'ഹെൽമറ്റ് എന്നാണ് പേരെങ്കിലും, ഉപയോഗിക്കുന്നയാൾ ഹെൽ മെറ്റ് ചെയ്യാതിരിക്കാനുള്ള ഉപകരണമാണത്. ക്യാമറ ഘടിപ്പിക്കാനും വീഡിയോ എടുക്കാനും ഒക്കെ സ്വന്തം സുരക്ഷയെ ബാധിക്കാത്ത മറ്റെന്തെങ്കിലും വഴി കണ്ടെത്തണം...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ നിയമലംഘനത്തിനു ശിക്ഷയെന്നു മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. നാലു വയസ്സിനു മുകളിലുള്ള എല്ലാ ഇരുചക്രവാഹനയാത്രികരും സുരക്ഷിതമായ ഹെൽമറ്റ് ധരിക്കണമെന്നു നിയമവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത് ഇതിനു വിരുദ്ധമാണ്. 1000 രൂപ പിഴയീടാക്കുമെന്നും മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കുമെന്നുമാണു മുന്നറിയിപ്പിൽ പറയുന്നത്. ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഹെൽമറ്റ് എന്നാണ് പേരെങ്കിലും, ഉപയോഗിക്കുന്നയാൾ ഹെൽ മെറ്റ് ചെയ്യാതിരിക്കാനുള്ള ഉപകരണമാണത്. അതിന്റെ ഡിസൈനെല്ലാം ആ വിധമാണ്. ആ ഡിസൈനിൽ മാറ്റം വരുത്തുന്നത്, അത് ക്യാമറ ഘടിപ്പിക്കാനായും മറ്റെന്ത് ഘടിപ്പിക്കാനായാലും ഹെൽമറ്റിന്റെ യഥാർത്ഥ പർപ്പസിനെ ഡൈല്യൂട്ട് ചെയ്യും.
മരിക്കുമ്പോഴല്ല, മരിക്കാതെ കിടന്നു പോകുമ്പോഴാണ് പല ഹെഡ് ഇഞ്ചുറി രോഗികളും ഹെൽ മെറ്റ് ചെയ്യുന്നത്. പലപ്പോഴും മരണത്തേക്കാൾ വലിയ ദുരിതമാണത്. അങ്ങനെയുള്ള നിരവധി പേരെ ദിവസേന കാണുന്നതാണ്.
ഓവർ സ്പീഡും മര്യാദയ്ക്ക് ഹെൽമറ്റ് ഉപയോഗിക്കാത്തതും തന്നെയാണ് ഭൂരിഭാഗം ദുരന്തങ്ങൾക്കും കാരണം. അതുകൊണ്ട് സുരക്ഷയിൽ വെള്ളം ചേർത്ത് എന്തു ചെയ്യുന്നതും എതിർക്കപ്പെടേണ്ടതാണ്.
ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ക്യാമറ ഘടിപ്പിക്കാനും വീഡിയോ എടുക്കാനും ഒക്കെ സ്വന്തം സുരക്ഷയെ ബാധിക്കാത്ത മറ്റെന്തെങ്കിലും വഴി കണ്ടെത്തണം..
മനോജ് വെള്ളനാട്.
https://www.facebook.com/Malayalivartha


























