ഡിജിപിയുടെ കത്ത് ചോർന്ന സംഭവത്തിൽ കേരള ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

സംസ്ഥാന പോലീസ് മേധാവിയുടെ കീഴുദ്യോഗസ്ഥന് നൽകിയ രഹസ്യ കത്ത് ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം. കോഫെപോസ നിയമപ്രകാരമുള്ള പ്രിവന്റീവ് തടങ്കലിനെ ചോദ്യം ചെയ്തുള്ള ഹർജിയുടെ ഭാഗമായി കത്തിന്റെ പകർപ്പ് ഹാജരാക്കിയതിന് പിന്നാലെയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഫസലു റഹ്മാൻ നൽകിയ ഹർജിയുടെ ഭാഗമായാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് എഴുതിയ കത്ത് ഹാജരാക്കിയത്.
സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റഹ്മാനെയും മറ്റു ചിലരെയും പ്രതിരോധ തടങ്കലിൽ പാർപ്പിക്കണമെന്ന സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ നിർദേശം സംബന്ധിച്ചായിരുന്നു കത്ത്. വിവരം പുറത്തായതോടെ റഹ്മാൻ ഒളിവിൽ പോകുകയും കരുതൽ തടങ്കൽ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.ഇതോടൊപ്പം കത്തിന്റെ പകര്‍പ്പ് ഹാജരാക്കിയിരുന്നു.
'സീക്രട്ട്' എന്ന് എഴുതിയ കത്ത് തടങ്കല്‍ ഉത്തരവ് നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയത് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയില്‍നിന്ന് കോടതി വിശദീകരണം തേടി.
പ്രിവന്റീവ് തടങ്കലിനെ ചോദ്യം ചെയ്തുള്ള ഹർജിക്കൊപ്പം രഹസ്യസ്വഭാവമുള്ള കത്ത് രേഖകളുടെ ഭാഗമാണെന്ന് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി നല്‍കിയ സത്യവാങ്മൂലത്തില്‍, മറ്റൊരാളുടെ തടങ്കല്‍ ഉത്തരവ് നടപ്പാക്കുന്ന സമയത്ത് ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്‍കുകയായിരുന്നെന്നും അയാളില്‍ നിന്നായിരിക്കാം ലഭിച്ചതെന്നുമാണ് വിശദീകരിച്ചത്.
ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്‍ അനുമതി തേടിയതോടെ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























