കോടിയേരി ആരോഗ്യം മോശം സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി അപ്പോളോ ആശുപത്രി; അവസാനം കണ്ടത് പിണറായി ആശങ്കയോടെ നേതാക്കള്‍

കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അപ്പോളോ ആശുപത്രി. എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദനും കോടിയേരിയെ കാണാനായില്ലെന്നാണ് സൂചന.
നല്ല രീതിയില്‍ ചികിത്സ നല്‍കിയാല്‍ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാരും നല്‍കുന്നത്. ഭാര്യയും മകന്‍ ബിനീഷ് കോടിയേരിയുമാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് കോടിയേരിയെ സന്ദര്‍ശിക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ക്ഷീണിതന്‍ ആണ്. സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും എം വിഗോവിന്ദന്‍ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പോലും കോടിയേരിയെ കാണാനാകാത്തത് ആശുപത്രിയുടെ കടുത്ത നിലപാട് കാരണമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എം.ബി. രാജേഷും എം.എ. ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട്.
ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി തെയ്‌നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് ചികില്‍സ.
കീമോ തെറാപ്പിയുടെ ക്ഷീണവും മറ്റ് അസ്വസ്ഥതകളും കോടിയേരിക്കുണ്ട്. പാലിയേറ്റീവ് കെയര്‍ അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി ആരോഗ്യനില വഷളായതോടെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
അതേസമയം സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി എത്തിയത്. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ നടത്തിയ നടത്തിയ വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ അണുബാധകളില്ലെന്നു കണ്ടെത്തിയിരുന്നു. ചികിത്സ രണ്ടാഴ്ച പിന്നിടുന്ന സമയത്താണ് മുഖ്യമന്ത്രിയും ഭാര്യയും സഹപ്രവര്‍ത്തകനെ കാണാന്‍ എത്തിയത്. രാവിലെ 9മണിയോടെ ആശുപത്രിയില്‍ എത്തിയ പിണറായി വിജയനും ഭാര്യ കമലയും ഒരു മണിക്കൂര്‍ സമയം ആശുപത്രിയില്‍ ചിലവഴിച്ചു. കോടിയേരിയുടെ ഭാര്യയും മകനും മറ്റു ബന്ധുക്കളുമായി ചികിത്സാ കാര്യങ്ങള്‍ സംസാരിച്ചു. ഡോക്ടര്‍മാരോട് മുഖ്യമന്ത്രി ചികിത്സാ സംബന്ധിച്ചു ചര്‍ച്ച നടത്തി.തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രി വൈകീട്ട് ആറുമണിക്കുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.
കഴിഞ്ഞ രണ്ടാഴ്ചയായി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഓഗസ്റ്റ് 29 ന് പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്റെ അവശതയും കോടിയേരിക്ക് ഉണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ. നേരത്തെ അമേരിക്കയില്‍ ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായും അപ്പോളോയിലെ ഡോക്ടര്‍മ!ാര്‍ കൂടിയാലോചന നടത്തുന്നുണ്ട്.
സ്പീക്കര്‍ എ എന്‍ ഷംസീറും, മന്ത്രി എം ബി രാജേഷും അധികാരമേറ്റെടുക്കും മുമ്പ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ സംഘവും അദ്ദേഹത്തെ കണ്ടിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിനു മുന്നോടിയായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha


























