Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഇവിടെയാണെങ്കിൽ പണിയില്ല; ഇവിടെ എന്തെങ്കിലും മുൻകൈയെടുത്ത് സ്വന്തമായിട്ട് ചെയ്താലും പണി കിട്ടും; ഇതാണ് ഇന്നത്തെ സ്ഥിതി; കളക്ടർമാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അവർക്ക് എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ; കളക്ടർമാരെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാതിയെ വിമർശിച്ച് ജെയിംസ് കെ ജോസഫ്

08 OCTOBER 2022 01:28 PM IST
മലയാളി വാര്‍ത്ത

കളക്ടർമാരെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല അവർ ജോലി ചെയ്യുന്നില്ല എന്ന പരാതി ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കലക്ടർമാരുടെ വാർഷിക കോൺഫറൻസിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. ശരിക്കും പറഞ്ഞാൽ ഇതൊരു സ്വയം കുറ്റപ്പെടുത്തലാണ് കാരണം കളക്ടർമാരാണ് സംസ്ഥാനത്തിന്റെ ഭരണം തിരിക്കുന്നത്. അവർ ജോലി ചെയ്യുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം ഭരണചക്രം നിശ്ചലം എന്നാണ്. അത്തരത്തിലൊരു ഏറ്റുപറച്ചിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ്. 1772 ലാണ് ഡിസ്ട്രിക്ട് കളക്ടർ എന്ന പോസ്റ്റ് വന്നത്.

വാർണർ ഹെയിസ്റ്റിംഗ്സ് ഗവർണർ ജനറൽ ആയിരുന്ന സമയത്താണ് ഇത്തരത്തിൽ ഒരു പോസ്റ്റ് കൊണ്ടുവന്നത്. അതായത് 250 കൊല്ലം മുമ്പ് ഉണ്ടായ ഒരു പോസ്റ്റാണ് ജില്ലാ കളക്ടർ എന്നത്. അന്ന് ഈസ്റ്റിന്ത്യാ കമ്പനിയുടെ സമയത്താണ് ഈ പോസ്റ്റ് വന്നത് പ്രധാനമായും ലാൻഡ് റവന്യൂ ശേഖരിക്കുക എന്നതായിരുന്നു ഡിസ്ട്രിക്ട് കളക്ടർമാരുടെ ലക്ഷ്യം. എന്നാൽ ഇന്ന് കളക്ടർമാർക്ക് ശേഖരിക്കാൻ ഒന്നുമില്ല എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ ജോലി ചെയ്യാൻ സാധിക്കു. അക്ഷരാർത്ഥത്തിൽ നോക്കുകയാണെങ്കിൽ കളക്ടർമാർക്ക് ഇന്ന് ജോലിയില്ല. ആ ഒരു ഡെസിഗ്നേഷൻ തന്നെ കാലത്തിന് ചേർന്നതല്ലാതെ ആയി മാറിയിരിക്കുകയാണ്.

സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായി ഈ പോസ്റ്റ് വന്നിട്ട് 250 വർഷമായി എന്നിട്ടും കേരളത്തിൽ മാത്രമേ ഈ ഒരു ഡെസിഗ്നേഷൻ ഉള്ളൂ. ബ്രിട്ടീഷ് ഭരണമുണ്ടായിരുന്ന പാക്കിസ്ഥാനിൽ പോലും ഇപ്പോൾ അത് അറിയുന്നത് ഡിസ്ട്രിക്ട് കോഡിനേറ്റർ ഓഫീസർ എന്നാണ് അറിയപ്പെടുന്നത്. ഡിസ്ട്രിക്ട് കോഡിനേറ്റർ ഓഫീസർ എന്നൊരു ജോലി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇവിടെയും എന്തെങ്കിലും ജോലി അവർ കണ്ടെത്തുമായിരുന്നു. ഇപ്പോൾ കളക്ട് ചെയ്യാൻ ഒന്നുമില്ല അവർക്ക് ചെയ്യാൻ പ്രത്യേകിച്ച് ജോലിയില്ല.

എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായിട്ട് അവർക്ക് നിയമിച്ചു കൊടുത്തിട്ടുമില്ല. പ്രത്യേകിച്ചും ഇതുപോലെത്തെ അവസ്ഥയിലായിരിക്കാം മറ്റു സംസ്ഥാനങ്ങളിലും ജില്ലാ കളക്ടർമാർ. അക്കൗണ്ടബിലിറ്റി ഇല്ല. ഡിസിപ്ലിനറി ആക്ഷൻ എടുക്കാൻ ഇല്ല. ഒന്നും ചെയ്യാനില്ല.കൃത്യവിലോപം കാണിച്ചാലും പ്രശ്നമില്ല. പെരുമാറ്റത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും വിഷയമില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ കേസ് എല്ലാവർക്കും അറിയാവുന്നതാണ്. 5 /8/ 2018ൽ ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തു. Rule 33 The All India services discipline and appeal rules ന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തത്.

അങ്ങനെ ഒരു കാര്യം കാരണം പറഞ്ഞ് വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്ത് നോർമൽ കോഴ്സുകളിൽ ഡിസിപ്ലിനറി ആക്ഷൻ പെന്റിങ്ങായിരിക്കണം പ്രൊമോഷൻ ഡ്യൂ ആയിരിക്കണം . അങ്ങനെ നടക്കുന്നതിനിടയിൽ പ്രമോഷൻ ലീവ് വേണമെങ്കിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ അതാത് ഓഫീസറുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് എല്ലാം പരിശോധിച്ചു പ്രമോഷന് യോഗ്യത ഉണ്ടോ ഇല്ലയോ എന്നത് കേസുമായി ബന്ധപ്പെടുത്താതെ ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി ഒരു തീരുമാനം എടുത്ത് ആ റെക്കമെന്റേഷൻ സീൽ ചെയ്ത കവറിൽ ആക്കി വയ്ക്കണം.

ഡിസിപ്ലിനറി ആക്ഷൻ അന്തിമമാക്കുന്നത് വരെ അത് സീൽഡ് കവറിൽ ഇരിക്കും. ഡിസിപ്ലിനറി ആക്ഷൻ കഴിയുമ്പോൾ അതെല്ലാം ഫൈനലൈസ് ചെയ്തു കഴിഞ്ഞ് ആ ഓഫീസറെ യോഗ്യനായി കാണുകയാണെങ്കിൽ ആ സമയം സീൽ കവർ പൊട്ടിച്ച് യോഗ്യതയുണ്ടെങ്കിൽ പ്രമോഷൻ കൊടുക്കും. ഡിസിപ്ലിനറി ആക്ഷൻ കാരണം ഓഫീസറുടെ പ്രമോഷന് താമസം വരാതിരിക്കാൻ വേണ്ടിയാണ് സീൽ കവർ എന്ന ഈ ഒരു പ്രക്രിയ നടത്തുന്നത്. 1958 മുതൽ ഇത് തുടർന്നു വരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്റെ കേസിൽ ഈ ഒരു പ്രക്രിയ പിന്തുടർന്നിട്ടില്ല എന്നതാണ് സത്യം. ഡിസിപ്ലിനറി ആക്ഷൻ എന്ത് പറ്റി എന്ന് അറിയത്തില്ല.

ക്രിമിനൽ കേസ് കോടതിയിൽ പെൻഡിങ് ആണ്. എന്തായാലും കളക്ടർ ആയിട്ട് പ്രമോഷൻ കൊടുത്തു. ആ വിഷയത്തിൽ ഒച്ചപ്പാടുകൾ ഉണ്ടായതുകൊണ്ട് കളക്ടർ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു. ഇതെല്ലാം നൽകുന്ന ഒരു മെസ്സേജ് ഗവൺമെന്റ് സീരിയസ് അല്ല. ഒരു കാര്യത്തിലും ഗവൺമെന്റ് സീരിയസ് അല്ല. ഗവൺമെന്റ് സീരിയസ് അല്ലാത്തതുകൊണ്ട് ഒരു കൂട്ടം ആൾക്കാർ എന്തുവന്നാലും ജോലി ചെയ്തില്ലേലും കുഴപ്പമില്ല കൃത്യവിലോപം കാണിച്ചാലും കുഴപ്പമില്ല പെരുമാറ്റ ദൂഷ്യം കാണിച്ചാലും കുഴപ്പമില്ല അങ്ങനെയൊരു മനോഭാവമാണ് ഉള്ളത്. സുഖലോലുപമായ ഒരു ജീവിതമാണ് സംസ്ഥാനത്ത് ഓൾ ഇന്ത്യ സർവീസ് ഓഫീസേഴ്സ് നടത്തുന്നത്. അവരെ കുറ്റം പറയുന്നില്ല. അവർ അങ്ങനെ ആയിപ്പോയതാണ്.

അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു ഡെവലപ്മെന്റ് ഉണ്ടായിരിക്കുന്നത്. പണ്ടൊക്കെ ഡൽഹിയിലേക്ക് ഡെപ്യൂട്ടേഷൻ പോകാൻ വലിയ ഉത്സാഹം ആയിരുന്നു എല്ലാവർക്കും. കാരണം അവിടെ ഒരുപാട് അവസരങ്ങൾ ഉണ്ട്. പോളിസി മേക്കിങ് പോസ്റ്റ്‌ കിട്ടും ഇന്റർനാഷണൽ അസൈൻമെന്റുകൾ കിട്ടും വേൾഡ് പാക്ക്, ഐ എം എഫ് ഇങ്ങനെയുള്ള ഫോറിൻ അസൈൻമെന്റ്സ് കിട്ടും. അതുകൊണ്ടാണ് ഐഎഎസ് ഓഫീസർ ഒരു എഡ്ജ് അവർ ചോദിച്ചു വാങ്ങിയത്. അവർക്ക് 16 കൊല്ലം കൊണ്ട് ജോയിൻ സെക്രട്ടറി ആകാൻ സാധിക്കും. അല്ലാത്തവർക്ക് 18 വർഷം വേണം. ഈ 16 വർഷത്തെ എഡ്ജ് ഉള്ളതുകൊണ്ട് ഐഎഎസ് ഓഫീസേഴ്സ് മാത്രമേ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ജോയിൻ സെക്രട്ടറി ആകത്തുള്ളൂ.

ഇന്നിപ്പോൾ ഇത്തരത്തിലുള്ള അവസരങ്ങൾ ഉണ്ടെങ്കിലും അതും കളഞ്ഞിട്ട് ആരും പോകുന്നില്ല. കാരണം അവിടെ പണി ചെയ്തില്ലെങ്കിൽ പണി കിട്ടും. കാരണം പ്രധാനമന്ത്രിയുടെ ഈഗിൾ ഐസ് നിരീക്ഷിക്കുന്നുണ്ട്. ഒരു ജോയിന്റ് സെക്രട്ടറി വരെയുള്ള ആൾക്കാരുടെ പെർഫോമൻസിനെ നോക്കുന്നുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും പ്രധാനമന്ത്രി അത് നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഐപാഡിൽ അതു വരും. Pragati എന്നൊരു പ്ലാറ്റ്ഫോം അവിടെയുണ്ട്. പ്രധാനമന്ത്രിയെ അസിസ്റ്റ് ചെയ്യുന്ന ക്യാബിനറ്റ് ഓഫീസ് ഉണ്ട്.

വളരെ സിസ്റ്റമാറ്റിക് ആയിട്ടുള്ള ഒരു പെർഫോമൻസ് മോണിറ്ററിംഗ് ആണ് Pragati വഴി അവിടെ നടക്കുന്നത്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും പെർഫോമൻസ് മാസത്തിൽ ഒരിക്കലെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടും. അതുകൂടാതെ 360 വാച്ച് എന്ന് പറഞ്ഞ ഒരു സംവിധാനം കൂടെയുണ്ടെന്ന് ഒരു ഐഎഎസ് സുഹൃത്ത് തന്നോട് പറഞ്ഞിട്ടുണ്ട്. അതായത് ഓഫീസ് ആക്ടിവിറ്റീസ് മാത്രമല്ല സോഷ്യൽ ആക്ടിവിറ്റീസ് നിരീക്ഷിക്കും. സോഷ്യൽ മീഡിയയിൽ ഉള്ള കോൺടാക്ടും നിരീക്ഷിക്കും.

മാത്രമല്ല കളക്ടർ ആയിട്ടുള്ള ഒരാൾ അവിടെ പോയാൽ ജോയിൻ സെക്രട്ടറി ആകില്ല. അതിന്റെ താഴെ ഡയറക്ടർ ഡെപ്യൂട്ടി സെക്രട്ടറിയായിട്ടെ പോകാൻ പറ്റൂള്ളൂ. അങ്ങനെ പോയാൽ ഇവിടത്തെ പത്രാസ് ഉണ്ടാകത്തില്ല. ഒരു കാർ പോലും കിട്ടത്തില്ല. അങ്ങനെയൊക്കെ ഉള്ളപ്പോൾ പിന്നെ എന്തിനാണ് അവിടേക്ക് പോകുന്നത്. അവിടേക്ക് പോകാത്തതിന് കാരണം അവിടെ ചെന്ന് പണി ചെയ്തില്ലെങ്കിൽ പണി കിട്ടും. പിന്നെ കുറെ ബുദ്ധിമുട്ടുകൾ വേറെയുണ്ട്
ഇവിടെയാണെങ്കിൽ പണിയില്ല. ഇവിടെ എന്തെങ്കിലും മുൻകൈയെടുത്ത് സ്വന്തമായിട്ട് ചെയ്താലും പണി കിട്ടും. ഇതാണ് ഇന്നത്തെ സ്ഥിതി. അതുകൊണ്ട് കളക്ടർമാർ ജോലി ചെയ്യുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ അത്ഭുതമില്ല.കാരണം അങ്ങനെ പറ്റുള്ളൂ.

അതുമാത്രമല്ല കേരളത്തിന്റെ കാര്യം പ്രത്യേകിച്ച് പറയുകയാണെങ്കിൽ നമുക്ക് ഫണ്ടില്ല വികസനത്തിന്റെ കാര്യങ്ങളിൽ നമുക്ക് ഫണ്ട് ഇല്ല. നമ്മുടെ വരുമാനം മുഴുവൻ ശമ്പളം പെൻഷൻ പലിശ ഇതെല്ലാം കൊടുക്കാൻ മാത്രമേയുള്ളൂ. പിന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ ലോൺ എടുക്കണം. ലോണിന്റെ ലിമിറ്റ് കഴിഞ്ഞതുകൊണ്ട് ലോണെടുത്ത് പലിശ കൊടുക്കുകയാണ്. ലോൺ എടുക്കുന്നതിൽ ലിമിറ്റ് ഉള്ളതുകൊണ്ട് ലോൺ കൂടുതൽ എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പിന്നെയുള്ളത് കിഫ്‍ബി ആണ്. കിഫ്‌ബിയുടെ മോണിറ്ററിങ് അവർ തന്നെ ചെയ്യുന്നുണ്ട്.

അപ്പോൾ ഉദ്യോഗസ്ഥന്മാർക്ക് വേറെ റോൾ ഒന്നുമില്ലാത്ത അവസ്ഥയാണ് ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ഈ സംഭവം പറയുമ്പോൾ ഓർമ്മ വരുന്നത് ബൈബിളിലെ ഒരു കഥയാണ് ഒരു യജമാനൻ ദൂരയാത്രയ്ക്ക് പോയപ്പോൾ 3 വേലക്കാരെ അടുത്ത് വിളിച്ചു.അവർക്ക് ഓരോരുത്തർക്കും ബജറ്റ് അലോട്മെന്റ് ആയിട്ട് കൊടുത്തു. ഒരാള് അത് കുഴിച്ചിട്ടു. മറ്റു രണ്ടു പേർ അത് തൈകൾ വാങ്ങിച്ചു വളo വാങ്ങിച്ചു. അതിനെ ഇരട്ടിയാക്കി. യജമാനൻ തിരിച്ചു വന്നപ്പോൾ. അതിനെ കുഴിച്ചിട്ട് ആളെ ഡിസ്മിസ് ചെയ്തു കാരണം ലാഭം ഉണ്ടാക്കിയില്ല. മറ്റു രണ്ടുപേർക്കും പ്രമോഷൻ നൽകി.

കേരളത്തിലാണെങ്കിൽ ബജറ്റ് അലോട്ട്മെന്റ് ഒന്നുമില്ലാതെ എങ്ങനെ പെർഫോം ചെയ്യാൻ സാധിക്കും. കുഴിച്ചിടാനും പറ്റില്ല ഇരട്ടിപ്പിക്കാനും പറ്റില്ല. ഇന്നത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം വരണമെങ്കിൽ. സാമ്പത്തിക രംഗത്ത് എന്തെങ്കിലും ഉണ്ടായാലേ പറ്റുള്ളൂ. കളക്ടർമാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുക എന്ന് പറഞ്ഞാൽ അവർക്ക് എന്തെങ്കിലും ജോലി കൊടുക്കാൻ ഉണ്ടായിട്ടു വേണ്ടേ. അതുകൊണ്ട് അത് പറഞ്ഞിട്ട് കാര്യമില്ല മൊത്തത്തിൽ ഭരണപരമായ മാറ്റങ്ങൾ വരുത്തണം കൂടുതൽ വരുമാനം ഉണ്ടാക്കണം ചെലവ് കുറയ്ക്കണം.there should be More governance in government അങ്ങനെ വരണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (30 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (36 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (40 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (58 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (8 hours ago)

Malayali Vartha Recommends