അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം ഉണ്ണികൃഷ്ണന്‍ അകലം പാലിച്ചു; കല്ല്യാണശേഷം ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം: ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും വിദേശത്തയ്ക്ക്...

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിൽ, അന്വേഷണത്തെ പൂര്‍ണമായി മാറ്റിമറിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പല ആൺകൂട്ടായ്മ ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ സജീവ അംഗമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആണുങ്ങളോടൊപ്പം യാത്ര പോകാനും, സമയം പങ്കിടാനും, വിദേശയാത്രകള്‍ നടത്താനും ഇയാള്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നതായാണ് കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. അറിഞ്ഞാല്‍ ഞെട്ടുന്ന മറ്റൊരു വസ്തുത — ആറ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ, ഗ്രീമയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രം. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത് മൊത്തം 54 ദിവസം മാത്രമാണ്. ഈ അവഗണന തന്നെയാണ് തന്റെ മരണത്തിന് കാരണം എന്ന് ഗ്രീമ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്ന ഉണ്ണികൃഷ്ണന്‍, ആൺസുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്നും, അവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നും കാണിക്കുന്ന തെളിവുകള്‍ ഗ്രീമയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് ഒപ്പം ജീവിക്കും, ഒരിക്കല്‍ എങ്കിലും കുടുംബജീവിതത്തിലേക്ക് മടങ്ങിവരും എന്ന വിശ്വാസത്തിലാണ് ഗ്രീമ കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.
അഞ്ച് വര്‍ഷം നീണ്ട കടുത്ത അവഗണന നേരിട്ടിട്ടും, വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ഒരിക്കലും തയ്യാറായിരുന്നില്ല. ഈ അവഗണനയും മാനസിക ഒറ്റപ്പെടലുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. ഇതോടെ, ഉണ്ണികൃഷ്ണന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കുന്ന സാഹചര്യമാണിപ്പോള്‍ രൂപപ്പെടുന്നത്.
https://www.facebook.com/Malayalivartha























