ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് ധർമ്മടം സാക്ഷ്യം വഹിക്കുമോ? യുഡിഎഫ് നിയോഗിക്കുക ഷാഫി പറമ്പിലിനെയാണോ എന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു..

ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് ധർമ്മടം സാക്ഷ്യം വഹിക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ യുഡിഎഫ് നിയോഗിക്കുക 'ജയൻ്റ് കില്ലർ' ഷാഫി പറമ്പിലിനെയാണോ എന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. വടകരയിലും പാലക്കാട്ടും അസാധ്യ വിജയങ്ങൾ നേടിയ ഷാഫിയുടെ പോരാട്ടവീര്യം ധർമ്മടത്തെ ഇടതുകോട്ടയിൽ എത്രത്തോളം ചലനമുണ്ടാക്കും? വോട്ട് കണക്കുകളും മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും
പരിശോധിക്കുമ്പോൾ ധർമ്മടം ഇത്തവണ പ്രവചനാതീതമായ ഒരു മത്സരത്തിനാണോ ഒരുങ്ങുന്നത്? നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകള്‍ ശക്തമാക്കി പിണറായി വിജയന്റെ പുതിയ നീക്കങ്ങൾ .മുഖ്യമന്ത്രിയുടെ തട്ടകമായ ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ ഇറക്കി അട്ടിമറിക്ക് കോണ്‍ഗ്രസ് പ്ലാനിട്ടതോടെയാണ്, ശശി തരൂരിനെ അടര്‍ത്തിയെടുത്ത് തിരിച്ചടി നല്‍കാന്‍ സി.പി.എം കരുനീക്കം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ പി.വി. അന്‍വറിനെ യു.ഡി.എഫ്
പിന്തുണയോടെ മത്സരിപ്പിക്കാനുള്ള നീക്കവും പിണറായി കുടുംബത്തെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂരിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാന്‍ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ ധര്‍മ്മടത്തും ബേപ്പൂരിലും ഇത്തവണ വമ്പന്‍ വിജയമാണ് പിണറായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വടകരയില്‍ കെ.കെ. ശൈലജയെ അട്ടിമറിച്ച ഷാഫി പറമ്പില്‍ ധര്‍മ്മടത്ത് എത്തുന്നത് മുഖ്യമന്ത്രിക്ക് വലിയ വെല്ലുവിളിയാകുമെന്ന് സി.പി.എം ഭയക്കുന്നു. ഇതിനൊപ്പമാണ്
'മരുമോനിസത്തിനെതിരെ' പോരാട്ടം പ്രഖ്യാപിച്ച് അന്‍വര്‍ ബേപ്പൂരിലേക്ക് നീങ്ങുന്നത്. സ്വന്തം മണ്ഡലത്തിലും മരുമകന്റെ മണ്ഡലത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഈ സമ്മര്‍ദ്ദത്തെ തകര്‍ക്കാന്‍ ശശി തരൂരിനെപ്പോലൊരു വമ്പന്‍ സ്രാവിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നതിലൂടെ സാധിക്കുമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍.തരൂര്‍ വന്നാല്‍ കളി മാറും യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് തളരുമെന്ന് ഇടതുപക്ഷം കരുതുന്നു.
തരൂര്‍ എല്‍.ഡി.എഫിനൊപ്പം ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്താല്‍, തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഇടതുപക്ഷത്തിനെതിരെ കടുത്ത നിലപാട് എടുക്കാന്‍ കഴിയില്ലെന്ന രാഷ്ട്രീയ നീക്കവും ഇതിന് പിന്നിലുണ്ട്.
https://www.facebook.com/Malayalivartha






















