വിഴിഞ്ഞം സമരം പൊളിച്ചു? 100 കോടിയുടെ നഷ്ടം! ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ നീക്കം... അദാനിയുടെ മാസ്റ്റർ പ്ലാൻ

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള പ്രതിഷേധം 54ാം ദിവസത്തിലേയ്ക്ക് എത്തി നിൽക്കേ പുതിയ പ്രതിസന്ധി. സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാൻ ശുപാർശ ഉയർന്നിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് സർക്കാരിന്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സർക്കാരിന് കത്ത് നൽകി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൻ്റെ നടപടിയെന്ന് ലത്തീൻ അതിരൂപത പ്രതികരിച്ചു.ശുപാർശ അടങ്ങുന്ന കത്ത് വെള്ളിയാഴ്ച കമ്പനി തുറമുഖ വകുപ്പിന് കൈമാറി.
നാലായിരം കോടി രൂപ മുതൽ മുടക്കിക്കഴിഞ്ഞ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ഒരു വിഭാഗത്തിന്റെ സമരംമൂലം മുടങ്ങിയതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലിശയിനത്തിൽ മാത്രം 106 കോടിരൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തിൽ പറയുന്നു.
വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീൻ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് സർക്കാരിൻ്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ ആവശ്യം.
ഹൈക്കോടതി നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് തുറമുഖ കവാടത്തിൽ സമരം നടക്കുന്നത്. അതിനാൽ നഷ്ടം ഈടാക്കുന്നതിനുള്ള നോട്ടീസ് ലത്തീൻ അതിരൂപതയ്ക്ക് നൽകണം. സാധാരണ സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഈടാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം വിഴിഞ്ഞം സമരത്തിലും ബാധകമാണെന്നും കമ്പനി കത്തിൽ പറയുന്നു.
എന്നാൽ, ഇക്കാര്യത്തിൽ തത്കാലം കടുത്ത നടപടികൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. വിസിൽ നിർദ്ദേശം തത്കാലത്തേക്ക് പരിഗണിക്കില്ല. പ്രശ്നം ചർച്ചകളിലൂടെതന്നെ പരിഹരിക്കാനാണ് സർക്കാരിന്റെ നീക്കം. വിദേശപര്യടനത്തിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം വിദഗ്ധ സമിതിക്കുള്ള ടേംസ് ഓഫ് റഫറൻസുകൾ പ്രസിദ്ധീകരിക്കും. ഇതിൽ സമരക്കാരുടെ ആവശ്യങ്ങൾ വിപുലമായി ഉൾപ്പെടുത്തി രമ്യതയിലേക്ക് എത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha





















