പൊലീസ് വാഹനത്തിൽ നിന്ന് കണക്കിൽപെടാത്ത 13,960 രൂപ; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ സംഭവം, ഗ്രേഡ് എസ്ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ! വിജിലൻസ് പിടിച്ചെടുത്തത് വാഹനത്തിൽ നിന്ന് ഏപ്രിൽ ആറ് വെളുപ്പിന് ആണ് ഡ്രൈവർ സീറ്റിനു അടിയിൽ നിന്ന് ചുരുട്ടിയ നിലയിൽ 500, 200, 100 രൂപയുടെ നോട്ടുകൾ....
കേരളാ പൊലീസിന് നാണക്കേട് ഉണ്ടാക്കി മറ്റൊരു സംഭവം കൂടി. പൊലീസ് വാഹനത്തിൽ നിന്ന് കണക്കിൽപെടാത്ത 13,960 രൂപ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ ഗ്രേഡ് എസ്ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ രേഖപ്പെടുത്തുകയുണ്ടായി. പാറശാല സ്റ്റേഷനിലെ തന്നെ ഗ്രേഡ് എസ്ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്ക് എതിരെ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്റ്റേഷനിലെ പട്രോളിങ് വാഹനത്തിൽ നിന്ന് ഏപ്രിൽ ആറ് വെളുപ്പിന് ആണ് ഡ്രൈവർ സീറ്റിനു അടിയിൽ നിന്ന് ചുരുട്ടിയ നിലയിൽ 500, 200, 100 രൂപയുടെ നോട്ടുകൾ വിജിലൻസ് കയ്യോടെ പിടിച്ചെടുത്തത്. രാത്രി റോഡ് പരിശോധനയ്ക്ക് ശേഷം വാഹനം തിരിച്ച് സ്റ്റേഷൻ വളപ്പിൽ എത്തിയപ്പോഴാണ് വിജിലൻസ് പരിശോധന നടന്നത്.
എന്നാൽ വാഹനത്തിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പറ്റി ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുക എന്ന നിഗമനത്തിൽ ആണ് ശിക്ഷണ നടപടികൾ പൂർത്തിയാക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് അമിത ലോഡ് കയറ്റി എത്തുന്ന ലോറികളിൽ നിന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി കഴിഞ്ഞ മാസം 25ന് ഒരു പ്രമുഖ മാധ്യമത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നത്. രാത്രി പത്ത് മണിക്ക് ഡ്യൂട്ടി ആരംഭിച്ച വാഹനം വെളുപ്പിന് 4.30ന് സ്റ്റേഷനിൽ എത്തിയപ്പോൾ 13,960 രൂപ കൈക്കൂലിയായി കണ്ടെത്തിയത് ഉന്നത ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിക്കുകയും ചെയ്തിരുന്നു .
അതായത് കളിയിക്കാവിള അതിർത്തി കടന്ന് നഗരത്തിൽ എത്തുന്ന 32 കിലോമീറ്ററിനുള്ളിൽ കൈമടക്ക് ഇനത്തിൽ മാത്രം ഒരു ലോറിക്ക് നൽകേണ്ടി വരുന്നത് 1500 രൂപ വരെ ആണ് എന്നാണ് അറിവ്. കളിയിക്കാവിള മുതൽ പ്രാവച്ചമ്പലം വരെ നോക്കുന്ന ഹൈവേ പൊലീസിനു നേർക്കാണ് കൈമടക്ക് വാങ്ങുന്നതായി വ്യാപക പരാതികൾ ഉയർന്നത്. അങ്ങനെ വിജിലൻസ് പരിശോധനയ്ക്ക് എത്തിയാലും രക്ഷപ്പെടുന്നതിന് കൈമടക്ക് ആയി ലഭിക്കുന്ന തുക യഥാസമയം ഇവർ മാറ്റുന്നതായും അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ പാറപ്പൊടി, എം സാന്റ്, തടി എന്നിവയുമായി സ്ഥിരമായി എത്തുന്ന ലോറികളിൽ നിന്ന് നിശ്ചിത തുക തന്നെ നിശ്ചയിച്ച് മാസം തോറും ആണ് ഇടപാടുകൾ നടക്കുന്നത്. പടി നൽകുന്ന വാഹനങ്ങളുടെ ഫോട്ടോയും, റജിസ്ട്രേഷൻ നമ്പറും ചില ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്ന് രഹസ്യാന്വേഷ്വണ വിഭാഗം തന്നെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























