ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുന്നു; റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാൻ തീരുമാനം

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 500 കോടി രൂപയിലേറെ ഇത്തരത്തിൽ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക് എന്നത്. ഇതുകൂടി ഉൾപ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുംവിധം സഹകരണനിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കുന്നതാണ്.
അതോടൊപ്പം തന്നെ കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുക. പത്തുവർഷമായി ഇടപാട് നടത്താതെ കിടക്കുന്ന എസ്.ബി. അക്കൗണ്ടിലെ പണവും സംഘങ്ങളിൽനിന്ന് ഗാരന്റി ബോർഡിലേക്ക് മാറ്റുന്നതാണ്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപമാണ് ഇതിനായി മാറ്റുന്നത്. ഈ നിക്ഷേപത്തിന് പിന്നീട് അവകാശികളെത്തിയാൽ തന്നെ അവ പലിശസഹിതം സംഘങ്ങൾ നൽകണം. കൂടാതെ നൽകിയ തുക പിന്നീട് സംഘത്തിന് സർക്കാർ അനുവദിച്ചുനൽകും. ഈ രീതിയിലാണ് വ്യവസ്ഥകൾ ക്രമീകരിക്കുന്നത്.
അതേസമയം വാണിജ്യബാങ്കുകളിലെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെയും ഉടമസ്ഥരെത്താത്ത പണം ആർ.ബി.ഐ.ക്ക് കൈമാറിയിരിക്കണം. കേരളബാങ്കും അർബൻ സഹകരണ ബാങ്കുകളും മലപ്പുറം ജില്ലാബാങ്കും ഇത്തരത്തിൽ റിസർവ് ബാങ്കിനാണ് പണം നൽകേണ്ടത് തന്നെ. മറ്റു സഹകരണസംഘങ്ങളിലെ പിൻവലിക്കപ്പെടാത്ത പണം നിലവിൽ അതത് സംഘങ്ങളിൽതന്നെയാണ് സൂക്ഷിച്ചുപോരുന്നത്.
https://www.facebook.com/Malayalivartha


























