Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലാം ചന്ദ്രയാന്‍ ദൗത്യത്തിന് സര്‍ക്കാര്‍ അനുമതി.. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യം.. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴ് വിക്ഷേപണ ദൗത്യങ്ങള്‍ കൂടിയുണ്ടെന്ന്‌ ഐഎസ്ആര്‍ഒ മേധാവി..


ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..


വിവാഹം നടക്കാൻ നരബലി.. ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു...പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു..


ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...

സ്വപ്ന വിരട്ടി; പിണറായിക്ക് പനിയും ശബ്ദ തടസ്സവും! ഇഡിയും ഇടഞ്ഞു; ആകെ പെട്ടു... NIA കളത്തിലിറങ്ങും; ലോകകേരള സഭ വേണ്ടന്ന് വച്ചു

17 JUNE 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം

ശിവൻകുട്ടിയുടെ മുതലക്കണ്ണീർനാടകം പൊളിച്ച് രാജീവ് ചന്ദ്രശേഖർ.. ആനന്ദ് കെ.തമ്പിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അത് തന്നെയാണോ എന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയരുകയാണ്..

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം

കേരളത്തിൽ വൻരാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ സ്വപ്ന സുരേഷ്. നയതന്ത്ര ബാ​ഗേജ് വഴിയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും വേണ്ടിയാണെന്നും. അളവറ്റ രീതിയിൽ വിട്ടുവീഴ്ചകൾ ചെയ്തെന്നുമുള്ള ​ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ അവർ നടത്തിയിരിക്കുന്നത്. എന്നാൽ അത് ഏറ്റ്പിടിച്ച് കേരളത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ്. കോൺ​ഗ്രസും ബിജെപിയും. അതിനിടെയിലായിരുന്നു വിമാനത്തിൽ പോലും സ്വര്യം കൊടുക്കാതെ പ്രതിഷേധിച്ചത്.

ഇതിനിടയിൽ ലോക കേരളസഭയും തിരുവനന്തപുരത്ത് നടക്കുകയാണ്. ഏത് പരിപാടി ഉണ്ടാങ്കിലും മുടങ്ങാതെ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൽ അതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നുള്ള റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ശാരീരിക അസ്വസ്ഥതകളെന്ന് റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ശാരീരിക അസ്വാസ്ഥ്യങ്ങളാൽ മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. തൊണ്ടയ്‌ക്ക് ബുദ്ധിമുട്ടുളളതിനാൽ സംസാരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിയ പനിയും ശബ്ദതടസ്സവും മൂലം മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരളസഭാ ഉദ്ഘാടനത്തിലും പങ്കെടുത്തില്ല. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ അദ്ദേഹം ക്ലിഫ് ഹൗസിൽ കഴിയുകയാണ്.

വിശ്രമത്തിലായതിനാൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക കേരള സഭയുടെ ചടങ്ങിൽ മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് മുഖ്യമന്ത്രി ചടങ്ങിനെത്താത്തതെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ വീഡിയോ സന്ദേശം പ്രദർശിപ്പിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയും മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ വിട്ടുനിന്നിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിന് പിന്നാലെയാണ് വയ്യായിക ഉണ്ടായിരിക്കുന്നത്.

ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിലാണ് ലോക കേരളസഭാ സമ്മേളനം നടക്കുന്നത്. 351 അംഗങ്ങളാണ് സഭയിലുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. ലോക കേരളസഭയിൽ നിന്നു യുഡിഎഫ് വിട്ടു നിൽക്കും.

അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇനി നിര്‍ണായകമാകുക സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊബൈല്‍ ഫോണുകള്‍. എന്‍.ഐ.എയാണു സ്വപ്‌ന ഉള്‍പ്പെടെയുള്ളവരുടെ വീടും ഓഫീസും റെയ്‌ഡ്‌ ചെയ്‌ത്‌ മൊബൈല്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്‌. എന്നാല്‍, എന്‍.ഐ.എ. കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളായ ഫൈസല്‍ ഫരീദ്‌, യു.എ.ഇ. കോണ്‍സല്‍ ജനറല്‍, അറ്റാഷെ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതായിരുന്നു കാരണം.

മൊബൈലുകള്‍ ഇപ്പോള്‍ കോടതിയുടെ കസ്‌റ്റഡിയിലാണ്‌. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ പരിശോധന ആവശ്യമാണ്‌. അതിനാല്‍, ഇവ സൈബര്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി വിട്ടുകിട്ടാന്‍ ഇ.ഡി. കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനു പച്ചക്കൊടി നല്‍കേണ്ടത്‌ ഇ.ഡിയുടെ കേന്ദ്ര ഡയറക്‌ടറേറ്റാണ്‌. അതിനായി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ്‌ അവിടേക്ക്‌ അയച്ചിട്ടുണ്ട്‌.

കേസിലെ പ്രധാന പ്രതികളിലൊരായ സ്വപ്‌നയുടെ മൊഴിയുടെ വിശ്വാസ്യത വിലയിരുത്തേണ്ടി വരും. ശക്‌തമായ തെളിവില്ലാതെ മുഖ്യമന്ത്രിക്കെതിരായി നടപടിയെടുക്കുന്നതു തിരിച്ചടിയാകുമെന്ന ആശങ്കയും ഇ.ഡിക്കുണ്ട്‌. അതിനാലാണു സ്വപ്‌നയുടെയും സരിത്തിന്റെയും മൊബൈല്‍ പരിശോധിക്കാന്‍ നീക്കം നടത്തുന്നത്‌.

ബിരിയാണിച്ചെമ്പ്‌ നാലുപേര്‍ താങ്ങിയെടുത്ത്‌ കോണ്‍സല്‍ ജനറലിന്റെ വാഹനത്തിലാണു ക്ലിഫ്‌ ഹൗസിലേക്കു കൊണ്ടുപോയതെന്നും അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്‌തുതന്നെന്നുമാണു സ്വപ്‌നയുടെ ആരോപണം. അത്‌ എത്തുന്നതുവരെ കോണ്‍സല്‍ ജനറല്‍ അസ്വസ്‌ഥനായിരുന്നുവെന്നും ഇതു സംബന്ധിച്ചു വാട്ട്‌സാപ്പ്‌ ചാറ്റ്‌ വിവരങ്ങള്‍ കോടതി കസ്‌റ്റഡിയിലുള്ള ഫോണിലുണ്ടെന്നുമാണ്‌ സ്വപ്‌നയുടെ സത്യവാങ്‌മൂലത്തിലുള്ളത്‌.

ഇക്കാര്യം തെളിയിക്കാനും മൊബൈല്‍ പരിശോധന അനിവാര്യമാണ്‌. ക്ലിഫ്‌ ഹൗസില്‍ അബുദാബി ഭരണാധികാരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ പുറത്തുനിര്‍ത്തിയെന്നാണു സ്വപ്‌ന പറയുന്നത്‌. അതിനാല്‍, അകത്തുനടന്ന ചര്‍ച്ചയെപ്പറ്റി സ്വപ്‌നയ്‌ക്കു നേരിട്ടുള്ള അറിവില്ലെന്നതു കേസില്‍ തിരിച്ചടിയാകാം. താനിപ്പോള്‍ വെളിപ്പെടുത്തിയ വിവരങ്ങളെല്ലാം നേരത്തെ കസ്‌റ്റംസിനെ അറിയിച്ചിരുന്നെന്നും അവര്‍ അന്വേഷിച്ചില്ലെന്നുമാണു സ്വപ്‌ന പറയുന്നത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി സ്‌ഫോടനത്തില്‍ കാര്‍ വാങ്ങിയ സഹായി പിടിയില്‍  (4 hours ago)

ബിഎല്‍ഒയുടെ മരണത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍  (5 hours ago)

കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി  (6 hours ago)

ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം  (6 hours ago)

ISRO ചന്ദ്രയാന്‍ 4 വിക്ഷേപണം 2028 ല്‍  (7 hours ago)

DELHI ATTACK വേരുകൾ അറുത്തെടുക്കാൻ NIA  (7 hours ago)

കുഞ്ഞിനെ ചവിട്ടി കൊന്ന് സ്ത്രീകൾ  (7 hours ago)

ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ കടുംകൈ  (7 hours ago)

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുവെന്ന് കുടുംബം  (8 hours ago)

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരന്‍  (8 hours ago)

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

രാഷ്ട്രീയ പ്രസ്താവന പറയാന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്ന് പൃഥ്വിരാജ്  (9 hours ago)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ  (9 hours ago)

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ ലിവ് ഇന്‍ പങ്കാളി കൂടിയായ വധുവിനെ അടിച്ചുകൊന്നു  (9 hours ago)

Malayali Vartha Recommends