Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് വീണയുടെ വെളിപ്പെടുത്തല്‍ ജെയ്ക് മെന്റര്‍ തന്നെ വീഡിയോ പുറത്ത് എല്ലാം പൊളിച്ചടുക്കി മകള്‍ തന്നെ രംഗത്ത്

29 JUNE 2022 09:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കുഴല്‍നാടന്‍ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോ!ഭത്തോടെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി!ഡബ്ല്യുസി) വഴിയാണെന്നും, പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്നുമായിരുന്നു വീണാ വിജയന്‍ സ്വന്തം കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. മാത്യുവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആള്‍ മെന്ററാണെന്നു മകള്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ ജെയ്ക്ക് തന്റെ ഉപദേശകനാണന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ രംഗത്തുവരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ പറത്തു വരുന്നത്. ഏഷ്യാനെറ്റിന് വീണ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ആ വീഡിയോയില്‍ ജെയ്ക്കിനെ കുറിച്ച് സ്വപ്‌ന പറയുന്നത് ഇങ്ങനെ.

ജെയ്ക്ക് എന്നുള്ളത് എന്റെ കൊളീഗിന്റെ കസിന്‍ ബ്രദറാണ്. കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിഷ്യലി കമ്പനിയുടെ അഡൈ്വസറി ബോഡില്‍ നമ്മള്‍ കുറച്ച് ആളുകളെ വയ്ക്കും. ഈ ജെയ്ക്ക് എന്നത് ഒരു അമേരിക്കന്‍ സിറ്റീസണ്‍ ആണ്. പി ഡബ്ലിയുസി എന്നുള്ളത് ഒരു വലിയ കമ്പനിയാണ്. അതിലെ അമേരിക്കന്‍ വിങ്ങില്‍ ജോലിചെയ്യുന്നയാളാണ് അദേഹം അദേഹത്തിന് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലെ എന്ന് വ്യക്തമാക്കുന്ന. വീണ അദേഹം തങ്ങളുടെ അഡൈ്വസറാണ് എന്നാണ് ആ വീഡിയോയില്‍ സമ്മതിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് നേരെ തിരിച്ചാണ്. കള്ളം പറയുന്നിന് തുല്യമായി. മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന് ആദ്യം മാത്യു കുഴല്‍നാടനോട്, മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിക്കുകയായിരുന്നു: 'മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്? മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്? എന്തും പറയാമെന്നാണോ? അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി...ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ചു പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ അധിക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം? മറ്റു കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കുന്നില്ല...'

എന്നാല്‍ ആ വീഡിയോ പുറത്തുവന്നതോ പിണറായി പറഞ്ഞതാണ് വസ്തുതാ വിരുദ്ധമായ കാര്യം എന്നത് വ്യക്തമാവുകയാണ്. നേരത്തേ ഈ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വീണ കൊടുത്തൊരു അഭിമുഖമാണ്. അത് ഇന്നലെ വീണ്ടും ജെയ്ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം മാത്രമായ ഏഷ്യനെറ്റ് തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാന്‍ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വന്‍ ചര്‍ച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാള്‍വഴി? എന്തുകൊണ്ടാണിതു വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്? എന്താണ് ഭരണപ്രതിപക്ഷങ്ങളുടെ വാദങ്ങള്‍?

പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ രംഗത്തുവന്നത്. കെപിസിസി ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളെന്ന പേരില്‍ രേഖകള്‍ പുറത്തു വിട്ടത്. വെബ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്യു പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (2 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (3 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (3 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (3 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (3 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (4 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (4 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (4 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (6 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (6 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (6 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (6 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends