്നും നവോത്ഥാനം ഉണ്ടാകേണ്ടത് കേവലം പിആർ വർക്കുകളിൽ കൂടിയല്ലെന്നും അഞ്ജു പാർവതി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ;


കല ദൈവികമായ ഒരു വരദാനമാണെങ്കിൽ കലയെ ഉപസിക്കുന്നവർ അഥവാ കലാകാരന്മാർ ദൈവത്തിൻ്റെ അനുഗ്രഹവും കടാക്ഷവും നേടിയവരാണ്. അങ്ങനെയെങ്കിൽ അതേ കലാകാരന്മാർക്ക് മുന്നിൽ മതത്തിൻ്റെ അതിരുകൾ വരച്ച് അവരെ ദേവസന്നിധികളിൽ നിന്നും വിലക്കുമ്പോൾ നോവുന്നത് അവരിൽ കലയുടെ പ്രസാദം ചൊരിഞ്ഞ ദൈവങ്ങൾ തന്നെയായിരിക്കും, തീർച്ച! ഏറെ വേദനയോടെയാണ് അതുല്യ കലാകാരിയായ മൻസിയ കൂടൽമാണിക്യം ക്ഷേത്ര ട്രസ്റ്റിൽ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് വായിച്ചറിഞ്ഞത്. ഒപ്പം വേദനയോടെ തിരിച്ചറിഞ്ഞ മറ്റൊരു വസ്തുത കൂടിയുണ്ട്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അന്നത്തെ കേരളത്തിൽ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന യാഥാർത്ഥ്യം കൂടിയാണ് അത്.

അന്നത്തെ സാഹചര്യത്തിൽ നിന്നും എന്ത് പ്രബുദ്ധതയും നവോത്ഥാനവുമാണ് നമ്മൾ ഇത്രയും കാലത്തിനിടയ്ക്ക് നേടിയത്? മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഉദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ സ്വന്തം കേരളത്തിലാണ് ഇന്ന് മതത്തിന്റെ പേരിൽ ഏറ്റവും വലിയ ചേരിതിരിവ് കലകളിൽ പോലും അടയാളപ്പെടുത്തുന്നത്. നൃത്തം നിഷിദ്ധമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മതത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് ലഭിച്ച ശിവകടാക്ഷം അവൾ ചുവടുകൾ കൊണ്ടും മുദ്രകൾ കൊണ്ടും സ്വീകരിച്ചു. അതിൻ്റെ പേരിൽ അവൾ നേരിട്ട യാതനകൾ എണ്ണിയാൽ ഒടുങ്ങാത്തത്.

നൃത്തം ഒരു മതത്തിന് നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിൻ്റെ കുത്തകയാകുന്നുവെന്ന് മൻസിയയുടെ പോസ്റ്റിൽ വായിച്ചു. അവരുടെ വേദന മനസ്സിലാക്കിക്കൊണ്ട് തന്നെ, മൻസിയയ്ക്ക് ഒപ്പം നിന്നുക്കൊണ്ട് തന്നെ ഒരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു. മൻസിയ എഴുതിയ പോലെ ഒരിക്കലും നൃത്തം ഒരു മതത്തിൻ്റെ കുത്തകയല്ല. അങ്ങനെ ഒരു കുത്തക ആയിരുന്നെങ്കിൽ ഭരതമുനിയുടെ പേരിൽ അറിയപ്പെടുന്ന ഈ നൃത്തത്തെ ഉപാസിക്കുവാൻ മൻസിയയ്ക്ക് കഴിയുമായിരുന്നില്ല. ഒരു ക്ഷേത്രത്തിൽ നേരിട്ട ദുരനുഭവത്തിനൊപ്പം എത്രയോ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും മറ്റുമായി ബന്ധപ്പെട്ട് നൃത്തം അവതരിപ്പിച്ചു കാണണം മൻസിയ. നൃത്തത്തിൻ്റെ ആദ്യ അരങ്ങേറ്റം നടന്നത് തന്നെ ഒരു ക്ഷേത്രമുറ്റത്ത് ആയിരിക്കും അല്ലേ? ഹൈന്ദവ ഇതിഹാസ പുരാണങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ട ചരണങ്ങളും പദങ്ങളും ഉള്ള നൃത്ത രൂപം ഇതര മതത്തിൽപ്പെട്ട ഒരാൾക്ക് പഠിക്കാൻ കഴിയുന്നുവെങ്കിൽ അത് ഒരു മതത്തിൻ്റെ മാത്രം കുത്തക ആവുന്നത് എങ്ങനെയാണ്?

ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേര്‍ത്ത നടന കലയായ , ഭരതനാട്യം ജീവിതത്തിൻ്റെ ഭാഗമാക്കിയ മൻസിയയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ കൂടൽമാണിക്യം ക്ഷേത്രം മറ്റൊരു ഭരതൻ്റെ പേരിലുള്ള ക്ഷേത്രം എന്നത് യാദൃച്ഛികമാകാം. എന്തായാലും മൻസിയ എന്ന കലാകാരിയോട് വിവേചനം കാട്ടിയത് കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ അല്ല. ആ ക്ഷേത്രം ഭരിക്കുന്ന ആളുകളാണ്. നോട്ടീസ് അടിക്കുവോളം മൻസിയ ഉണ്ടാവണം എന്ന അജണ്ടയുണ്ടാക്കിയ , എന്നാൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് അഹിന്ദുക്കൾ പ്രവേശനം ഇല്ല എന്ന നിയമത്തെ തിരുത്താൻ മിനക്കെടാത്ത കുരുട്ടു ബുദ്ധിയുള്ള ചിലർ.

 

അവരാണ് മൻസിയയെ അപമാനിച്ചത്. കേരളത്തിൽ മതഭ്രാന്ത് നല്ല രീതിയിൽ ഉണ്ട്.അതിൽ ആവോളം എണ്ണയൊഴിച്ചുകൊടുക്കുന്നുണ്ട് വർഗ്ഗീയലഹളയെ കാംക്ഷിക്കുന്ന കുറേ സാമൂഹ്യവിരുദ്ധർ. അവർക്ക് ഒരു വിഷയം വേണം. അതിൽ ഒരു കലാകാരിയെ ഇരയാക്കി ചൂണ്ടയിൽ കോർത്തു. അത്രമാത്രം. വിഷയം സെലക്ടീവ് പ്രതികരണവാദികൾ ഏറ്റെടുത്തു. ഇനി പഴി മൊത്തം കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ഹൈന്ദവ മതത്തിനും മാത്രമാവും. അതാണല്ലോ പതിവും.അപ്പോഴും അഡ്രസ്സ് ചെയ്യപ്പെടാനുള്ള യഥാർത്ഥ റീസനുകൾക്ക് മാറ്റമുണ്ടാകുന്നില്ല.

 

ക്ഷണിച്ചു നോട്ടീസ് അടിച്ച ശേഷം ഒരാളെ അപമാനിക്കുന്ന വിധത്തിൽ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകട്ടെ. അത് ആര് ചെയ്തു, എന്തിന് വേണ്ടി എന്നത് പുറത്തു വരട്ടെ. കൂടൽമാണിക്യം ക്ഷേത്രസമിതി ഭരിക്കുന്നത് ആര്, അവർ ഇതിനെതിരെ എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചോദ്യങ്ങൾ വരട്ടെ.K റെയിൽ പാളങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനോ, മനപൂർവ്വം ഉള്ള കുത്തിത്തിരിപ്പോ അല്ലെങ്കിൽ വാക്ക് വേറെ, പ്രവർത്തി വേറെ എന്ന സ്ഥിരം കമ്മി ലൈൻ ഇവിടെയും ബാധകമായോ എന്നറിഞ്ഞാൽ മാത്രം മതി.

 

നവോത്ഥാനം ഉണ്ടാകേണ്ടത് കേവലം PR വർക്കുകളിൽ കൂടിയല്ല. മാറ്റേണ്ട ചട്ടങ്ങൾ മാറ്റി എഴുതിച്ചു ക്കൊണ്ട് കൂടിയാണ്. കല ഈശ്വര വരദാനം ആയിരിക്കുവോളം യഥാർത്ഥ ഈശ്വരൻ കലാകാരൻ്റെ ഒപ്പമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (15 minutes ago)

ഇനി ദളപതി യുഗം  (23 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (36 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends