കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളം അതി കഠിനമായ വൈദ്യുത ക്ഷാമത്തിൽ ഉഴറവേ , BOT കാലാവധി കഴിഞ്ഞ കാർബറാണ്ടം മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് KSEB യോട് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും രഹസ്യ അജണ്ടയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സർക്കാരിൻറെ നേരത്തെയുള്ള ഉത്തരവ് പ്രകാരം പത്തനംതിട്ട കളക്ടറുടെ സാന്നിദ്ധ്യത്തിൽ കെ എസ് ഇ ബി സി എം ഡി യുടെ നിർദ്ദേശപ്രകാരം നിലയം ഏറ്റെടുക്കാനിരിക്കെ ഇന്നു കൂടിയ മന്ത്രിസഭായോഗത്തിൽ വ്യവസായമന്ത്രിയുടെ ആവശ്യപ്രകാരം നടപടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദ്ദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
കഴിഞ്ഞ ദിവസം കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി മണക്കുന്നുണ്ടെന്നും യൂ ഡി ഫ് അധികാരത്തിൽ വന്നാൽ കമ്പനി ഏറ്റെടുക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഡിസംബര്‍ 31 ന് മണിയാർ ജലവൈദ്യുത പദ്ധതിയിൽ കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയുടെ BOT കരാര്‍ അവസാനിച്ചതാണ്. ഇതിന്റെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന്സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 54 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രമേശ് ചെന്നിത്തല.
https://www.facebook.com/Malayalivartha























