രാത്രി ഒരു മണിയോടെ പ്രസവ വേദന ഉണ്ടായി, പണമില്ലാത്തതിനാലാണ് പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത്, പ്രസവ ശേഷം കുഞ്ഞിനെ മകനെ ഏല്‍പ്പിച്ച് കഞ്ഞിവെള്ളവും ചൂടുവെള്ളവും അശ്വതിക്ക് കൊടുത്തു, പിന്നീട് എന്നെ അടുത്ത് വിളിച്ച് വെള്ളം ചോദിച്ചുടനെ അവള്‍ മരിച്ചു...പൊട്ടിക്കരഞ്ഞ് ഭര്‍ത്താവ്...

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കാതിരുന്നത് പണത്തിന്റെ ബുദ്ധിമൂട്ടുകൊണ്ടെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ് കൊല്ലത്ത് മരിച്ച അശ്വതിയുടെ ഭര്‍ത്താവ്.സാമ്പത്തിക പ്രതിസന്ധി മനസിലാക്കി ഭാര്യയും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അശ്വതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.
ഞാന്‍ പ്രസവമെടുത്ത ശേഷം കുഞ്ഞിനെ മകനെ ഏല്‍പ്പിച്ചു. കഞ്ഞിവെള്ളവും ചൂടുവെള്ളവും അശ്വതിക്ക് കൊടുത്തു. പിന്നീട് എന്നെ അടുത്ത് വിളിച്ച് വെള്ളം ചോദിച്ചുടനെ അവള്‍ മരിച്ചുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അശ്വതിയുടെ ഭർത്താവ് അനി പറഞ്ഞത്.
ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് അശ്വതിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് ശാലിനിയുടെ പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു.
ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അശ്വതി ഭര്‍ഭിണിയാണെന്ന വിവരം പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























