ക്രൈബ്രാഞ്ച് തോറ്റ് തൊപ്പിയിടും! കാവ്യ വരില്ലെന്ന്! മുട്ടൻ തേപ്പ്... അടുത്ത പ്ലാൻ ഇങ്ങനെ... മാഡത്തിന് മാത്രം സ്പെഷ്യൽ പ്രവിലേജ്!

കഴിഞ്ഞ ദിവസം വളരെയേറെ നിർണയകമായ വിവരങ്ങളാണ് ഓഡിയോ ക്ലിപ്പുകളായി പുറത്ത് വന്നത്. അതായത്, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് കൂടി നിർണായക പങ്ക് ഉണ്ടെന്ന് സംശയിക്കുന്ന ചില വിവരങ്ങളാണ് അതിന്റെ ഉള്ളടക്കം എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. കാരണം അതിനിൽ ഏറെ സങ്കീർണതകൾ നിലനിൽക്കുന്നുണ്ട്. ഈ അവസരത്തിൽ കാവ്യയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം തയ്യാറെടുത്ത് നോട്ടീസും അയച്ചിരുന്നു.
പക്ഷേ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതോടെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനോടകം അറിയിച്ചു എന്നാണ് വിവരം. ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ കത്തിൽ പറയുന്നത്. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണാവശ്യം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവൻ അറിയിച്ചു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാൻ ഉപയോഗിച്ച ടാബ് ദിലീപ് പിന്നീട് ഏൽപിച്ചതു കാവ്യയെയാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ മൊഴിയും നൽകിയിരുന്നു. ബാലചന്ദ്രകുമാറിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കാവ്യയേയും സംവിധായകൻ ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തയ്യാറെടുപ്പ്. നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്.
കേസിൽ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം നിലയുറപ്പിച്ചത്. നിഗൂഢമായ പല ചോദ്യങ്ങൾക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എന്നാൽ കാവ്യയെ പ്രതിചേർക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കാവ്യയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക എന്നതാണ് അടുത്ത നീക്കം. ദിലീപിനും കാവ്യയ്ക്കും നടിയോട് ഒരുപോലെ ശത്രുതയുണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു തെളിവായാണ് സുരാജിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ശബ്ദ സാമ്പിളുകളെ ക്രൈംബ്രാഞ്ച് കാണുന്നത്.
കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു. അഥേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു.
നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം.
നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു.
അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗസിൽ നോട്ടീസ് നൽകി. അതിജീവിത നൽകി പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha