അന്നേ നോക്കി വച്ചതാ... മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പരാതിയുമായി പഴയ ബിന്ദു അമ്മിണിയും; പതിനെട്ടാമത്തെ വയസില്‍ അയല്‍വാസിയുടെ പല്ല് അടിച്ചുകൊഴിച്ചെന്ന കള്ളക്കേസില്‍ എന്നെ ജയിലിലടച്ച മഹതിയാണ്

തന്റെ യൂട്യൂബ് ചാനലിന്റെ എഴുപത്തിയഞ്ചാം എപ്പിസോഡ് ആഘോഷിക്കുമ്പോള്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഇങ്ങനെയൊരു പുലിവാല്‍ പ്രതീക്ഷിച്ചില്ല. പോകുന്നവരും വരുന്നവരുമെല്ലാം തല്ലോട് തല്ലലാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പക്ഷം പിടിച്ച് സംസാരിച്ച മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ബിന്ദു അമ്മിണിയും രംഗത്തെത്തി. ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണി ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്.
തന്റെ പതിനെട്ടാമത്തെ വയസില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മഹതിയാണ് ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധയെന്നായിരുന്നു അവരുടെ പ്രതികരണം. സര്‍വീസില്‍ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനൊപ്പവും ചേര്‍ന്നു പ്രവര്‍ത്തിക്കാം എന്ന് കരുതരുത്. അല്ലെങ്കില്‍ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ തിരികെ നല്‍കി ക്രിമിനലുകളുടെ കൈയില്‍ നിന്നും ശമ്പളം വാങ്ങാനും മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കണമെന്നും ഫേസ്ബുക്കില്‍ അവര്‍ കുറിച്ചു.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
എന്റെ പതിനെട്ടാമത്തെ വയസില്‍ എന്നെ അയല്‍വാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസില്‍ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപിന് വേണ്ടി ഇവര്‍ നടത്തുന്ന ഇടപെടല്‍ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഉള്‍പ്പിട്ടിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ നടത്തിയിരിക്കുന്നത് തീര്‍ത്തും നീതിക്ക് നിരക്കാത്തതാണ്, നിയമ വിരുദ്ധം ആണ്.സര്‍വിസില്‍ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാം എന്ന് കരുതുന്നു എങ്കില്‍ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ തിരികെ നല്‍കി ക്രിമിനലുകളുടെ കൈയില്‍ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ .
അതേസമയം ആര്‍ ശ്രീലേഖയ്‌ക്കെതിരെ പലരക്കെ വിമര്‍ശനമാണ് ഉണ്ടാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ആരോപണമുന്നയിച്ച് പൊലീസിനെ കുരുക്കിയ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ, വിരമിച്ച ശേഷം വിവാദങ്ങളില്‍ കുരുങ്ങുന്നത് ഇതാദ്യമല്ല. പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുവെന്നും, കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നുമുള്ള ശ്രീലേഖയുടെ തുറന്നുപറച്ചില്‍ സേനയുടെയാകെ അപ്രീതിക്കിടയാക്കി.
ഒരു ഡി.ഐ.ജി വനിതാ എസ്.ഐയെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ദുരുപയോഗിച്ചത് നേരിട്ടറിയാമെന്ന ഉദാഹരണസഹിതമായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. ഡി.ഐ.ജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ലെന്നും, രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ശ്രീലേഖയുടെ വിമര്‍ശനമെന്നും ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. മോശമായി പെരുമാറിയ ഡി.ഐ.ജിയുടെ പേരു പറയാന്‍ പൊലീസ് സംഘടന വെല്ലുവിളിച്ചെങ്കിലും ശ്രീലേഖ അനങ്ങിയില്ല.
ആലുവ ജയിലില്‍ റിമാന്‍ഡിലായിരിക്കെ, നടന്‍ ദിലീപിനെ സഹായിച്ചെന്ന ആരോപണത്തെക്കുറിച്ച് ശ്രീലേഖയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണ്. ജയില്‍ ഡി.ജി.പി എന്ന നിലയില്‍ നല്‍കിയത് റിമാന്‍ഡ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രം''. പൊലീസിലെ മാനസിക പീഡനം സഹിക്കാനാവാതെ ഐ.പി.എസില്‍ നിന്ന് രാജി വയ്ക്കാെനൊരുങ്ങിയെന്നും ഒരു ഘട്ടത്തില്‍ രാജിക്കത്ത് എഴുതിയതാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം. ഡി.ജി.പി ഉള്‍പ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം ഇതാണ് പൊലീസിലെ സ്ഥിതിയെന്ന് ശ്രീലേഖ തുറന്നടിച്ചു.
ജയില്‍ മേധാവിയായിരിക്കെ, തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസാര കാര്യങ്ങള്‍ക്കു ജയില്‍ ഉദ്യോഗസ്ഥര്‍ ഡി.ജി.പിയെ വിളിക്കരുതെന്ന് ശ്രീലേഖ ഇറക്കിയ ഉത്തരവ് വിവാദമായി. ഒരു വര്‍ഷത്തിനിടെ മൂന്നു തവണയാണ് ശ്രീലേഖ ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത്. പിന്നാലെ ജയില്‍ മേധാവിയായ ഋഷിരാജ് സിംഗ് ശ്രീലേഖയുടെ ഉത്തരവ് തിരുത്തി. ജയിലിലെ വിവരങ്ങള്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു തന്നെ എപ്പോഴും ഫോണില്‍ വിളിക്കാമെന്നായിരുന്നു സിംഗിന്റെ ഉത്തരവ്.
" f
https://www.facebook.com/Malayalivartha


























