ലവ് ജിഹാദിന് 100 ഉദാഹരണം! പ്രണയത്തിന്റെ പേരിൽ ചതിക്കുഴി ഒരുക്കി തീവ്രവാദ സംഘടനകൾ... തലശ്ശേരി ആർച്ച് ബിഷപ്പിന്റെ തുറന്ന് പറച്ചിൽ...

ലവ് ജിഹാദ് ഒരു സാമൂഹ്യ പ്രശ്‌നമായി നിലനിൽക്കുകയാണെന്ന് തുറന്ന് പറഞ്ഞ് നിയുക്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ലവ് ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. പ്രണയത്തിന്റെ പേരിൽ തീവ്രവാദ സംഘടനകൾ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിരവധി കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടനകള്‍ ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇസ്ലാം മതവും ക്രിസ്തു മതവും തമ്മിലുള്ള വിഷയമല്ല ഇത്. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഇത്തരം തീവ്രവാദ സംഘടനകൾ ചില കേന്ദ്രങ്ങളിൽ കൊണ്ടുപോയി പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നു. ഇതിന്റെ ലിസ്റ്റ് സഭ പുറത്ത് വിടേണ്ടതില്ല. ഈ വിഷയത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. കോടഞ്ചേരിയിലെ ജോയ്സ്നയുടെ മാതാപിതാക്കൾ ഉന്നയിച്ച ആശങ്ക സർക്കാർ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ല. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലവ് ജിഹാദിന് പിന്നിൽ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നിലപാട് മാറ്റിയതില്‍ പൊതു സമൂഹത്തിന് സംശയം ഉണ്ട്. ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവരുമായി സഹകരിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
തലശ്ശേരി അതിരൂപതയുടെ നാലാമത്തെ മെത്രാനായാണ് മാർ ജോസഫ് പാംപ്ലാനി ഇന്ന് ചുമതലയേറ്റത്. ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് പാംപ്ലാനിയുടെ നിയമനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ താമസിക്കുന്ന മൂന്നു ലക്ഷത്തോളം വിശ്വാസികളെ ഉൾക്കൊള്ളുന്നതാണ് തലശ്ശേരി അതിരൂപത.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം സമുദായ സംഘടനകൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് തലശേരി അതിരൂപത ആർച്ച് ബിഷപ്പിൻ്റെ പ്രതികരണം. പ്രതികരണം. ഷെജിന്റെയും ജോയ്സനയുടേയും തിരോധാനം ലവ് ജിഹാദ് ആണെന്നാണ് സമുദായ സംഘടനകൾ ആരോപിച്ചിരുന്നു.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോർജ് എം മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസിൻ്റെ പ്രസ്താവന വിവാദമായതോടെ ബിജെപി വിഷയം ഏറ്റെടുക്കുകയായിരുന്നു. കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ലവ് ജിഹാദല്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു. വിവരം പാർട്ടി സെക്രട്ടറിയെ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























