പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ഷട്ടര്‍ തകരാറായതാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്; ബുധനാഴ്ച പുലര്‍ച്ചെ 1.45 ഓടെ മൂന്നു ഷട്ടറുകളിലൊന്ന് തനിയെ തുറക്കുകയായിരുന്നു

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ഷട്ടര്‍ തകരാറായതോടെയാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 1.45 ഓടെ മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറക്കുകയായിരുന്നു. ഈ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താന്‍ മൂന്ന് ദിവസം വേണ്ടി വരുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
അത്രയും സമയം വെള്ളം ഒഴുകുകയാണ്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഷട്ടര്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നു. ഇതോടെയാണ് ഷട്ടര്‍ തുറന്നത്.
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞു. അതിനിടയ്ക്കായിരുന്നു നടുവിലത്തെ ഷട്ടര്‍ തുറന്നത്. 25 അടി നീളമുള്ള ഷട്ടർ പൂര്‍ണമായും പൊങ്ങുകയായിരുന്നു.
സാധാരണ 10 സെന്റീ മീറ്റര്‍ മാത്രം തുറക്കാറുള്ള ഷട്ടറായിരുന്നു ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്ന സ്ഥിതിയാണ്.
വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തുന്ന സ്ഥിതിയാണ്. നിശ്ചിത അളവില്‍ കൂടുതൽ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറുകയാണ്. ചാലക്കുടിപ്പുഴയില്‍ വെള്ളമുയര്‍ന്നാല്‍ അപകടങ്ങളിലേക്ക് നീങ്ങുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha
























