ജീവിക്കാനാകുന്നില്ല... കടം കയറി മുങ്ങാറായി... ആത്മഹത്യ ചെയ്യാൻ മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ച് സംരംഭകന്റെ ആത്മഹത്യാ കുറിപ്പ്

ജീവിക്കാനാകുന്നില്ല... കടം കയറി മുങ്ങാറായി... ആത്മഹത്യ ചെയ്യാൻ മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ച് സംരംഭകന്റെ ആത്മഹത്യാ കുറിപ്പ്. അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. ആ സമയത്ത് ഉണ്ടായിരുന്നു. അത് വിശ്വസിച്ച് വിദേശ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി ബിസിനസ് തുടങ്ങിയ യുവ വ്യവസായികളാണ് ഇടത്തരത്തിലൊരു ആപത്തിൽ അകപ്പെട്ടിരിക്കുന്നത്.
പത്തനംതിട്ട ഏഴംകുളം നെടുമണിൽ അജി ഭവനിൽ അനസ് എ. അസീസും സുഹൃത്തുക്കളും ആണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സർക്കാരിന്റെ ചുവപ്പുനാടയും ബാങ്ക് വായ്പാ കുടിശികയും ഒക്കെയാണ് ഈ യുവാക്കളെ പ്രതിസന്ധിയിലാക്കിയത്.
ഈ അവസ്ഥ മുഖ്യമന്ത്രിക്ക് പരാതി നൽകി അറിയിച്ചിരുന്നു . എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി പരാതി പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും അവിടെ നിന്നും തീർപ്പാക്കുന്നതിന് അനുസരിച്ച് മറുപടി നൽകുമെന്നുമാണ്.
ഇതോടെ വസ്തു ലേലം ചെയ്യുന്ന ദിവസത്തിനു മുൻപ് തനിക്കും അച്ഛനും അമ്മയും വല്യമ്മയും ഉൾപ്പെടുന്ന ഏഴു പേരടങ്ങുന്ന കുടുംബത്തിനും ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതം നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്ന് പറഞ്ഞ് അനസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.സംഭവങ്ങളുടെ തുടക്കം ഇങ്ങനെ; മൂന്നാർ ദേവികുളം കല്ലാറിൽ റിസോർട്ട് പണിത് 70% പൂർത്തിയായി. അപ്പോൾ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലെന്നു ചൂണ്ടിക്കാണിച്ച് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി.
ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. 2016ലായിരുന്നു റിസോർട്ട് പണിയാൻ പള്ളിവാസൽ പഞ്ചായത്തിൽ കല്ലാറിൽ അനസും സുഹൃത്തുക്കുളും ചേർന്ന് 78 സെന്റ് സ്ഥലം വാങ്ങിയത്. അന്ന് എല്ലാ രേഖകളും നിയമപരമായി കിട്ടി. എന്നാൽ 2018ൽ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലെന്ന പേരിൽ പണി നിർത്തി വച്ചു ഇതിന്റെ അടിസ്ഥാനത്തിൽ അനസും സുഹൃത്തുക്കളും കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു . ഈ പ്രശ്‌നത്തെ അതിജീവിക്കാൻ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അനസ് സമീപിച്ചു .
ഈ സംഭവത്തിൽ പഞ്ചായത്തിനോടു കോടതി വിശദീകരണം തേടുകയും ചെയ്തു.കലക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം വേണമെന്ന നിബന്ധന നിർമാണാനുമതി അനുവദിച്ചപ്പോൾ ഉണ്ടായിരുന്നില്ല. കെട്ടിടനിർമാണ ചട്ടങ്ങളിൽ പറയുന്ന ബാക്കി രേഖകൾ പരിശോധിച്ച് അനുമതി കൊടുത്തു . പള്ളിവാസൽ പഞ്ചായത്ത് 2018 ഡിസംബറിലാണ് ഇത് കോടതിയെ അറിയിച്ചത്. കലക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാക്കി 2018 ഏപ്രിൽ ഏഴിന് ദേവികുളം ആർഡിഒ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ് മെമ്മോ നൽകി.
എന്നാൽ നടപടി പുനഃപരിശോധിക്കണമെന്ന കോടതി ഉത്തരവിനോട് പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ട് ഇങ്ങനെയാണ് – നിലവിൽ ഉള്ള നിയമ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഹർജിക്കാർക്ക് കെട്ടിട നിർമാണാനുമതി അനുവദിച്ചു കൊടുത്തതിൽ പഞ്ചായത്തിൽ നിന്ന് അപാകതകൾ ഒന്നും നടന്നിട്ടില്ല. പക്ഷെ റവന്യൂ വകുപ്പിന്റെ നിർദേശങ്ങൾ അതിന്റെ പ്രാധാന്യത്തോടെ പരിഗണിക്കേണം എന്നുള്ളതിനാലാണ് കെട്ടിട നിർമാണാനുമതി റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്. മറിച്ചൊരു നിർദേശം ലഭിക്കുന്നതുവരെ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ല എന്നതാണ് തീരുമാനം .
സൗദിയിൽ ജോലി ചെയ്യവെയാണ് അനസും സുഹൃത്തുക്കളും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്ഥലം വാങ്ങിയത്. കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽനിന്ന് 1.25 കോടി രൂപ 2017ൽ വായ്പ എടുത്തിരുന്നു . റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ രണ്ടു മാസം മാത്രം ബാക്കിനിൽക്കവെയായിരുന്നു 2018 ഏപ്രിൽ 16നാണ് സ്റ്റോപ് മെമ്മോ വന്നത്. എന്നാൽ സ്റ്റോപ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന കെട്ടിട നിർമാണ പെർമിറ്റ് ഇവരുടെ കെട്ടിടവുമായി ബന്ധമില്ലാത്തതാണെന്നും അത് 2016ൽ റദ്ദാക്കിയതാണെന്നും പരാതിക്കാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























