ഒടുവില്‍ ഫലം കണ്ടു..... അന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്യാമളിന്റെ മാതാപിതാക്കള്‍ ഒപ്പം... മോചനദ്രവ്യം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളികളും ശ്യാമള്‍ മണ്ഡലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതും അന്വേഷണത്തില്‍ വഴിത്തിരിവായി... ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ തരത്തിലല്ലെന്ന് ആരോപിച്ച് ബസുദേവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐ.ക്ക് കൈമാറിയത്

ഒടുവില്‍ ഫലം കണ്ടു..... അന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്യാമളിന്റെ മാതാപിതാക്കള്‍ ഒപ്പം... മോചനദ്രവ്യം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളികളും ശ്യാമള്‍ മണ്ഡലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതും അന്വേഷണത്തില്‍ വഴിത്തിരിവായി... ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ തരത്തിലല്ലെന്ന് ആരോപിച്ച് ബസുദേവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐ.ക്ക് കൈമാറിയത്.
തുടക്കത്തില്‍ തന്നെ കേസ് അന്വേഷിച്ച ഫോര്‍ട്ട് പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദലി, കേശവ്കുമാര്‍ കഡ്വാള്‍ എന്നിവരാണ് പിടിയിലായത്. നേപ്പാള്‍ സ്വദേശിയായ കേശവ് കുമാറും മുഹമ്മദലിയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. മകന്റെ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിന്റെ വീട്ടിലേക്കുവന്ന ഒരു സന്ദേശമാണ് കേസിന് വഴിത്തിരിവായത്.
പണം നല്‍കാനായി ഒരു ബാങ്ക് അക്കൗണ്ടും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ മകനെ കാണാതെ പണം നിക്ഷേപിക്കില്ല എന്ന് ബസുദേവ് നിലപാടെടുത്തതോടെയാണ് പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു പോയത്.സന്ദേശം എത്തിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ തേടിയുള്ള അന്വേഷണത്തില്‍ നിന്നാണ് കേശവ് ദേവിന്റെ ബന്ധം കണ്ടെത്തിയത്.
ദുര്‍ഗ ബഹദൂര്‍ തന്നെ ഒരു മൊബൈല്‍ ഏല്‍പ്പിച്ചതായും ഇത് ചെന്നൈയിലെ ഒരാള്‍ക്ക് വിറ്റതായും സമ്മതിച്ചു. ഇത് ശ്യാമളിന്റെ ഫോണായിരുന്നു. ഇതും പോലീസ് കണ്ടെടുക്കുകയുണ്ടായി. കേശവില്‍ നിന്നാണ് മുഹമ്മദലിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതും.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഈ കേസിന് പിന്നാലെ ശ്യാമളിന്റെ മാതാപിതാക്കളായ ബസുദേവ് മണ്ഡലും സുമിത്രയുമുണ്ടായിരുന്നു. . കേസിന്റെ വിവിധ ആവശ്യങ്ങള്‍ക്കായും കാര്യങ്ങള്‍ അറിയാനും ഇവര്‍ പലതവണ തിരുവനന്തപുരത്തെത്തി. ആന്‍ഡമാനിലെ മുന്‍ അധ്യാപകനും പശ്ചിമ ബംഗാള്‍ പഞ്ചായത്ത് സമിതി എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു ബസുദേവ്.
മുഹമ്മദലിയുടെ ആന്‍ഡമാനിലെ ഹോട്ടല്‍ ബിസിനസ് തകര്‍ന്നപ്പോള്‍, മുഹമ്മദലിയുടെ പിതാവ് കുഞ്ഞുകണ്ണ് സുഹൃത്തായ ബസുദേവില്‍നിന്നു പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ബസുദേവിനോടുള്ള പകയ്ക്ക് കാരണമായത്. പ്രതികാരം തീര്‍ക്കാനായി സി.ഇ.ടി.യില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ശ്യാം മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും മകനെ തിരികെ നല്‍കാമെന്ന പേരില്‍ പണം തട്ടാനുമായിരുന്നു മുഹമ്മദലിയുടെ തീരുമാനം.
ഇതിനായി തന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗാ ബഹദൂര്‍ ഭട്ട് ഛേത്രിയേയും ഒപ്പംകൂട്ടുകയും ചെയ്തു. പക്ഷേ കൊലപാതകത്തിനുശേഷം ഇന്ത്യവിട്ട ദുര്‍ഗാ ബഹദൂറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
" f
https://www.facebook.com/Malayalivartha
























