പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ : കൊലപാതകത്തിന്റെ ആസൂത്രകൻ ഇപ്പോഴും ഒളിവിൽ: ആർഎസ്എസ് സ്വയം സേവകൻ ശ്രീനിവാസിന്റെ കൊലപാതകത്തിന്റെ കുറ്റപത്രം തയ്യാർ: ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും

ആർഎസ്എസ് സ്വയം സേവകൻ ശ്രീനിവാസിന്റെ കൊലപാതകത്തിന്റെ കുറ്റപത്രം തയ്യാറായി. അന്വേഷണ സംഘം ഇന്ന് ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ റഷീദ് ഉൾപ്പെടെ പത്തിലേറെ പ്രതികളെ ഇപ്പോഴും പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നു കളഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമം അന്വേഷണ സംഘം നടത്തുന്നുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരിൽ ചിലർ കൂടെ അറസ്റ്റിലാകാനുണ്ട്. കേസിൽ 26 പ്രതികൾ ഇതുവരെ അറസ്റ്റിലായി.
2022 ഏപ്രിൽ 16നായിരുന്നു കൊലപാതകം നടന്നത്. ശ്രീനിവാസിനെ പാലക്കാട് മേലാ മുറിയിലെ കടയിൽ കയറി ഒരു സംഘം പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരു ചക്രവാഹനത്തിലായിരുന്നു കൊലപാതകികളടങ്ങുന്ന ആറംഗ സംഘം എത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇതിനിടയിൽ മുഖ്യപ്രതിയടക്കം ചിലർ ഒളിവിലാണ് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























