അനിത പുല്ലയിലിന് ലോക കേരളസഭാ സമ്മേളനദിവസങ്ങളിൽ നിയമസഭാസമുച്ചയത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കി; സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ അനിതയുമായുള്ള അഭിമുഖം ഇപ്പോഴുമുണ്ട്, ചോദ്യങ്ങളും വിവാദങ്ങളും ഉയരുന്നു....

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനിത പുല്ലയിലിന് ലോക കേരളസഭാ സമ്മേളനദിവസങ്ങളിൽ നിയമസഭാസമുച്ചയത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കിയതിനെക്കുറിച്ച് ചോദ്യങ്ങളുയരുകയാണ്. ഇതിനുപിന്നാലെ സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ അനിതയുമായുള്ള അഭിമുഖം ഇപ്പോഴുമുള്ളതും വിവാദമായി മാറിയിട്ടുണ്ട്. സഭാ ടി.വി.യുടെ നടത്തിപ്പുകാരുമായി അനിതയ്ക്കുള്ള അടുത്തബന്ധമാണ് ലോക കേരളസഭയിലെ സാന്നിധ്യത്തിലേക്കു നയിച്ചതെന്ന സംശയം ബലപ്പെടുകയും ചെയ്തു.
അതോടൊപ്പം തന്നെ 2021 ഫെബ്രുവരി 11-നാണ് അനിതയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. ഡി.ജി.പി. അടക്കമുള്ളവരുമായി സംസാരിച്ചതിനെക്കുറിച്ച് അനിത അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തു. സൂക്ഷിക്കണമെന്ന് ഡി.ജി.പി. ജാഗ്രതപ്പെടുത്തിയപ്പോൾ തനിക്കു ഭയമില്ലെന്നാണ് അനിതയുടെ മറുപടി എന്നത്. മറ്റുള്ളവരെ പറ്റിച്ചുജീവിക്കുന്നവർ പിന്നീട് വീഴുമെന്നും അധ്വാനിക്കുന്നവനേ വിലയുള്ളൂവെന്നുമൊക്കെ അനിത അഭിമുഖത്തിൽ പറയുകയും ചെയ്യുന്നുണ്ട്. പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കേയാണ് സഭാ ടി.വി.യിൽ അനിതയുടെ അഭിമുഖം വന്നിരുന്നത്. ലോക കേരളസഭയുടെ സംഘാടനത്തിനു മുൻകൈയെടുത്ത നോർക്ക വൈസ് ചെയർമാനാണ് ഇപ്പോൾ ശ്രീരാമകൃഷ്ണൻ.
കൂടാതെ അനിത നിയമസഭയിൽ വന്നതു വിവാദമായപ്പോൾ ലോക കേരളസഭയിലേക്ക് അവരെ ക്ഷണിച്ചിട്ടില്ലെന്നും സമ്മേളനഹാളിൽ പ്രവേശിച്ചിട്ടിെല്ലന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം എന്നത്. സഭാ ടി.വി.യുമായി ബന്ധമുള്ള ആൾക്കൊപ്പമാണ് അനിത നിയമസഭാസമുച്ചയത്തിൽ പ്രവേശിച്ചതെന്ന് സ്ഥിരീകരണമുണ്ടായിട്ടും ഇയാളെ ചോദ്യംചെയ്യാനോ വിവരങ്ങൾ ശേഖരിക്കാനോ പോലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇതുവരെ തയ്യാറായിട്ടില്ലെന്നതും സംശയങ്ങൾ ബലപ്പെടുകയാണ്.
https://www.facebook.com/Malayalivartha
























