Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

പനിച്ച് വിറച്ച് കിടന്നിട്ട് പോലും, ആശുപത്രിൽ നിന്ന് ഡോക്ടറുടെ സമ്മതമില്ലാതെ പിടിച്ചിറക്കി ഹോട്ടൽ മുറിയിൽ എത്തിച്ചു: പഠനം പോലും അനുവദിക്കാതെ സൗഹൃദം നടിച്ച് നിഴൽ പോലെ ഒപ്പം കൂടിയ യൂനസ് അക്ഷയയ്ക്ക് സമ്മാനിച്ചത് തടവറ ജീവിതം: മാനസീക പീഠനത്തിലും ഭീഷണിക്ക് മുന്നിലും പതറിയ അക്ഷയ്‌ക്ക് നഷ്ടപ്പെട്ടത് അവൾ ആഗ്രഹിച്ച ആ ജീവിതം:- ഒരു ലഹരിക്കും, കാമുകനും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് ചെറുവട്ടൂർ സ്കൂൾ പി.ടി.ഐ

30 AUGUST 2022 01:23 PM IST
മലയാളി വാര്‍ത്ത

ലഹരിമരുന്ന് കേസിൽ തൊടുപുഴയിൽ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായവാഗ്ദാനവുമായി ചെറുവട്ടൂർ സ്കൂൾ പി.ടി.ഐ. റിമാൻഡിൽ കഴിയുന്ന അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നൽകാനാണ്, അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.ഐയുടെ തീരുമാനം. പെൺകുട്ടികൾ അടക്കം മയക്കുമരുന്ന് ലോബിയുടെ കെണിയിൽ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്കൂൾ പി.ടി.ഐ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. മറ്റൊരു പെൺകുട്ടിയും ഇനി ഇത്തരം ചതിക്കുഴിയിൽ വീഴരുതെന്ന സന്ദേശം ഉയർത്തിയാണ് പി.ടി.ഐ രംഗത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ നാല് വർഷമായി കൂട്ടുപ്രതി യൂനുസ് റസാക്കുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു അക്ഷയ. ഇക്കാര്യം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2018 മികച്ച മാർക്കോടെ പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളജിൽ 80 ശതമാനം മാർക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും, തുടർ പഠനത്തിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ചേരുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനു ശേഷം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശിയായ യുനൂസുമായി പ്രണയത്തിൽ ആയി.

എന്നാൽ മയക്ക് മരുന്നിന് അടിമയായ യൂനസ് പിന്നീട് അക്ഷയയുടെ പഠനം പോലും അനുവദിക്കാതെ സൗഹൃദം നടിച്ച് നിഴൽ പോലെ ഒപ്പം കൂട്ടുകയായിരുന്നു. ആറ് മാസമായി തൊടുപുഴയിൽ രണ്ട് ടെക്‌സ്‌റ്റൈൽസിൽ അക്ഷയ ജോലിക്ക് കയറിയിരുന്നു. ഇതിൽ നാല് മാസം ആണ് അക്ഷയ ജോലി ചെയ്തിരുന്നത്. അവസാനത്തെ രണ്ട് മാസം യൂനസിന്റെ മാനസീക പീഠനത്തിലും ഭീഷണിക്ക് മുന്നിലും അക്ഷയ യൂനസിന്റെ കസ്റ്റഡിയിൽ ആവുകയായിരുന്നു. എന്നാൽ അക്ഷയ ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചത് എപ്പോഴാണെന്ന് ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളാണ് അക്ഷയയുടെയും യൂനസിന്റെയും. യൂനസിന്റെ സഹോദരൻ കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് മറ്റൊരു ലഹരി കേസിൽ പിടിയിലായത്.

അക്ഷയയുടെ ഫോൺ അടക്കം ഇയാൾ തട്ടിയെടുക്കുകയും ഉപയോഗിച്ച് വരികയും ചെയ്തിരുന്നു .യൂനുസ് പോകുന്ന ഇടങ്ങളിൽ സ്‌നേഹം നടിച്ച് അക്ഷയയെ ഒപ്പം കൂട്ടിയിരുന്നു. ഇതാണ് മയക്ക് മരുന്ന് കേസിൽ പെടാൻ ഇടയാക്കിയത്. അക്ഷയ ഭീഷണിക്കും പീഡനത്തിനും ഇരയായിട്ടുള്ളതായും അക്ഷയക്ക് യൂനുസ് മയക്ക് മരുന്ന് നൽകിയിരുന്നതായും അക്ഷയയുടെ മാതാപിതാക്കൾ സംശയിക്കുന്നു. പനിയും,വിറയലും ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് അക്ഷയ 5 ദിവസം തൊടുപുഴ യിലെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. എന്നാൽ ഡോക്ടറുടെ പോലും അനുമതി ഇല്ലാതെ യൂനുസ് ബലമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് , ഒപ്പം കൂട്ടി ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിർധനരായ ഈ മാതാപിതാക്കൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ഏക സഹോദരിയും ഈ സ്‌കൂളിൽ നിന്നും മികച്ച മാർക്കോടെ പ്ലസ് ടു പാസായി ഉപരി പഠനത്തിലാണുള്ളത്. പിടിക്കപ്പെടുമ്പോൾ അലറി കരഞ്ഞ അക്ഷയ സ്റ്റേഷനിലെത്തിയിട്ടും കരച്ചിൽ തുടരുകയായിരുന്നു. വീട്ടിൽ നിന്നും അമ്മ എത്തിയതിന് ശേഷം മാത്രമാണ് കരച്ചിൽ അവസാനിപ്പിച്ചത്.


യൂനസ് ഇതിനു മുമ്പും ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. അക്ഷയയും യൂനുസും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. എത്തിക്കുന്ന ലഹരി മരുന്ന് വിറ്റു തീരുന്നതുവരെ ലോഡ്ജിൽ തമ്പടിക്കുന്നതായിരുന്നു ഇരുവരുടെയും രീതി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇരുവരും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. വിതരണത്തിനു തയ്യാറാക്കിയ ചെറിയ ലഹരി പായ്ക്കറ്റുകളും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (1 hour ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (2 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (2 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (2 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (2 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (3 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (3 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (4 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (4 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (4 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (5 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (6 hours ago)

Malayali Vartha Recommends