ഞെട്ടിക്കുന്ന കൊലപാതകം! ശശിധരന്റെ മകനെ ഗൾഫിൽ കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 20 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയിലായിരുന്നു; ഗൾഫിലെ ജോലി ശരിയാകാത്തതിനാൽ ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു; സഹോദരൻ മരിച്ച സങ്കടത്തിൽ സഹോദരിയും ആത്മഹത്യ ചെയ്തു; രണ്ടു മക്കളെ നഷ്ടമായതിന്റെ പകയുമായി ശശിധരൻ നടന്നു; ഒടുവിൽ വീട്ടിലേക്ക് കുതിച്ചെത്തി പ്രഭാകരക്കുറുപ്പിനെയും ഭാര്യയെയും തലയ്ക്കടിച്ചു വീഴ്ത്തി; ശേഷം പെട്രോൾ ഒഴിച്ച് ചുട്ടു കൊന്നു; ഭാര്യ അത്യാസന്ന നിലയിൽ

ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. ഭർത്താവ് മരിച്ചു. ഭാര്യ ആശുപത്രിയിൽ. കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. മുൻവൈരാഗ്യത്തിന്റെ പേരിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. എന്നിട്ട് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.
തലയ്ക്കടിയേറ്റ പ്രഭാകരക്കുറുപ്പ് (67) മരിച്ചു. ഭാര്യ വിമലാദേവി (64) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ചത് പഴയ അയൽവാസിയായ കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരനാണ്. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 11 മണിയോടെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തെ കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ;'' ശശിധരന്റെ മകനെ ഗൾഫിൽ കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 20 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയിലായിരുന്നു. ഗൾഫിലെ ജോലി ശരിയാകാത്തതിനാൽ ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു. സഹോദരൻ മരിച്ച സങ്കടത്തിൽ സഹോദരിയും ആത്മഹത്യ ചെയ്തു.
രണ്ടു മക്കളെയും നഷ്ടമായ ശശിധരൻ ആ പകയുമായി നടക്കുകയായിരുന്നു. പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിച്ചു. അങ്ങനെ ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങൾ ഉള്ളതിനാൽ മടവൂരിലേക്കു താമസം മാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























