Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് കുളത്തില്‍ കൊണ്ടുപോയി തുണി അലക്കും; മഴക്കാലത്ത് വീട് ചോര്‍ന്നൊലിക്കും; ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും; ഈ വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്; മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള ശ്രേഷ്ഠമായ പാഠമായിരുന്നു തനിക്കത്; ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ടു തയ്യാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്; അതു കഴിച്ചു കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേതു പോലെ തൂവാലകൊണ്ട് അമ്മ മുഖം തുടച്ചു തരും; അമ്മയെ കുറിച്ച് വാചാലനായി മോദി

18 JUNE 2022 03:35 PM IST
മലയാളി വാര്‍ത്ത

ഈ കഥ നിങ്ങള്‍ ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും വേണം. രാഷ്ട്രീയ നേതാവായ നരേന്ദ്രമോദിയേയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയേയും നമുക്ക് വിമര്‍ശിക്കാം. ചോദ്യം ചെയ്യാം. ആക്ഷേപിക്കാം. പക്ഷേ മകനായ നരേന്ദ്രമോദിയെ നമസ്‌കരിക്കുക തന്നെ വേണം. അമ്മമാരുടെ സഹനങ്ങളും ത്യാഗങ്ങളും തരിമ്പും ഓര്‍മ്മിക്കാതെ മക്കള്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരമായി പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്.

ഭൗതിക ലാഭങ്ങളില്‍ മാത്രം കണ്ണു വയ്ക്കുന്ന മക്കളുടെ മുന്നില്‍ ത്യാഗങ്ങള്‍ക്കും സഹനങ്ങള്‍ക്കും വിലപറയാതെ എല്ലാം നിശ്ബ്ദമായി പൊറുക്കുന്ന അമ്മമാരുടെ ഇക്കാലത്ത്. എഴുപത്തിരണ്ടുകാരനായൊരു മകന്‍ നൂറു വയസുകാരിയായ അമ്മയുടെ കാല്‍കഴുകി നമസ്‌കരിക്കുന്നു. ഇതിനേക്കാള്‍ ഈ വരണ്ടകാലത്ത് മനസിനെ കുളിര്‍പ്പിക്കുന്ന ഏതു കാഴ്ചയുണ്ട്. വാസ്തവത്തില്‍ മോദി കഴുകിയതും നമസ്‌കരിച്ചതും സ്വന്തം അമ്മയുടെ കാലിലല്ല.

ഇന്ത്യയിലെ മുഴുവന്‍ അമ്മമാരുടേയും കാലിലാണ്. അമ്മമാര്‍ അത്രയും കരുതലും ആദരവും അര്‍ഹിക്കുന്നു. ഈ ലോകത്ത് ആദരം അര്‍ഹിക്കുന്നവരാരെങ്കിലുമുണ്ടെങ്കില്‍ അത് അമ്മമാര്‍ മാത്രമാണെന്ന സന്ദേശമാണ് മോദി എന്ന മകന്‍ നല്‍കുന്നത്. അതിനുശേഷം അദ്ദേഹം ടിറ്ററില്‍ കുറിച്ച വാക്കുകളും അര്‍ഥവത്തായി. എന്റെ അമ്മ എന്നാണ് ആ കുറിപ്പിന് മോദി നല്‍കുന്ന തലക്കെട്ട്. അത്യന്തം വികാര നിര്‍ഭരവും സന്ദേശവാഹികളുമാണ് അതിലെ വാക്കുകള്‍ ഓരോന്നും. അമ്മ ഒരു വ്യക്തിയല്ല. സംസ്‌കാരമാണെന്ന് അദ്ദേഹം പറയുന്നു.

പെണ്ണെന്നാല്‍ അമ്മതന്നെ. നാട്ടിലെ ഓരോ സ്ത്രീയും അത്രയും ആദരവും കരുതലും ബഹുമാനവും അര്‍ഹിക്കുന്നു. ഈ ചിന്ത അനുകരിക്കപ്പെട്ടാല്‍ അവര്‍ക്കെതിരെ അതിക്രമം നടത്താന്‍ ആര്‍ക്കു കഴിയും. അതിനാല്‍ അമ്മയെന്ന ആ മഹനീയ സംസ്‌കാരം അല്ലെങ്കില്‍ ആ വികാരം ഓരോരുത്തരിലും തഴുക്കട്ടെ. അതിന്റെ പ്രകാശത്തില്‍ മക്കളുടെ മാനസിലെ മാലിന്യങ്ങള്‍ മായ്ക്കപ്പെടട്ടെ. ഈ മഹത്തായ സന്ദേശം എല്ലാവരും ഉള്‍ക്കൊണ്ടെങ്കില്‍.

1923-ജൂണ്‍പതിനെട്ടിന് ഗുജറാത്തിലെ വിസ്‌നഗര്‍ എന്ന ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി ജനിച്ചത്. സ്പാനിഷ് ഫ്‌ലൂളു ബാധിച്ച അവരുടെ അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു. അമ്മയുടെ ലാളനമേൽക്കാതെയാണ് ഹീരാബെന്‍ വളര്‍ന്നത്. മോദി കുറിക്കുന്നതു പോലെ നമുക്കെല്ലാം സാധിക്കുന്നതു പോലെ അമ്മയുടെ മടിയില്‍ കിടക്കാനോ അമ്മയോട് ചെറിയ കാര്യങ്ങളില്‍ വാശിപിടിക്കാനോ ഒന്നും അമ്മയ്ക്ക് സാധിച്ചിരുന്നില്ല.

വളരെ ചെറുപ്പം മുതല്‍ തന്നെ വീടിന്റെ ചുമതലകള്‍ അര്‍ക്ക് ഒറ്റയ്ക്ക് ഏല്‍ക്കേണ്ടി വന്നു. വിവാഹശേഷവും അവര്‍ ദുരിതങ്ങളുടെ നടുവിലായിരുന്നു. ഒരു ജനല്‍പോലുമില്ലാത്ത ശൗചാലയം പോലുമില്ലാത്ത വീട്ടിലാണ് അവര്‍ കഴിഞ്ഞത്. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് അലക്കുവാനുള്ള തുണികളെല്ലാം അദ്ദേഹം കുളത്തില്‍ കൊണ്ടുപോയി അലക്കുമായിരുന്നു. മഴക്കാലത്ത് വീട് ചോര്‍ന്നൊലിക്കും. ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും.

ഈ വെള്ളമാണ് അമ്മ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള ശ്രേഷ്ഠമായ പാഠമായിരുന്നു തനിക്കത്. ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ടു തയ്യാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്. അതു കഴിച്ചു കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേതു പോലെ തൂവാലകൊണ്ട് മുഖം തുടച്ചു തരും. ഇങ്ങനെയാണ് ആ കുറിപ്പ് മുന്നേറുന്നത്. ഈ വാക്കുകളിലെ വികാരങ്ങള്‍ പുതിയ തലമുറയിലെ മക്കള്‍ മനസിലാക്കിയെങ്കില്‍. ഈ മകനെ മാതൃകയാക്കിയെങ്കില്‍. എത്ര ഹൃദയംഗമമായ വാക്കുകള്‍. വെള്ളിയാഴ്ച രാത്രിയാണ് മോദി ഗുജറാത്തില്‍ എത്തിയത്. അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (24 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (44 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends