Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് വീണയുടെ വെളിപ്പെടുത്തല്‍ ജെയ്ക് മെന്റര്‍ തന്നെ വീഡിയോ പുറത്ത് എല്ലാം പൊളിച്ചടുക്കി മകള്‍ തന്നെ രംഗത്ത്

29 JUNE 2022 09:32 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ കുഴല്‍നാടന്‍ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോ!ഭത്തോടെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി!ഡബ്ല്യുസി) വഴിയാണെന്നും, പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്നുമായിരുന്നു വീണാ വിജയന്‍ സ്വന്തം കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചത്. മാത്യുവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആള്‍ മെന്ററാണെന്നു മകള്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ ജെയ്ക്ക് തന്റെ ഉപദേശകനാണന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ രംഗത്തുവരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ പറത്തു വരുന്നത്. ഏഷ്യാനെറ്റിന് വീണ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ആ വീഡിയോയില്‍ ജെയ്ക്കിനെ കുറിച്ച് സ്വപ്‌ന പറയുന്നത് ഇങ്ങനെ.

ജെയ്ക്ക് എന്നുള്ളത് എന്റെ കൊളീഗിന്റെ കസിന്‍ ബ്രദറാണ്. കമ്പനി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിഷ്യലി കമ്പനിയുടെ അഡൈ്വസറി ബോഡില്‍ നമ്മള്‍ കുറച്ച് ആളുകളെ വയ്ക്കും. ഈ ജെയ്ക്ക് എന്നത് ഒരു അമേരിക്കന്‍ സിറ്റീസണ്‍ ആണ്. പി ഡബ്ലിയുസി എന്നുള്ളത് ഒരു വലിയ കമ്പനിയാണ്. അതിലെ അമേരിക്കന്‍ വിങ്ങില്‍ ജോലിചെയ്യുന്നയാളാണ് അദേഹം അദേഹത്തിന് ഇന്ത്യയുമായി ഒരു ബന്ധവും ഇല്ലെ എന്ന് വ്യക്തമാക്കുന്ന. വീണ അദേഹം തങ്ങളുടെ അഡൈ്വസറാണ് എന്നാണ് ആ വീഡിയോയില്‍ സമ്മതിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് നേരെ തിരിച്ചാണ്. കള്ളം പറയുന്നിന് തുല്യമായി. മകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന് ആദ്യം മാത്യു കുഴല്‍നാടനോട്, മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിത്തെറിക്കുകയായിരുന്നു: 'മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്? മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്? എന്തും പറയാമെന്നാണോ? അതൊക്കെ മനസ്സില്‍ വച്ചാല്‍ മതി...ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ചു പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ അധിക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം? മറ്റു കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കുന്നില്ല...'

എന്നാല്‍ ആ വീഡിയോ പുറത്തുവന്നതോ പിണറായി പറഞ്ഞതാണ് വസ്തുതാ വിരുദ്ധമായ കാര്യം എന്നത് വ്യക്തമാവുകയാണ്. നേരത്തേ ഈ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വീണ കൊടുത്തൊരു അഭിമുഖമാണ്. അത് ഇന്നലെ വീണ്ടും ജെയ്ക്കിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം മാത്രമായ ഏഷ്യനെറ്റ് തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാന്‍ മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വന്‍ ചര്‍ച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാള്‍വഴി? എന്തുകൊണ്ടാണിതു വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്? എന്താണ് ഭരണപ്രതിപക്ഷങ്ങളുടെ വാദങ്ങള്‍?

പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴല്‍നാടന്‍ രംഗത്തുവന്നത്. കെപിസിസി ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളെന്ന പേരില്‍ രേഖകള്‍ പുറത്തു വിട്ടത്. വെബ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മാത്യു പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (5 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (5 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (5 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (5 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (6 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (6 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (6 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (7 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (7 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (7 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (7 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (7 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (8 hours ago)

Malayali Vartha Recommends