മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് വാഹനത്തിലേയ്ക്ക് കയറ്റാൻ താമസിച്ചു: ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വെള്ളക്കെട്ട് തടസമായി. നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളി വഴിമധ്യേ മരിച്ചു. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതായിരുന്നു ചികിത്സ വൈകാനും, മരണകാരണമായതും.
നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വെള്ളക്കെട്ട് തടസ്സമാവുകയായിരുന്നു.
മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് വാഹനത്തിലേയ്ക്ക് കയറ്റാൻ താമസിക്കുകയായിരുന്നു. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്കാരം പിന്നീട് നടത്തും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























