പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് വേണ്ടി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വിട്ട് കൊടുത്ത് കോർപ്പറേഷൻ; റോഡ് സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിന് അനുവാദമില്ല; ഈയൊരു സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി എഴുതിക്കൊടുത്തത്; മേയർ ആര്യ രാജേന്ദ്രന്റെ നടപടി വിവാദത്തിലേക്ക്

തലസ്ഥാന മേയർ ആര്യ രാജേന്ദ്രനെ സംബന്ധിച്ച് വീണ്ടും ചില ആരോപണങ്ങൾ ശക്തമാകുകയാണ്. തിരുവനന്തപുരം നഗരത്തിലെ തിരക്ക് കൂടിയ എം ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കോർപറേഷന്റെ നടപടി വിവാദങ്ങളിലേക്ക് നീങ്ങുകയാണ് . പ്രതിമാസം 5,000 രൂപ വാടക ഈടാക്കിയാണ് സ്വകാര്യ ഹോട്ടലിന് വേണ്ടി സ്ഥലം വിട്ടു കൊടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് ഇത്തരത്തിൽ നൽകിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ദേയമായ കാര്യം.
മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കൂടിയ ട്രാഫിക് ഉപദേശക സമിതിയാണ് ഈ വിധത്തിൽ ഉള്ള ഒരു തീരുമാനം എടുത്തത് . എം ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയതാണ് സ്വകാര്യ ഹോട്ടൽ. ഇവർക്ക് റോഡ് വാടകയ്ക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു കോർപ്പറേഷൻ . കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും ചേർന്ന് ഇതിനായി 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കുകയും. മേയർ അതിൽ ഒപ്പും വയ്ക്കുകയും ചെയ്തിട്ടുണ്ട്
റോഡ് സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിനു അനുവാദമില്ല. ഈയൊരു സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി എഴുതിക്കൊടുത്ത് കൊണ്ടുള്ള മേയറുടെ നടപടി ഉണ്ടായിരിക്കുന്നത് .കരാർ ഉണ്ടാക്കിയപ്പോൾ ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞു. ഇതോടെ ഈയൊരു വിഷയം പലതവണ വാക്കുതർക്കത്തിലേക്ക് നയിക്കുകയുണ്ടായി സ്വകാര്യ സ്ഥാപനങ്ങൾ സ്വന്തം രീതിയിൽ പാർക്കിംഗ് ഒരുക്കുകയാണ് വേണ്ടത്.
പാർക്കിംഗിന് ആവശ്യമായ സ്ഥലം ഉണ്ടെന്ന് കോർപ്പറേഷൻ ഉറപ്പുവരുത്തണം എന്നതാണ് നിയമം . അങ്ങനെ ഉള്ളപ്പോഴാണ് കോർപ്പറേഷന് ഒരുഅവകാശവുമില്ലാത്ത സർക്കാർ റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്ത് കൊണ്ടുള്ള നടപടി കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ പറഞ്ഞിരിക്കുകയാണ് .
പരാതികൾ പരിശോധിക്കുമെന്നാണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പത്തുരൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലത്താണ് മേയർ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇപ്പോൾ സ്വകാര്യ വ്യക്തിക്ക് കൈമാറിയിരിക്കുന്നത്. ഇതോടെ മറ്റ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയുകയാണ്. ഈ വിഷയത്തിൽ തർക്കം ഉടലെടുക്കുമ്പോൾ കോർപ്പറേഷനുമായുണ്ടാക്കിയ കരാർ ഹോട്ടലുകാർ പാർക്കുചെയ്യാനെത്തുന്നവരെ കാണിക്കും.
അതേസമയം വ്യാജ ആരോപണം ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ നീക്കത്തെ മേയർ ആര്യ രാജേന്ദ്രൻ പൊളിച്ച്ടുക്കുന്ന സാഹചര്യംനേരത്തെ ഉണ്ടായിട്ടുണ്ട്. ചേന്തിയിലെ ഗുരുദേവ മന്ദിരം പൊളിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയെന്ന് കൗൺസിലർ എം ആർ ഗോപൻ ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ തെളിവായി കോർപറേഷൻ അയച്ച നോട്ടീസും ബിജെപി ഉയർത്തിയിരുന്നു.
എന്നാൽ ചർച്ചയ്‌ക്കൊടുവിൽ ഗോപനോട് നോട്ടീസ് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.പക്ഷേ കൗൺസിൽ സമയം തീരാറായെന്ന് ആംഗ്യം കാട്ടി ബിജെപി നേതാവ് പറഞ്ഞു . നോട്ടീസ് കൊടുക്കാൻ തയ്യാറായില്ല. മേയർ വീണ്ടും ആവശ്യപ്പെട്ടപ്പോൾ നേരിട്ട് നോട്ടീസ് കൊടുക്കാതെ വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു . വാട്‌സാപ്പിൽ കിട്ടിയ നോട്ടീസ് മേയർ കൗൺസിലിൽ വായിക്കുകയും ചെയ്തു . ചേന്തിയിലെ തർക്ക സ്ഥലവുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ എതിർഭാഗത്തിന് അയച്ച നോട്ടീസാണെന്നും മന്ദിരത്തിന് എതിരെയല്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
ബിജെപിയുടെ ആവശ്യപ്രകാരമായിരുന്നു സ്‌പെഷ്യൽ കൗൺസിൽ വിളിച്ചത്. കോർപറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കൈയേറ്റമായിരുന്നു മുഖ്യവിഷയമായി എടുത്തത് . കടകളുടെ ലൈസൻസും ചർച്ചയായി. മറ്റൊരു വിഷയവും ഇതേ പോലെ വിവാദമായിരുന്നു . തെരുവുകളിൽ സ്ഥാപിക്കുന്നതിന് 2021- 22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എൽഇഡി ലൈറ്റുകൾ വാങ്ങുന്നതിന് നഗരസഭ തീരുമാനമെടുത്തിരുന്നു. 18,000 എൽഇഡി ലൈറ്റുകൾ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും 2,450 രൂപ നിരക്കിൽ വാങ്ങാനുള്ള കരാറിൽ നഗരസഭ ഏർപ്പെട്ടിരുന്നു .
അഞ്ചു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ ടെൻഡർ വേണം . പക്ഷെ അത് വക വയ്ക്കാതെ ഫോണിലൂടെ കരാർ നൽകുകയായിരുന്നു. മറ്റൊരു സർക്കാർ ഏജൻസിയായ കെൽ 2,350 രൂപ നിരക്കിൽ എൽഇഡി ലൈറ്റുകൾ നൽകാമെന്ന് വ്യക്തമാക്കി. അപ്പോൾ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് കരാർ നൽകിയതിൽ രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. ഇത്തരത്തിൽ ഉള്ള വിഷയങ്ങൾക്ക് പിന്നാലെയാണ് പുതിയ ആരോപണം മേയർക്ക് നേരെ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























