Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

തിരുവനന്തപുരത്തിന്റെ ആകാശത്ത് ആളില്ലാ വിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നു; ആശങ്കകള്‍ക്കൊടുവില്‍ കേരളത്തെ ഞെട്ടിച്ച് സന്തോഷവാര്‍ത്ത, സംഭവം ഇങ്ങനെ..

01 JUNE 2022 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..

രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചിരിക്കുകയാണ്. ഭക്ഷണത്തിനും മരുന്നിനും പുറമെ പെട്രോളും ഡീസലും ഒന്നും കിട്ടാനില്ലാത്ത അവസ്ഥ. ഇത് ശ്രീലങ്കയുടെ വിമാന സര്‍വ്വീസിനേയും സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് വിമാനത്തില്‍ നിറക്കാനുള്ള ഇന്ധനം തേടിയുള്ള യാത്രയിലാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍.

ഇങ്ങനെയാണ് ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇന്ധനത്തിനായി തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനം കേന്ദ്രീകരിച്ച് റോന്തുചുറ്റുകയായിരുന്നു അവര്‍. ഇത്തരത്തില്‍ ഇന്ധനം നിറക്കാന്‍ നിരവധി വിമാനങ്ങളാണ് കൊളംബോയില്‍ നിന്നും തിരുവനപുരത്ത് എത്തുന്നത്.

 

അതേസമയം ശ്രീലങ്കയുടെ പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിനും ഒപ്പം അദാനിക്കും സാമ്പത്തികമായി നേട്ടമാവുന്ന കാഴ്ചയാണ് കാണുന്നത്. കാരണം കൊളംബോയുടെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളമാണ്. അതുകൊണ്ടാണ് മറഅറു രാജ്യങ്ങളെ ആശ്രയിക്കാതെ ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇവിടെ എത്തുന്നത്. മാത്രമല്ല ഇതിലൂടെ മറ്റുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ ദൂരവും ഈ വിമാനങ്ങള്‍ക്ക് കുറഞ്ഞുകിട്ടും.

അതേസമയം അദാനി ഗ്രൂപ്പ് അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ ജനതയോട് വലിയ ക്രൂരതയാണ് കാണിക്കുന്നത് എന്നും പറയേണ്ടതുണ്ട്. കാരണം ഭക്ഷണത്തിന് പോലും വകയില്ലാതെ ദാരിദ്രം അനുഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ദ്വീപ് രാജ്യമായ ശ്രീലങ്ക. അതിനിടെ വ്യോമയാന മേഖലയിലൂടെയെങ്കിലും എങ്ങനെയെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കാനാണ് ശ്രീലങ്കന്‍ അധികാരികള്‍ നോക്കുന്നത്. എന്നാല്‍ അതിനിടയിലാണ് ഇരുട്ടടിയായി അദാനിയുടെ പണപ്പിരിവ് വന്നിരിക്കുന്നത്.

 

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഒരു സമയം 100 ടണ്‍ വരെ ഇന്ധനം ശേഖരിക്കാറുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും, പാര്‍ക്കിംഗ് ഇനത്തിലും ലാന്‍ഡിംഗിനുമുള്ള ഫീസ് ഈടാക്കിയും അദാനിഗ്രൂപ്പിന് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇന്ധനം നിറയ്ക്കാനായി വിമാനങ്ങള്‍ എത്തുമ്പോള്‍ യാത്രക്കാരെ കൊണ്ടുവരാന്‍ അനുവദിക്കാറില്ല, അതേസമയം ക്രൂ ചെയ്ഞ്ചിനും മറ്റുമായി ജീവനക്കാര്‍ക്ക് സഞ്ചരിക്കാനാവും.

മാത്രമല്ല അദാനിക്ക് പുറമെ ഇന്ധന നികുതി ഇനത്തില്‍ ഈടാക്കുന്ന തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനവും വര്‍ധിക്കുന്നുണ്ട്.

 

കൊളംബോയില്‍ നിന്ന് ഓസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടുത്തിടെ ഇറങ്ങിയത്. അടുത്തമാസം ആദ്യവും ഇത്തരത്തില്‍ നാല് വിമാനങ്ങള്‍ ശ്രീലങ്കയില്‍ നിന്നും ഇന്ധനത്തിനായി തിരുവനന്തപുരത്ത് ലാന്റ് ചെയ്യും എന്നാണ് വിവരം. ഇന്ധന ദൗര്‍ലഭ്യം കാരണം ശ്രീലങ്കയില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ലാഭകരമായ റൂട്ടുകളിലെ സര്‍വീസുകള്‍ തുടരുന്നതിന് വേണ്ടിയാണ് അധികൃതര്‍ തിരുവനന്തപുരത്തെത്തി ഇന്ധനം നിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ, ജര്‍മ്മനി എന്നിവക്ക് പുറമെ മെല്‍ബണ്‍, ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസുകളും ലാഭകരമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്ക് അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്.

 

കൊളംബോ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരുവനന്തപുരത്ത് എത്താന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (21 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (31 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (39 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (3 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends