Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് വീണയുടെ വെളിപ്പെടുത്തല്‍ ജെയ്ക് മെന്റര്‍ തന്നെ വീഡിയോ പുറത്ത് എല്ലാം പൊളിച്ചടുക്കി മകള്‍ തന്നെ രംഗത്ത്

29 JUNE 2022 09:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കുഴല്‍നാടന്‍ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോ!ഭത്തോടെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി!ഡബ്ല്യുസി) വഴിയാണെന്നും, പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്നുമായിരുന്നു വീണാ വിജയന്‍ സ്വന്തം കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. മാത്യുവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആള്‍ മെന്ററാണെന്നു മകള്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ ജെയ്ക്ക് തന്റെ ഉപദേശകനാണന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ രംഗത്തുവരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ പറത്തു വരുന്നത്. ഏഷ്യാനെറ്റിന് വീണ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ആ വീഡിയോയില്‍ ജെയ്ക്കിനെ കുറിച്ച് സ്വപ്‌ന പറയുന്നത് ഇങ്ങനെ.

ജെയ്ക്ക് എന്നുള്ളത് എന്റെ കൊളീഗിന്റെ കസിന്‍ ബ്രദറാണ്. കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിഷ്യലി കമ്പനിയുടെ അഡൈ്വസറി ബോഡില്‍ നമ്മള്‍ കുറച്ച് ആളുകളെ വയ്ക്കും. ഈ ജെയ്ക്ക് എന്നത് ഒരു അമേരിക്കന്‍ സിറ്റീസണ്‍ ആണ്. പി ഡബ്ലിയുസി എന്നുള്ളത് ഒരു വലിയ കമ്പനിയാണ്. അതിലെ അമേരിക്കന്‍ വിങ്ങില്‍ ജോലിചെയ്യുന്നയാളാണ് അദേഹം അദേഹത്തിന് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലെ എന്ന് വ്യക്തമാക്കുന്ന. വീണ അദേഹം തങ്ങളുടെ അഡൈ്വസറാണ് എന്നാണ് ആ വീഡിയോയില്‍ സമ്മതിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് നേരെ തിരിച്ചാണ്. കള്ളം പറയുന്നിന് തുല്യമായി. മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന് ആദ്യം മാത്യു കുഴല്‍നാടനോട്, മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിക്കുകയായിരുന്നു: 'മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്? മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്? എന്തും പറയാമെന്നാണോ? അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി...ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ചു പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ അധിക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം? മറ്റു കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കുന്നില്ല...'

എന്നാല്‍ ആ വീഡിയോ പുറത്തുവന്നതോ പിണറായി പറഞ്ഞതാണ് വസ്തുതാ വിരുദ്ധമായ കാര്യം എന്നത് വ്യക്തമാവുകയാണ്. നേരത്തേ ഈ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വീണ കൊടുത്തൊരു അഭിമുഖമാണ്. അത് ഇന്നലെ വീണ്ടും ജെയ്ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം മാത്രമായ ഏഷ്യനെറ്റ് തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാന്‍ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വന്‍ ചര്‍ച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാള്‍വഴി? എന്തുകൊണ്ടാണിതു വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്? എന്താണ് ഭരണപ്രതിപക്ഷങ്ങളുടെ വാദങ്ങള്‍?

പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ രംഗത്തുവന്നത്. കെപിസിസി ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളെന്ന പേരില്‍ രേഖകള്‍ പുറത്തു വിട്ടത്. വെബ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്യു പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (7 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (9 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends