സങ്കടം അടക്കാനാവാതെ വീട്ടുകാര്‍..... കേശവദാസപുരത്ത് വീട്ടമ്മയെ കാണാനില്ലെന്നറിഞ്ഞതോടെ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു.... വീടിനു പുറകിലുളള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ ഇരുമ്പ് ഗ്രില്‍ മാറി കിടന്നത് സംശയമുണ്ടാക്കി, പരിശോധനയില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെടുത്തു

വീട്ടമ്മയെ കാണാനില്ലെന്നറിഞ്ഞതോടെ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു.... വീടിനു പുറകിലുളള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ ഇരുമ്പ് ഗ്രില്‍ മാറി കിടന്നത് സംശയമുണ്ടാക്കി, പരിശോധനയില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെടുത്തു.
കേശവദാസപുരത്ത് മനോരമയെന്ന (68) വീട്ടമ്മയുടെ കൊലപാതകം പുറത്തറിഞ്ഞത് നാട്ടുകാര്‍ക്ക് തോന്നിയ ഒരു സംശയത്തെ തുടര്‍ന്നാണ്.
പൊലീസ് നായ മണം പിടിച്ച് ആദ്യം കിണറിനടുത്തേക്ക് എത്തിയെങ്കിലും പിന്നീട് മറ്റൊരു ദിശയിലേക്ക് പോയിരുന്നു. ബംഗാളി തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്ന വീടാണ് മനോരമയുടേത്. ഒളിവില്‍ പോയ ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നയാളല്ലെന്ന് ഇയാള്‍ക്കൊപ്പം താമസിക്കുന്നവര്‍ പൊലീസില്‍ മൊഴിനല്‍കി
തൊട്ടടുത്ത വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന ബംഗാളികളായ തൊഴിലാളികള്‍ സ്ഥിരമായി മനോരമയുടെ വീട്ടില്‍ നിന്നാണ് കുടിക്കാന്‍ വെള്ളമെടുത്തിരുന്നത്.
ഒളിവില്‍പ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി, ദിനരാജ് വീട്ടിലില്ലെന്ന് മനസിലാക്കിയശേഷം മനോരമയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകത്തിന് ശേഷം വീടിന് പുറകിലുള്ള മതിലിന് മുകളിലൂടെ താമസമില്ലാത്ത വീട്ടിലേക്ക് മൃതദേഹം തള്ളുകയായിരുന്നു.
നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് ചുടുകല്ല് കൊണ്ടുവന്ന് മൃതദേഹം കെട്ടിത്താഴ്ത്തിയശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മനോരമയെ താന്‍ അടിച്ചെന്ന് ഇയാള്‍ പറഞ്ഞതനുസരിച്ച് മറ്റൊരു തൊഴിലാളി കെട്ടിടത്തിന്റെ നിര്‍മ്മാണ കരാറുകാരനെ വിവരം അറിയിച്ചു. . തുടര്‍ന്ന് കരാറുകാരന്‍ സ്ഥലത്തെത്തി പൊലീസിനോട് ഇക്കാര്യം അറിയിച്ചു.
വൃദ്ധരായ ദമ്പതിമാര്‍ മാത്രം താമസിക്കുന്ന വീടാണെന്ന് മനസ്സിലാക്കി കൊലപാതകത്തിനുള്ള പ്ലാന്‍ ഇയാള്‍ എടുത്തിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കേട്ടിരുന്നു. ഒരാള്‍ അമറുന്നതുപോലെയുള്ള ശബ്ദമാണ് ഇവര്‍ കേട്ടത്. ഏതുവീട്ടിലാണ് ശബ്ദം കേട്ടതെന്നറിയാന്‍ ഒന്നുരണ്ടു വീടുകളില്‍ കയറിയെങ്കിലും അതേക്കുറിച്ചു മനസിലായില്ല.
തുടര്‍ന്ന് അവര്‍ മടങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ കുറെ നേരം കഴിഞ്ഞപ്പോള്‍ ഭാരമുള്ള ഒരു വസ്തു വെള്ളത്തില്‍ വീഴുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ശബ്ദംകേട്ട ഭാഗത്തെ വീടുകളിലെത്തിയെങ്കിലും മനോരമയുടെ വീട്ടില്‍ നിന്നുമാത്രം ആരെയും കണ്ടില്ല, സംശയം ഇരട്ടിച്ചതോടെ വര്‍ക്കലയില്‍ മകളുടെ വീട്ടില്‍ പോയിരുന്ന ദിനരാജിനെ വിളിച്ച് വീട്ടില്‍ ആരുമില്ലേ എന്ന് ചോദിച്ചു.
വീട്ടില്‍ ഭാര്യയുണ്ടെന്നും കയറി പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് നാട്ടുകാര്‍ അകത്തുകയറിയത്. കാണാത്തതിനെ തുടര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























