ഇനിയുള്ളത് 6,000ത്തോളം ശബ്ദരേഖ... കാവ്യയെ ഊർപ്പടക്കം തൂക്കും... വെടി പൊട്ടും! സുനിയും പുറത്തേക്ക്? താരദമ്പതികൾ നിന്ന് വിയർക്കുന്നു

മുന്നിൽ സമയം വളരെ തുച്ഛമാണ് എന്ന തിരിച്ചറിവ് വേട്ടയാടുകയാണ് അന്വേഷണ സംഘത്തെ. അവസാന ക്വാട്ടറിൽ പലവിധത്തിലുള്ള നമ്പറുകൾ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ടാണ് നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും നടന്‍ ദിലീപ് ഉള്‍പ്പെട്ടവർക്കെതിരെ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച് മുന്നോട്ട് നീങ്ങുന്നത്.
എല്ലാ ഓഡിയോ ക്ലിപ്പുകളും പരിശോധിച്ച് തെളിവ് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി കാവ്യാ മാധവന്‍ ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യാ മാധവനെയടക്കം വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.
ഇതോടെ പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്. സാക്ഷികളെക്കാള്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടുതലായുള്ള കേസില്‍ ആറായിരത്തോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. അഞ്ച് അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഒപ്പം പങ്കാളിത്തം സംശയിക്കുന്ന പലരെയും ഇനിയുള്ള ദിവസം ചോദ്യം ചെയ്യാനും സാധിക്കും.
സായി ശങ്കർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഫൊറൻസിക് പരിശോധനാഫലവും നിർണായകമാണ്. വധഗൂഡാലോചനാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും.
അതേസമയം, തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന് വീണ്ടും നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടിന് പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുന്നത്. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. സൈബര്‍ വിദഗ്ധനായ സായ് ശങ്കറിനേയും വീണ്ടും ചോദ്യം ചെയ്യും. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ശിരസ്തദാറിനേയും തൊണ്ടിമുതല്‍ ക്ലാര്‍ക്കിനെയും ഉടന്‍ തന്നെ ചോദ്യം ചെയ്യും.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ വിചാരണ നടപടികൾ ഉടനെങ്ങും പൂർത്തിയാകില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പൾസർ സുനി അറിയിച്ചിരിക്കുന്നത്.
കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം.
നേരത്തെ കേസിൽ വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്ത് മറ്റൊരു പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവിദിച്ചിരുന്നു. ഇതിന് പുറമേ നാലാം പ്രതി വിജീഷിന് ഹൈക്കോടതിയും ജാമ്യം നൽകി. ഇതെല്ലാം പൾസർ സുനി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. അതേസമയം വധഗൂഡാലോചനാ കേസിൽ ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha
























