2019ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം തടസപ്പെടുത്തിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി... ടി.ജി മോഹൻദാസാണ് സംഭവവുമായി ബന്ധപ്പെട്ട് ഹരജി നൽകിയത്...

ഗവർണർക്കെതിരെ നടന്ന നീക്കത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ഹരജിയിലാരോപിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്.
ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ ഇർഫാൻ ഹബീബടക്കമുള്ളവരിൽ നിന്ന് വധശ്രമമുണ്ടായെന്നും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ലെന്നും ഗവർണർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്.
അതേസമയം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന പ്രധാനമന്ത്രി എല്ലാവരെയും ഉൾക്കൊണ്ടു മുൻപോട്ട് പോകുന്നു. നെഹ്‌റുവിന് പോലും കഴിയാതിരുന്നതാണ് മോദിക്ക് സാധിച്ചതെന്നും ‘ട്രിപ്പിൾ തലാക്ക്’ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു.
2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ് ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്സ്’ എന്ന പുസ്തകത്തിലുള്ളത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുസ്തകത്തിൽ വിവിധ വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങളുണ്ട്. ഹിന്ദിയിലും ഇംഗ്ലിഷിലും പുസ്തകം ലഭ്യമാണ്.
https://www.facebook.com/Malayalivartha


























