Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

സ്വപ്ന വിരട്ടി; പിണറായിക്ക് പനിയും ശബ്ദ തടസ്സവും! ഇഡിയും ഇടഞ്ഞു; ആകെ പെട്ടു... NIA കളത്തിലിറങ്ങും; ലോകകേരള സഭ വേണ്ടന്ന് വച്ചു

17 JUNE 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെ കൂടുതല്‍ വെട്ടിലാക്കുന്ന ആരോപണണങ്ങളാണ് ഗ്രീമയുടെ കുടുംബം ഉയര്‍ത്തുന്നത്. ഇരുവരുടെയും ദാമ്പത്യത്തില്‍ വില്ലനായത് അമ്മയാണെന്ന ഉണ്ണികൃഷ്ണന്റെ സഹോദരന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഗേ യാണ് എന്ന് ഗ്രീമിയുടെ കുടുംബം ആരോപിക്കുന്നത്....

പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ 3.4 ലക്ഷം പേർ നാട്ടിലേയ്ക്ക് ! 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം വൻ തിരിച്ചടി !!!

സി പി എമ്മിനെ മുട്ടുകുത്തിക്കാൻ കുഞ്ഞികൃഷ്ണന്റെ പുസ്തകം ! ഇറങ്ങിയാൽ കത്തിക്കും ജീവനും ഭീഷണി കണ്ണൂരിൽ കലാപം

കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും; വയനാട് ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നത് 178 വീടുകള്‍

കേരളത്തിൽ വൻരാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ സ്വപ്ന സുരേഷ്. നയതന്ത്ര ബാ​ഗേജ് വഴിയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും വേണ്ടിയാണെന്നും. അളവറ്റ രീതിയിൽ വിട്ടുവീഴ്ചകൾ ചെയ്തെന്നുമുള്ള ​ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ അവർ നടത്തിയിരിക്കുന്നത്. എന്നാൽ അത് ഏറ്റ്പിടിച്ച് കേരളത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ്. കോൺ​ഗ്രസും ബിജെപിയും. അതിനിടെയിലായിരുന്നു വിമാനത്തിൽ പോലും സ്വര്യം കൊടുക്കാതെ പ്രതിഷേധിച്ചത്.

ഇതിനിടയിൽ ലോക കേരളസഭയും തിരുവനന്തപുരത്ത് നടക്കുകയാണ്. ഏത് പരിപാടി ഉണ്ടാങ്കിലും മുടങ്ങാതെ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൽ അതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നുള്ള റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ശാരീരിക അസ്വസ്ഥതകളെന്ന് റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ശാരീരിക അസ്വാസ്ഥ്യങ്ങളാൽ മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. തൊണ്ടയ്‌ക്ക് ബുദ്ധിമുട്ടുളളതിനാൽ സംസാരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിയ പനിയും ശബ്ദതടസ്സവും മൂലം മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരളസഭാ ഉദ്ഘാടനത്തിലും പങ്കെടുത്തില്ല. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ അദ്ദേഹം ക്ലിഫ് ഹൗസിൽ കഴിയുകയാണ്.

വിശ്രമത്തിലായതിനാൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക കേരള സഭയുടെ ചടങ്ങിൽ മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് മുഖ്യമന്ത്രി ചടങ്ങിനെത്താത്തതെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ വീഡിയോ സന്ദേശം പ്രദർശിപ്പിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയും മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ വിട്ടുനിന്നിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിന് പിന്നാലെയാണ് വയ്യായിക ഉണ്ടായിരിക്കുന്നത്.

ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിലാണ് ലോക കേരളസഭാ സമ്മേളനം നടക്കുന്നത്. 351 അംഗങ്ങളാണ് സഭയിലുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. ലോക കേരളസഭയിൽ നിന്നു യുഡിഎഫ് വിട്ടു നിൽക്കും.

അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇനി നിര്‍ണായകമാകുക സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊബൈല്‍ ഫോണുകള്‍. എന്‍.ഐ.എയാണു സ്വപ്‌ന ഉള്‍പ്പെടെയുള്ളവരുടെ വീടും ഓഫീസും റെയ്‌ഡ്‌ ചെയ്‌ത്‌ മൊബൈല്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്‌. എന്നാല്‍, എന്‍.ഐ.എ. കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളായ ഫൈസല്‍ ഫരീദ്‌, യു.എ.ഇ. കോണ്‍സല്‍ ജനറല്‍, അറ്റാഷെ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതായിരുന്നു കാരണം.

മൊബൈലുകള്‍ ഇപ്പോള്‍ കോടതിയുടെ കസ്‌റ്റഡിയിലാണ്‌. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ പരിശോധന ആവശ്യമാണ്‌. അതിനാല്‍, ഇവ സൈബര്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി വിട്ടുകിട്ടാന്‍ ഇ.ഡി. കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനു പച്ചക്കൊടി നല്‍കേണ്ടത്‌ ഇ.ഡിയുടെ കേന്ദ്ര ഡയറക്‌ടറേറ്റാണ്‌. അതിനായി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ്‌ അവിടേക്ക്‌ അയച്ചിട്ടുണ്ട്‌.

കേസിലെ പ്രധാന പ്രതികളിലൊരായ സ്വപ്‌നയുടെ മൊഴിയുടെ വിശ്വാസ്യത വിലയിരുത്തേണ്ടി വരും. ശക്‌തമായ തെളിവില്ലാതെ മുഖ്യമന്ത്രിക്കെതിരായി നടപടിയെടുക്കുന്നതു തിരിച്ചടിയാകുമെന്ന ആശങ്കയും ഇ.ഡിക്കുണ്ട്‌. അതിനാലാണു സ്വപ്‌നയുടെയും സരിത്തിന്റെയും മൊബൈല്‍ പരിശോധിക്കാന്‍ നീക്കം നടത്തുന്നത്‌.

ബിരിയാണിച്ചെമ്പ്‌ നാലുപേര്‍ താങ്ങിയെടുത്ത്‌ കോണ്‍സല്‍ ജനറലിന്റെ വാഹനത്തിലാണു ക്ലിഫ്‌ ഹൗസിലേക്കു കൊണ്ടുപോയതെന്നും അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്‌തുതന്നെന്നുമാണു സ്വപ്‌നയുടെ ആരോപണം. അത്‌ എത്തുന്നതുവരെ കോണ്‍സല്‍ ജനറല്‍ അസ്വസ്‌ഥനായിരുന്നുവെന്നും ഇതു സംബന്ധിച്ചു വാട്ട്‌സാപ്പ്‌ ചാറ്റ്‌ വിവരങ്ങള്‍ കോടതി കസ്‌റ്റഡിയിലുള്ള ഫോണിലുണ്ടെന്നുമാണ്‌ സ്വപ്‌നയുടെ സത്യവാങ്‌മൂലത്തിലുള്ളത്‌.

ഇക്കാര്യം തെളിയിക്കാനും മൊബൈല്‍ പരിശോധന അനിവാര്യമാണ്‌. ക്ലിഫ്‌ ഹൗസില്‍ അബുദാബി ഭരണാധികാരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ പുറത്തുനിര്‍ത്തിയെന്നാണു സ്വപ്‌ന പറയുന്നത്‌. അതിനാല്‍, അകത്തുനടന്ന ചര്‍ച്ചയെപ്പറ്റി സ്വപ്‌നയ്‌ക്കു നേരിട്ടുള്ള അറിവില്ലെന്നതു കേസില്‍ തിരിച്ചടിയാകാം. താനിപ്പോള്‍ വെളിപ്പെടുത്തിയ വിവരങ്ങളെല്ലാം നേരത്തെ കസ്‌റ്റംസിനെ അറിയിച്ചിരുന്നെന്നും അവര്‍ അന്വേഷിച്ചില്ലെന്നുമാണു സ്വപ്‌ന പറയുന്നത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് ശ്രമം പാളി, റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിഞ്ഞു, തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ  (3 hours ago)

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി  (3 hours ago)

ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെ കൂടുതല്‍ വെട്ടിലാക്കുന്ന ആരോപണണങ്ങളാണ് ഗ്രീമയുടെ കുടുംബം ഉയര്‍ത്തുന്നത്. ഇരുവരുടെയും ദാമ്പത്യത്തില്‍ വില്ലനായത് അമ്മയാണെന്ന ഉണ്ണികൃഷ്ണന്റെ സഹോദരന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ  (3 hours ago)

പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ 3.4 ലക്ഷം പേർ നാട്ടിലേയ്ക്ക് ! 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം വൻ തിരിച്ചടി !!!  (4 hours ago)

യുഎഇയിൽ ഇനി ബിരുദക്കാർക്ക് വിസയില്ല തൊഴിൽ വിപണിയിൽ പുതിയ നിയമങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി  (4 hours ago)

ചാക്കിലാക്കിയ നിലയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹഭാഗം  (4 hours ago)

ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിനായി മുങ്ങിക്കപ്പലിലെത്തിയ മലയാളി വക്കം അബ്ദുൾ ഖാദർ എന്ന കേരളത്തിന്റെ ഭഗത് സിങ്!  (4 hours ago)

സി പി എമ്മിനെ മുട്ടുകുത്തിക്കാൻ കുഞ്ഞികൃഷ്ണന്റെ പുസ്തകം ! ഇറങ്ങിയാൽ കത്തിക്കും ജീവനും ഭീഷണി കണ്ണൂരിൽ കലാപം  (4 hours ago)

കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും; വയനാട് ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നത് 178 വീടുകള്‍  (4 hours ago)

മീശ പിരിച്ച് ന്യൂലുക്കില്‍ മോഹന്‍ലാല്‍  (4 hours ago)

വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് സിപിഎം പ്രവര്‍ത്തകര്‍  (5 hours ago)

എല്ലാ ശനിയും അവധി വേണം; അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ തടസ്സപ്പെടും  (5 hours ago)

ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍  (5 hours ago)

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍  (6 hours ago)

അമ്മയുടെ വാരിയെല്ല് ഒടിക്കാന്‍ കാരണം ഫെയ്‌സ്‌ക്രീം മാത്രമല്ലെന്ന് പൊലീസ്  (6 hours ago)

Malayali Vartha Recommends