Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത് 26 വര്‍ഷത്തെ പക....മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി , ഗൃഹനാഥനും ഭാര്യയും മരിച്ചു, ഓടിയെത്തിയവര്‍ വീടിനുള്ളില്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചകള്‍, നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍

02 OCTOBER 2022 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ

നിയന്ത്രണം നഷ്ടപ്പെട്ട് ലോറി വീടിനു മുകളിലേക്ക് പതിച്ചു... ഒഴിവായത് വൻ ദുരന്തം....

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്

ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന്... പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും, മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

ആശ്വാസവാർത്ത.... കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...

ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത് 26 വര്‍ഷത്തെ പക....മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി , ഗൃഹനാഥനും ഭാര്യയും മരിച്ചു. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റ് ഭാര്യയും മരിച്ചത്.

രക്ഷപ്പെടാനായി ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്പിച്ചു. മടവൂര്‍ കൊച്ചാലുമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ്(67), ഭാര്യ വിമലാദേവി(60) എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ പനപ്പാംകുന്ന് അജിത് മന്ദിരത്തില്‍ ശശിധരന്‍(75) ആണ് പോലീസ് കസ്റ്റഡിയിലായത്. കൊലപാതകത്തിനിടെ പൊള്ളലേറ്റ ഇയാള്‍ പോലീസ് സംരക്ഷണത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം നടന്നത്.



കൈയില്‍ ചുറ്റികയും പെട്രോള്‍ നിറച്ച കന്നാസുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്ന പ്രഭാകരക്കുറുപ്പിനെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. ഓടിയെത്തി ഭര്‍ത്താവിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ വിമലാദേവിയുടെ ദേഹത്തേക്കും തീപടര്‍ന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ മുറ്റത്ത് ചോരയില്‍ക്കുളിച്ച് പൊള്ളലേറ്റ നിലയില്‍ പ്രഭാകരക്കുറുപ്പിനെയും അടുത്ത് ദേഹത്തു തീ പടര്‍ന്ന നിലയില്‍ വിമലാദേവിയെയുമാണ് കണ്ടത്.

ഈ സമയം വീടിനകത്തായിരുന്ന പ്രതി, ചുറ്റികയും കന്നാസും വലിച്ചെറിഞ്ഞ ശേഷം പുറത്തിറങ്ങി ഓടാനായി ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിമലാദേവിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ഇവരും മരണത്തിന് കീഴടങ്ങി.

ശശിധരന്റെ മകന്‍ 26 വര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ വച്ച് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്ന് വര്‍ക്കല ഡിവൈ.എസ്.പി.പറഞ്ഞു. പ്രഭാകരക്കുറുപ്പിന്റെയും വിമലാദേവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പ്രഭാകരക്കുറുപ്പ് മലയ്ക്കലില്‍ സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റ് നടത്തുകയായിരുന്നു.


അതേസമയം കാല്‍നൂറ്റാണ്ട് കാത്തുവെച്ച പകയാണ് മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പിന്റെയും ഭാര്യ വിമലാദേവിയുടെയും കൊലപാതകത്തിലേക്കു നയിച്ചത്.

പനപ്പാംകുന്ന് അജിത് മന്ദിരത്തില്‍ ശശിധരന്‍ 26 വര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരമാണ് ക്രൂരമായ കൊലപാതകത്തിലേക്കു കൊണ്ടെത്തിച്ചത്. ശശിധരന്റെ മകന്‍ അജിത്പ്രസാദ് 1996-ല്‍ ബഹ്‌റൈനില്‍ വച്ച് ആത്മഹത്യചെയ്തിരുന്നു. അജിത്പ്രസാദിന് വിസ സംഘടിപ്പിച്ചു നല്‍കിയത് പ്രഭാകരക്കുറുപ്പായിരുന്നു. മകന്റെ മരണത്തിനു കാരണക്കാരന്‍ പ്രഭാകരക്കുറുപ്പാണെന്ന ധാരണയിലായിരുന്നു അന്നുമുതല്‍ ശശിധരന്‍. ഇതാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. പ്രകോപനത്തിനു പെട്ടെന്ന് ഒരു കാരണങ്ങളുമുണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പനപ്പാംകുന്നില്‍ ശശിധരന്റെ അയല്‍വീട്ടിലായിരുന്നു പ്രഭാകരക്കുറുപ്പും കുടുംബവും താമസിച്ചിരുന്നത്.

പ്രഭാകരക്കുറുപ്പ് നേരത്തെ ബഹ്‌റൈനിലായിരുന്നു. പട്ടാളത്തില്‍നിന്നു പിരിഞ്ഞുവന്ന ശശിധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രഭാകരക്കുറുപ്പ് ഇയാളെയും പിന്നാലെ മകന്‍ അജിത്പ്രസാദിനെയും ബഹ്‌റൈനിലേക്കു കൊണ്ടുപോയി.

ജോലിയിലെ ബുദ്ധിമുട്ടുകള്‍ കാരണം ശശിധരന്‍ പെട്ടെന്ന് നാട്ടിലേക്കു മടങ്ങി. മാസങ്ങള്‍ക്കു ശേഷം അജിത് പ്രസാദ് ആത്മഹത്യചെയ്യുകയുമുണ്ടായി. മകന് കഠിനമായ ജോലി നല്‍കിയതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നും അതിനു കാരണം പ്രഭാകരക്കുറുപ്പാണെന്നും ശശിധരന്‍ വിശ്വസിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മില്‍ പിണക്കത്തിലുമായി. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ശശിധരന്റെ മകളും ആത്മഹത്യചെയ്തു. സഹോദരന്റെ മരണമേല്‍പ്പിച്ച മാനസികാഘാതമാണ് മകളെയും മരണത്തിലേക്കു നയിച്ചതെന്ന് ശശിധരന്‍ നാട്ടുകാരോടു പറഞ്ഞിരുന്നു. വീട്ടുകാര്‍ തമ്മിലുള്ള ശത്രുത കടുത്തതോടെ പ്രഭാകരക്കുറുപ്പും കുടുംബവും പനപ്പാംകുന്നില്‍നിന്ന് മടവൂരിലേക്കു താമസം മാറി. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ മാറ്റം. എന്നാല്‍, ശശിധരന്റെ മനസ്സില്‍ പക മാറാതെ നിന്നു. അതാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (4 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (17 minutes ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (44 minutes ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (1 hour ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (1 hour ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (1 hour ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (2 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (2 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (11 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (11 hours ago)

Malayali Vartha Recommends