പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചതായി പരാതി, സ്‌കൂളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ മൊഴി, പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്...!

ഇടുക്കിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളില്‍ ഒരു വര്‍ഷം മുമ്പാണ് സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
പീഡനം നടന്നതായി വ്യക്തമായാല്‍ വൈദികനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ വൈദികന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഇതിൽ സ്‌കൂള്‍ അധികൃതർ നൽകുന്ന വിശദീകരണം. കുട്ടി വൈദികനെതിരെ വ്യാജ പരാതിയാണ് നല്‍കിയതെന്നുമാണ് അധികൃതരുടെ വാദം.
അതേസമയം പത്തനംതിട്ടയിൽ 16 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി.17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിൽ 2 പേർ പെൺകുട്ടിയുടെ സുഹൃത്തുക്കളും ഒരാൾ അമ്മയുടെ കാമുകനുമാണ്.കോയിപ്രം സ്റ്റേഷനിൽ ചൈൽഡ്ലൈൻ നൽകിയ പരാതിയ തുടർന്ന് നാല് പേരെ അറസ്റ്റുചെയ്തു. അമ്മയുടെ കാമുകന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒരു വർഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്.
സുഹൃത്തുക്കളായ രണ്ടുപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആദ്യം മൊഴിയിൽ പറഞ്ഞിരുന്നത്. തുടർന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.കേസിൽ കോയിപ്രം പോലീസ് പോക്സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിൽ വെച്ചാണ് സഹോദരൻ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടിൽ താമസിക്കാൻ പോയപ്പോൾ അവിടെ നിന്ന് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
https://www.facebook.com/Malayalivartha























