നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാവും ഉറപ്പിച്ച് സർക്കാർ... ഒരേസമയം ഉപഗ്രഹ സർവേ നടത്തുന്നത് 1,550 വില്ലേജുകളിൽ... ചിലവ് 807 കോടി..

കേരളപ്പിറവി ദിനത്തിൽ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും.
1,550 വില്ലേജുകളിൽ ഒരേസമയം ഉപഗ്രഹ സർവേ നടത്താനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. നവംബർ ഒന്നിനുമുൻപായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ജനപങ്കാളിത്തതോടെ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. സർവേ ഓഫ് ഇന്ത്യയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. 807 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കിവയ്ക്കുന്നത്.ജനങ്ങളുടെ സംശയദൂരീകരണം നടത്താൻ ഓരോ വാർഡുകളിലും സർവേസഭകൾ ചേരുമെന്ന് മന്ത്രി രാജൻ അറിയിച്ചു.
https://www.facebook.com/Malayalivartha

























