Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് വീണയുടെ വെളിപ്പെടുത്തല്‍ ജെയ്ക് മെന്റര്‍ തന്നെ വീഡിയോ പുറത്ത് എല്ലാം പൊളിച്ചടുക്കി മകള്‍ തന്നെ രംഗത്ത്

29 JUNE 2022 09:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കുഴല്‍നാടന്‍ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോ!ഭത്തോടെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി!ഡബ്ല്യുസി) വഴിയാണെന്നും, പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്നുമായിരുന്നു വീണാ വിജയന്‍ സ്വന്തം കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. മാത്യുവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആള്‍ മെന്ററാണെന്നു മകള്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ ജെയ്ക്ക് തന്റെ ഉപദേശകനാണന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ രംഗത്തുവരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ പറത്തു വരുന്നത്. ഏഷ്യാനെറ്റിന് വീണ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ആ വീഡിയോയില്‍ ജെയ്ക്കിനെ കുറിച്ച് സ്വപ്‌ന പറയുന്നത് ഇങ്ങനെ.

ജെയ്ക്ക് എന്നുള്ളത് എന്റെ കൊളീഗിന്റെ കസിന്‍ ബ്രദറാണ്. കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിഷ്യലി കമ്പനിയുടെ അഡൈ്വസറി ബോഡില്‍ നമ്മള്‍ കുറച്ച് ആളുകളെ വയ്ക്കും. ഈ ജെയ്ക്ക് എന്നത് ഒരു അമേരിക്കന്‍ സിറ്റീസണ്‍ ആണ്. പി ഡബ്ലിയുസി എന്നുള്ളത് ഒരു വലിയ കമ്പനിയാണ്. അതിലെ അമേരിക്കന്‍ വിങ്ങില്‍ ജോലിചെയ്യുന്നയാളാണ് അദേഹം അദേഹത്തിന് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലെ എന്ന് വ്യക്തമാക്കുന്ന. വീണ അദേഹം തങ്ങളുടെ അഡൈ്വസറാണ് എന്നാണ് ആ വീഡിയോയില്‍ സമ്മതിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് നേരെ തിരിച്ചാണ്. കള്ളം പറയുന്നിന് തുല്യമായി. മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന് ആദ്യം മാത്യു കുഴല്‍നാടനോട്, മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിക്കുകയായിരുന്നു: 'മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്? മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്? എന്തും പറയാമെന്നാണോ? അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി...ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ചു പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ അധിക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം? മറ്റു കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കുന്നില്ല...'

എന്നാല്‍ ആ വീഡിയോ പുറത്തുവന്നതോ പിണറായി പറഞ്ഞതാണ് വസ്തുതാ വിരുദ്ധമായ കാര്യം എന്നത് വ്യക്തമാവുകയാണ്. നേരത്തേ ഈ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വീണ കൊടുത്തൊരു അഭിമുഖമാണ്. അത് ഇന്നലെ വീണ്ടും ജെയ്ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം മാത്രമായ ഏഷ്യനെറ്റ് തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാന്‍ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വന്‍ ചര്‍ച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാള്‍വഴി? എന്തുകൊണ്ടാണിതു വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്? എന്താണ് ഭരണപ്രതിപക്ഷങ്ങളുടെ വാദങ്ങള്‍?

പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ രംഗത്തുവന്നത്. കെപിസിസി ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളെന്ന പേരില്‍ രേഖകള്‍ പുറത്തു വിട്ടത്. വെബ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്യു പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (24 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (34 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (40 minutes ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (47 minutes ago)

ഗാസ ചാരക്കൂമ്പാരം  (59 minutes ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (1 hour ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (1 hour ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (1 hour ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (1 hour ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends