Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

ഭീകരപ്രവർത്തനത്തിന് സർക്കാർ വക ശമ്പളം‍! PFI നേതാവിനെ പാലൂട്ടി വളർത്തി പിണറായി സർക്കാർ.... NIA പോലും പകച്ച് പോയി

01 OCTOBER 2022 03:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

രാജ്യത്ത് ഒരു ശുദ്ധികലശത്തിനായി ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ. വളരെ വേഗത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ നിരോധന നടപടികൾ പുരോഗമിച്ചത്. എന്നാൽ ഇതിനിടയിൽ കേരളത്തിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ വേരോട്ടവും അടിത്തറയും തന്നെയാണ് ദേശീയ സുരക്ഷാ ഏജൻസികളെ അങ്ങേയറ്റം ഭയപ്പെടുത്തിയത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൻ്റെ ഭാഗമായി എൻഐഎയുടെ പിടിയിലായവരിൽ ടെക്കികളും ലക്ചറും മുതൽ സർക്കാർ ഉദ്യോഗസ്ഥൻ വരെ ഉൾപ്പെടുന്നുണ്ട്. മലയാളികളായ, ചെയർമാൻ ഒ എം എ സലാം , ദേശീയ വൈസ് പ്രസിഡൻ്റ് ഇ എം അബ്ദുർ റഹിമാൻ, ദേശീയ സെക്രട്ടറി വി പി നസറുദ്ദീൻ എളമരം, ദേശീയ എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പർ പി കോയ തുടങ്ങിയ സംഘടനയുടെ ഉന്നത പദവികൾ വഹിക്കുന്നവരെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന റെയ്ഡിനുശേഷം എൻഐഎ അറസ്റ്റു ചെയ്തത്.

അതിനിടയിലാണ് നടുക്ക മറ്റൊരു വിവരം കൂടി പുറത്ത് വന്നിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റിലായതിനെ തുടർന്ന് സസ്പെൻഷനിലായ പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിനാണ് എല്ലാ മാസവും 67,600 രൂപ കെഎസ്ഇബി ശമ്പളമായി കൊടുക്കുന്നത്. ഒ.എം.എ. സലാമിന് കഴിഞ്ഞ 20 മാസമായി കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന വൈദ്യുതി ബോർഡ് ശമ്പളം മുടങ്ങാതെ കൊടുക്കുന്നുണ്ട്.

കെഎസ്ഇബി മഞ്ചേരി ഡിവിഷൻ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ അസിസ്റ്റന്റായിരുന്നു ഒ.എം.എ. സലാം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമർപ്പിച്ച ഇൻകം ടാക്‌സ് സ്‌റ്റേറ്റ്‌മെന്റിൽ വ്യക്തമായി പറയുന്നുണ്ട്. ഒ.എം.എ. സലാം, പോപ്പുലർ ഫ്രണ്ടിനുവേണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് ശതകോടികൾ സ്വീകരിക്കുകയും ഈ പണം ഉപയോഗിച്ച് രാജ്യദ്രോഹ പ്രവർത്തനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് 2020 ഡിസംബറിൽ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തിരുന്നു.

തുടർന്നാണ് 2020 ഡിസംബർ 14ന് സലാമിനെ കെ.എസ്.ഇ.ബിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷനിലായ വ്യക്തിക്ക് ആറു മാസക്കാലത്തേക്ക് ഉപജീവന ബത്ത നൽകണമെന്നും അതിനിടയിൽ സസ്‌പെൻഷന് കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് നിയമം.

ഇതിന്റെ ആനുകൂല്യം പറ്റിയാണ് സലാമിനു ശമ്പളം നല്കുന്നത്. ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ് അന്വേഷണം. ഇതിനിടെ സലാം ജാമ്യത്തിലിറങ്ങി. നിരവധി തെളിവുകൾ അന്വേഷണ ഏജൻസികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടുപോയി. ശമ്പളം നല്കുന്നത് പുറത്തറിയാതിരിക്കാൻ കമ്പ്യൂട്ടർ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നത്.

രാജ്യത്തിനെതിരേ ഭീകര പ്രവർത്തന ആരോപണവിധേയനായ വ്യക്തിയായിട്ടുപോലും ഇദ്ദേഹത്തിനെതിരേ വൈദ്യുതി ബോർഡോ കേരള സർക്കാരോ അന്വേഷണം നടത്തി നടപടി എടുക്കാൻ മടിച്ചതിനാലാണ് തുടർന്നും ശമ്പളം നൽകേണ്ടി വരുന്നത്. ചുരുക്കത്തിൽ, ഓഫീസിൽ വരാതെ, സർക്കാർ ശമ്പളം വാങ്ങി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകാൻ ദേശീയ ചെയർമാനായ സലാമിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് സസ്‌പെൻഷനിലൂടെ കേരള സർക്കാർ ചെയ്തത്.

2020 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം പിന്നീട് ജാമ്യത്തിലിറങ്ങിയ സലാമിനെ കഴിഞ്ഞ ദിവസം രാജ്യത്തെ നൂറോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ മഞ്ചേരിയിലെ വീട്ടിൽ നിന്ന് പിടികൂടുകയും അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടു പോവുകയുമാണുണ്ടായത്. 2020 ഡിസംബർ 14നാണ് സസ്‌പെഷനിലായത്.

ആദ്യത്തെ ആറുമാസം ഉപജീവന ബത്ത കൊടുത്തു, തുടർന്ന് ഇന്നുവരെ പൂർണ ശമ്പളം നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഓഗസ്റ്റിലെ ശമ്പളം കൂടി നൽകി കഴിഞ്ഞു. എല്ലാ മാസവും കെ.എസ്.ഇ.ബി. 67,600 രൂപയാണ് ശമ്പളമായി കൊടുക്കുന്നത്. സസ്‌പെൻഷനിലായതു കാരണം ഓഫീസിൽ വരേണ്ടതുമില്ല. ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുഴുവൻ കാലയളവും സസ്‌പെൻഷനിൽ ആയിരുന്നിട്ടും കെ.എസ്.ഇ.ബിയിൽ നിന്നുള്ള ഇയാളുടെ ശമ്പള വരുമാനം 7.84 ലക്ഷമാണ്.

മാർച്ച് 2003 മുതൽ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കൽ ലീവെടുത്താണ് ഭീകര പ്രവർത്തനത്തിനു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ വീട്ടിൽ നിന്നു സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി നടപടികളിലേക്കു നീങ്ങിയിട്ടില്ല.

സർക്കാർ ശമ്പളം വാങ്ങി ഓഫീസിലെത്താതെ രാജ്യദ്രോഹപ്രവർത്തനം നടത്താൻ കേരള സർക്കാർ സലാമിനെ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ കേരളത്തിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായ സലാമിനെ ഇപ്പോൾ എൻഐഎ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. രണ്ട് വർഷത്തോളമായി ഓഫീസിൽ ഹാജരാകാതെ ശമ്പളം കൈപ്പറ്റാൻ സാഹചര്യമൊരുക്കിയവർക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.

അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനത്തിനും അടിയന്തര നടപടികൾക്കും കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതു ജൂലൈ 12നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശനത്തിനിടെ ആക്രമണം നടത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയാറാക്കിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ‌‌

ഹിറ്റ് സ്ക്വാഡിനു തീവ്രപരിശീലനം നൽകാൻ പട്ന ഫുൽവാരി ഷെരീഫിൽ നടത്തിയ ക്യാംപിന് കണ്ണൂർ സ്വദേശി ഷഫീഖ് പായത്ത് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അറസ്റ്റിലായ ഷഫീഖ് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനു ലഷ്കറെ തയ്ബ, ഐഎസ്, അൽ ഖായിദ തുടങ്ങിയ ഭീകര സംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ രാജ്യവ്യാപക റെയ്ഡിൽ കണ്ടെത്തിയെന്നാണ് എൻഐഎ പറയുന്നത്.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ഗുരുതരമായ കുറ്റാരോപണങ്ങളും എൻഐഎ ഉന്നയിക്കുന്നുണ്ട്. ചെയർമാൻ ഒ.എം.എ സലാമിന്റെ സഹായിയായ എം.മുഹമ്മദ് ഇസ്മായിലിൽ നിന്നു പിടിച്ചെടുത്ത ഡയറിയിൽ നിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി എൻഐഎ പറഞ്ഞു.

കെഎസ്ഇബി ഉദ്യോഗസ്ഥനായിരിക്കെ ഒ.എം.എ. സലാം ചട്ടവിരുദ്ധമായി പോപ്പുലർ ഫ്രണ്ട് ചെയർമാൻ സ്ഥാനം വഹിച്ചുവെന്ന് ആരോപണമുണ്ട്. കെഎസ്ഇബിയിൽ നിന്നു സസ്പെൻഷനിലായ സലാം നടത്തിയ അനധികൃത വിദേശ യാത്രകളെക്കുറിച്ചു വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (9 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (9 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (9 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (9 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (9 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (9 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (10 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (10 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (10 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (11 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (11 hours ago)

Malayali Vartha Recommends