Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ പോയതിനെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കേണ്ട, കോടതിയില്‍ നിന്ന് രേഖ ചോര്‍ന്നതിനെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കേണ്ട, രാമന്‍പ്പിള്ളയെ തൊട്ടുപോകരുത് .. മന്ത്രിയുടെ അടുത്ത സുഹൃത്തായ ശരത്തിനെ പോലും ഇനി തൊട്ടുപോകരുത്... കാവ്യാ മാധവനെയും അമ്മയെയും വരെ തൊട്ടുപോകരുതെന്ന് കർശന നിര്‍ദേശം... എവിടെ നിന്നാണ് ഈ തീരുമാനങ്ങള്‍ വന്നത്... ചോദ്യം ചെയ്താല്‍ പലതും പുറത്തുവരും! ഞെട്ടിച്ച് ബൈജു കൊട്ടാരക്കര

14 MAY 2022 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്താനാണ് സാധ്യത. അതേസമയം കേസില്‍ പ്രമുഖരിലേക്കുള്ള അന്വേഷണം നിലച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വലിയ രാഷ്ട്രീയ കളികളാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും, പോലീസ് അറിഞ്ഞ് കൊണ്ടല്ല ഈ കേസ് അട്ടിമറിക്കപ്പെടുന്നതെന്നും ബൈജു ആരോപിച്ചു.

കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയിലേക്ക് അടക്കമുള്ള കേസുകള്‍ മരവിച്ചിരിക്കുകയാണെന്ന് ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു. പി ശശി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വന്ന ശേഷമാണ് ഉന്നതരിലേക്കുള്ള കേസുകള്‍ ദുര്‍ബലമാവാന്‍ തുടങ്ങിയതെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു. കോടതി പലവിധത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സ്വാഭാവികയമായുള്ള ചില സംശയങ്ങള്‍ വരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് ഈ കേസില്‍ അനാസ്ഥ വന്നിട്ടുണ്ടോ എന്നാണ് സംശയം. എന്നാല്‍ പോലീസിന്റെ കുഴപ്പമാണെന്ന് ഒരിക്കലും പറയില്ല. അവര്‍ ഏറ്റവും ആത്മാര്‍ത്ഥമായിട്ടാണ് ഈ കേസ് അന്വേഷിച്ചത്.

ഈ കേസിലേക്ക് ചില വിവിഐപികളും രാഷ്ട്രീയ നേതാക്കളുമൊക്കെ വരാന്‍ തുടങ്ങിയതോടെ ഈ കേസ് മാറാന്‍ തുടങ്ങിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായത് മുതലാണ് ഈ അട്ടിമറി നടക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് തന്നെ കേസ് ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കാരണം മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. പി ശശിക്ക് മുഖ്യമന്ത്രി സ്ഥലത്തില്ലാത്തത് കൊണ്ട് തന്നെ തീരുമാനമെടുക്കാമായിരുന്നു. അങ്ങനെ ശശി തീരുമാനിച്ചതാണ് എഡിജിപി ശ്രീജിത്ത് ഈ കേസ് അന്വേഷിക്കേണ്ട, മറ്റെവിടെയെങ്കിലും പോയിരിക്കട്ടെയെന്ന്. പോലീസിന്റെ കുപ്പായം പോലും വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ ആ തീരുമാനം നടപ്പാക്കി. പിന്നീട് പല പ്രമുഖരുടെയും കേസുകള്‍ ഇതുപോലെ ദുര്‍ബലമായി.

അതില്‍ പ്രധാനപ്പെട്ടതാണ് രാമന്‍പ്പിള്ളയുടെ കേസ്. രാമന്‍പ്പിള്ളയുടെ പേര് പല സ്ഥലത്തും ഓഡിയോ ക്ലിപ്പുകളിലുണ്ട്. രാമന്‍ പിള്ളയുടെ ഓഫീസില്‍ നിന്ന് അടക്കം തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇങ്ങനെ പല തെളിവുകളും അദ്ദേഹത്തിനെതിരെ ഉണ്ട്. പലതും ഡിജിറ്റല്‍ തെളിവുകളായിട്ടാണ് പോലീസിന്റെ കൈയ്യിലുള്ളത്. രാമന്‍പ്പിള്ളയിലേക്ക് ഇതുവരെ പക്ഷേ അന്വേഷണമൊന്നും എത്തിയിട്ടില്ല. രണ്ട് പ്രാവശ്യം ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയതായി പറയുന്നുണ്ട്. എന്തുകൊണ്ട് രാമന്‍പ്പിള്ളയെ ചോദ്യം ചെയ്യുന്നില്ല. രാമന്‍പ്പിള്ള ദൈവം തമ്പുരാനാണോ? അതോ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ആരെങ്കിലുമാണോ? ചീഫ് സെക്രട്ടറിക്ക് അടക്കം ഫിലിപ്പ് ടി വര്‍ഗീസാണ് പരാതി നല്‍കിയത്. വക്കീലന്മാരെ വേട്ടയാടുന്നുവെന്നായിരുന്നു പരാതി.

ഈ വേട്ടയാടി എന്ന് പറയുന്ന ഫിലിപ്പ് ടി വര്‍ഗീസിനെയും ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ ഓഫീസിലോ രാമന്‍പ്പിള്ളയുടെ ഓഫീസിലും ലാപ്പ്‌ടോപ്പിലും ചില പരിശോധനകളൊക്കെ നടത്തണമെന്ന് പറഞ്ഞ് പോലീസ് നോട്ടീസ് കൊടുത്തിരുന്നു. പക്ഷേ പരിശോധനയ്ക്ക് സാധിച്ചില്ല. ചോദ്യം ചെയ്യലിന് രാമന്‍പ്പിള്ള അടക്കമുള്ള വരാതിരിക്കുന്നത് ഉന്നതരുടെ സ്വാധീനം കാരണമാണ്. കാരണം രാമന്‍പ്പിള്ളയെ ചോദ്യം ചെയ്താല്‍, പല കേസുകളുടെയും സത്യാവസ്ഥ പുറത്തുവരും. രാമന്‍പ്പിള്ള ഇടഞ്ഞാല്‍ അത് ചെലപ്പോള്‍ ഭരണപക്ഷത്തിന് പോലും താങ്ങാനായെന്ന് വരില്ല. അതുകൊണ്ടാണ് കേസ് ഇവിടെ വെച്ച് അട്ടിമറിക്കാന്‍ തീരുമാനിച്ചത്.

കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ പോയതിനെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കേണ്ട, കോടതിയില്‍ നിന്ന് രേഖ ചോര്‍ന്നതിനെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കേണ്ട, രാമന്‍പ്പിള്ളയെ തൊട്ടുപോകരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. മന്ത്രിയുടെ അടുത്ത സുഹൃത്തായ ശരത്തിനെ പോലും ഇനി തൊട്ടുപോകരുതെന്നാണ് നിര്‍ദേശം. കാവ്യാ മാധവനെയും അമ്മയെയും വരെ തൊട്ടുപോകരുതെന്നാണ് നിര്‍ദേശം. ഇങ്ങനെ നിര്‍ദേശം വന്നില്ലായിരുന്നെങ്കില്‍ ഈ കേസിന്റെ ദിശ തന്നെ മാറുമായിരുന്നു. എവിടെ നിന്നാണ് ഈ തീരുമാനങ്ങള്‍ വന്നത്. എന്തിനാണ് ഈ കേസിനെ വ്യഭിച്ചരിക്കുന്നത്. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ അന്വേഷിക്കുമോ എന്ന് കോടതി ഇവരോട് ചോദിച്ചിരുന്നു. കോടതിയില്‍ നിന്ന് ചോര്‍ന്ന രേഖകളുടെ അന്വേഷണത്തിന്റെ കാര്യത്തിലും കോടതി അനുമതി നല്‍കിയിട്ടില്ല. ഈ മാസം മുപ്പതിന് കുറ്റപത്രം നല്‍കുകയും വേണം. എഫ്എസ്എല്‍ ലാബിലേക്ക് അയക്കുന്ന കാര്യത്തിലൊക്കെ കോടതി ചോദിച്ചത് ശരിയായ ചോദ്യമല്ല. പലരെയും കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ബാലചന്ദ്രകുമാറിനെയും കാവ്യയെയും ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഇരുത്തി ചോദ്യം ചെയ്യേണ്ടേ. ഇതൊന്നും നടന്നിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (36 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (57 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends