അക്രമി വീടിനുള്ളിലെത്തിയത് ഭർത്താവ് ദിനരാജ് സ്ഥലത്തില്ലാത്തത് ഉറപ്പാക്കി; കൊന്നത് ആ ഒരു ലക്ഷ്യം മുന്നിൽക്കണ്ട്.... ഭർത്താവ് ദിനരാജ് എത്തിയപ്പോൾ കണ്ടത് ഭാര്യയുടെ മൃതദേഹം കല്ലിൽക്കെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ, വേദന സഹിക്കാനാകാതെ അയൽവാസികളും... അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല....

കേരളത്തെ നടുക്കി പട്ടാപ്പകൽ കൊലപാതകം. തിരുവനന്തപുരത്ത് മനോരമയെന്ന വയോധികയെ കൊലപ്പെടുത്തിയത് ആസൂത്രിതമായ നീക്കത്തിനൊടുവിൽ എന്ന് സംശയം. തൊട്ടടുത്ത വീട്ടിൽ പണിചെയ്തിരുന്ന അയൽസംസ്ഥാന തൊഴിലാളിയാണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരു വർഷമായി പണിനടക്കുന്ന രക്ഷാപുരി റോഡിലെ വീട്ടിൽ മാറിമാറി വരുന്ന തൊഴിലാളികളാണ് ജോലിക്കായി എത്തിയിരുന്നത്. ഇവരിൽ ഒന്നുരണ്ടു പേർ കഴിഞ്ഞ കുറച്ചുദിവസമായി തന്നെ രാത്രിയിൽ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോൺ ചെയ്യുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഭർത്താവ് ദിനരാജ് സ്ഥലത്തില്ലാത്തത് ഉറപ്പാക്കിയാണ് അക്രമി വീടിനുള്ളിലെത്തിയിരുന്നത്.
അതേസമയം അഞ്ചു തൊഴിലാളികളാണ് ഇവിടെ താമസിച്ചു ജോലിചെയ്തിരുന്നത്. ഇവർക്കു കുടിക്കാനും ഭക്ഷണം പാകംചെയ്യാനുമുള്ള വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടുമുറ്റത്തെ പൈപ്പിൽനിന്നായിരുന്നു. ഇക്കാരണംകൊണ്ട് തന്നെ എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇവർക്കുണ്ടായിരുന്നു. ഇതു മുതലെടുത്താണ് ആരുമില്ലാത്ത തക്കം നോക്കി ഇവരുടെ വീട്ടിലെത്തിയ കൊലപാതകി മനോരമയുടെ ജീവൻ അപഹരിച്ചത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണത്തിനു പുറമേ തന്നെ മനോരമ അണിഞ്ഞിരുന്ന മാലയും വളകളും കവർന്നിട്ടുണ്ട്.
കൂടാതെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടിൽനിന്നു നിലവിളിശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസി സെയ്ബയുടെ സംശയമാണ് കൊലപാതകം പുറത്തറിയാൻ കാരണമായി മാറിയത്. ഇവരുടെ വീടിനടുത്തു താമസിക്കുന്ന സെയ്ബ ശബ്ദം കേട്ടെന്ന് ചുറ്റമുള്ളവരോടു സൂചിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, ശ്രദ്ധിച്ചപ്പോൾ മനോരമയുടെ വീട്ടിൽ സംശയാസ്പദമായ നിലയിലുള്ള ആളനക്കം ഒന്നും തന്നെ കേട്ടതുമില്ല. പിന്നീടാണ് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നത്.
അതേസമയം ഭർത്താവ് ദിനരാജിനെ നാട്ടുകാർ വിവരമറിയിക്കുകയുണ്ടായി. വർക്കലയിൽനിന്ന് കേശവദാസപുരത്തേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വീടിനുള്ളിൽ കയറി നാട്ടുകാർ പരിശോധന നടത്തിയിരുന്നത്. മനോരമയെ കാണാനില്ലെന്നു വ്യക്തമായതോടെ തന്നെ നാട്ടുകാർതന്നെ ചുറ്റുമുള്ള പ്രദേശം മുഴുവൻ പരിശോധന നടത്തിയിരുന്ന. കാടുപിടിച്ച പറമ്പുകളിലും പൊട്ടക്കിണറ്റിലും സമീപത്തെ വയലിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നതാണ്.
വൈകീട്ടോടുകൂടി തന്നെ മെഡിക്കൽ കോളേജ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ, പണിനടക്കുന്ന വീടിന്റെ ഉടമസ്ഥനും സ്ഥലത്തെത്തിയിരുന്നു. അപ്പോഴാണ് ആദം അലിയെന്ന തൊഴിലാളിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നത്. നാട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിക്കുകയുണ്ടായി. അപ്പോഴും മനോരമയെ കാണാനില്ലാത്തത് ദുരൂഹതയായി അവശേഷിക്കുകയുണ്ടായി.
പോലീസ് നായയും പ്രദേശത്തെത്തി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, പൂട്ടിക്കിടക്കുന്ന സമീപത്തെ വീട്ടുടമസ്ഥന്റെ സഹോദരനെത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു ശ്രദ്ധയിൽപ്പെടുകയുണ്ടായി. പിന്നാലെയാണ് അഗ്നിരക്ഷാസേന കിണറ്റിൽ പരിശോധന നടത്തിയിരുന്നത്. കൂടാതെ മൃതദേഹം പുറത്തെടുത്തപ്പോൾ കാലുകളിൽ ചുടുകട്ട കെട്ടിയ നിലയിലായിരുന്നു. ഉടുത്തിരുന്ന സാരി കഴുത്തിൽ മുറുക്കിയിരുന്നു.
https://www.facebook.com/Malayalivartha


























