അതിനു വേണ്ടി ആ തസ്തികയിൽ ഇതുവരെ ഉണ്ടായിരുന്ന മറ്റൊരു വനിതയെ തിരുവനന്തപുരത്തേക്ക് നാടുകടത്തിയിട്ടുമുണ്ട്; അന്വേഷണ നടപടിക്കു വിധേയമായിട്ടാണ് എല്ലാവരെയും തിരിച്ചെടുത്തിട്ടുളളത്; അന്വേഷണം കഴിഞ്ഞ ശേഷം പ്രമോഷനും ഗുഡ് സർവീസ് എൻട്രിയും പ്രതീക്ഷിക്കാം; വിമർശനവുമായി അഡ്വക്കേറ്റ് എ ജയശങ്കർ
ഇക്കഴിഞ്ഞ ജൂൺ 4നു പുലർച്ചെ തൃപ്പൂണിത്തുറ മാർക്കറ്റ് - പുതിയ കാവ് റോഡിലെ പാലത്തോടു ചേർന്ന കുഴിയിൽ വീണ് ഒരു ബൈക്ക് യാത്രികൻ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സസ്‌പെൻഷനിലായ പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ എറണാകുളം ജില്ലയിൽ തന്നെ തിരിച്ചെടുത്തു കൊണ്ട് മരാമത്ത് മന്ത്രി ഹൃദയവിശാലത തെളിയിച്ചു.
വിമർശനവുമായി അഡ്വക്കേറ്റ് എ ജയശങ്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇക്കഴിഞ്ഞ ജൂൺ 4നു പുലർച്ചെ തൃപ്പൂണിത്തുറ മാർക്കറ്റ് - പുതിയ കാവ് റോഡിലെ പാലത്തോടു ചേർന്ന കുഴിയിൽ വീണ് ഒരു ബൈക്ക് യാത്രികൻ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സസ്‌പെൻഷനിലായ പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ എറണാകുളം ജില്ലയിൽ തന്നെ തിരിച്ചെടുത്തു കൊണ്ട് മരാമത്ത് മന്ത്രി ഹൃദയവിശാലത തെളിയിച്ചു.
പാലം വിഭാഗത്തേക്കാൾ അധികാര പരിധിയും ഉത്തരവാദിത്തവും (വരുമാന സാധ്യതയും) ഉള്ള ബിൽഡിംഗ് ഡിവിഷനിലേക്കാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി എൻ എ റജീന ബീവിയെ നിയമിച്ചിട്ടുളളത്. അതിനു വേണ്ടി ആ തസ്തികയിൽ ഇതുവരെ ഉണ്ടായിരുന്ന മറ്റൊരു വനിതയെ തിരുവനന്തപുരത്തേക്ക് നാടുകടത്തിയിട്ടുമുണ്ട്. അന്വേഷണ നടപടിക്കു വിധേയമായിട്ടാണ് എല്ലാവരെയും തിരിച്ചെടുത്തിട്ടുളളത്. അന്വേഷണം കഴിഞ്ഞ ശേഷം പ്രമോഷനും ഗുഡ് സർവീസ് എൻട്രിയും പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha