Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല? എന്തുകൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം? ശ്രദ്ധേയമായ കുറിപ്പ്

09 OCTOBER 2022 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല? എന്തുകൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം? അതറിയണമെങ്കിൽ അവൈലബിലിറ്റി ബയാസ് , നെഗറ്റീവ് ബയാസ് എന്നീ രണ്ട് കാര്യങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് നസിർ ഹുസ്സൈൻ കിഴക്കേടത്തു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല? എന്തു കൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം? അതറിയണമെങ്കിൽ അവൈലബിലിറ്റി ബയാസ് , നെഗറ്റീവ് ബയാസ് എന്നീ രണ്ട് കാര്യങ്ങളെ കുറിച്ചറിഞ്ഞിരിക്കണം.

അവൈലബിലിറ്റി ബയാസ് ലളിതമായ ഒരു കാര്യമാണ്. ഈയടുത്ത നടന്ന ഒരു കാര്യം നമ്മുടെ ഓർമയിൽ പണ്ട് നടന്ന കാര്യങ്ങളേക്കാൾ കൂടുതൽ വ്യക്തതയോടെ നിൽക്കുകയും, പണ്ട് നടന്ന ഇതിനേക്കാൾ വലിയ കാര്യങ്ങളെ കുറിച്ച് ഇത്രയ്ക്ക് ഓർമ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാര്യമാണ്. ഈയടുത്ത് നടന്ന കാര്യമാണ് ഇനിയും നടക്കാൻ സാധ്യതയുള്ളത് എന്ന തലച്ചോറിന്റെ ഒരു പരിണാമപരമായ അനുമാനം ആണിതിന് പിന്നിൽ. ഇതിനൊരു ഉദാഹരണം പലപ്പോഴും ഒരു വിമാന അപകടം ഉണ്ടായിക്കഴിയുമ്പോൾ പലർക്കും വിമാനത്തിൽ പിന്നീട് കയറാൻ കൂടുതൽ ഭയമുണ്ടാകും, കണക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമായ ഒരു സഞ്ചാര മാർഗം വിമാനം ആണെങ്കിൽ കൂടി. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് തേക്കടിയിൽ ഒരു ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് നാല്പത്തിയഞ്ച് ടൂറിസ്റ്റുകൾ മരിച്ചിരുന്നു.

അതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തീർച്ചയായും ടൂറിസ്റ്റ് ബോട്ടുകളിൽ ആളുകൾ കയറാതെ ഇരിക്കുകയോ, കയറിയാൽ തന്നെ ലൈഫ് ജാക്കറ്റ് ഇട്ടിട്ട് കയറുകയോ ചെയ്തിരിക്കണം. എന്നാൽ ഇപ്പോൾ നിങ്ങൾ ബോട്ടിൽ കയറാൻ ഭയം ഉണ്ടാകണമെന്നില്ല, ലൈഫ് ജാക്കറ്റിനെ കുറിച്ച് അധികൃതർ നിർബന്ധിച്ചാൽ അല്ലാതെ ഇടാൻ തയാറാവുകയുമില്ല. അതുപോലെയാണ് ഇക്കഴിഞ്ഞ ദിവസം നടന്ന ടൂറിസ്റ്റ് ബസപകടം. നമ്മുടെ ഓർമയിൽ ഈ അപകടം ഉള്ളിടത്തോളം കാലം മാത്രമായിരിക്കും നമ്മൾ ഈ സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ പോകുന്നത്.

ഡ്രൈവറെ കുറിച്ചും ബസിനെ കുറിച്ചും കേട്ടിടത്തോളം ഇതൊരു അപകടമരണം അല്ല, കൊലപാതകമാണ്, നമ്മുടെ സിസ്റ്റം കൊലചെയ്യാൻ വിട്ടുകൊടുത്തതാണ് ആ കുഞ്ഞുങ്ങളെ. ഞാൻ ജോലി ചെയ്യുന്ന ഫിനാൻഷ്യൽ റിസ്ക് ഡിപ്പാർട്മെന്റിൽ ഞങ്ങൾ എന്നും പറയാറുള്ള ഒരു കാര്യമാണ് ഒരു കാര്യം നടന്ന് കഴിഞ്ഞു അതിനെകുറിച്ച് വേവലാതി പെടുന്നതിനു പകരം അത്തരം അപകടം നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നു. നാട്ടിൽ വാഹന അപകടങ്ങൾ നടനില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ.

ഇക്കഴിഞ്ഞ കേരളം സന്ദർശന വേളയിൽ ഏതാണ്ട് എല്ലാ ദിവസവും ഡ്രൈവ് ചെയ്ത അനുഭവത്തിൽ നിന്ന് , കേരളത്തിൽ ഡ്രൈവ് ചെയ്യുന്ന ഒരാൾ വീട്ടിൽ തിരിച്ചെത്തുന്നത് അത്ഭുതമായിട്ടാണ് ഞാൻ കണക്കാക്കുന്നത്, പ്രത്യേകിച്ച് രാത്രി ഡ്രൈവ് ചെയ്യുന്നവർ ( ക്ഷമിക്കണം, കുറച്ച് സ്ട്രോങ്ങ് ആയ അഭിപ്രായം ആണ്, അമേരിക്കയിൽ നിന്ന് വന്ന് നാട്ടിൽ ഡ്രൈവ് ചെയ്യുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് ഇക്കാര്യമാണ്) . പലപ്പോഴും രണ്ടേ രണ്ടു ലൈനുകളുള്ള, അൻപത് വർഷം മുൻപുള്ള ട്രാഫികിന് വേണ്ടി നിർമിച്ച ചെറിയ റോഡുകളെയാണ് നമ്മൾ ഹൈവേ എന്ന് വിളിക്കുന്നത്.

രണ്ടുവരി മാത്രമുള്ള ഒരു "ഹൈവേയിൽ" ആളെ എടുക്കാൻ വേണ്ടി പതുകെ പോകുന്ന ഒരു ഓട്ടോറിക്ഷ മതി അപകടം ഉണ്ടാകാൻ വേണ്ടി. ഇത് ഓട്ടോറിക്ഷക്കാരന്റെ പ്രശ്നമോ, ഓട്ടോറിക്ഷ മറികടക്കുന്ന ഡ്രൈവറുടെയോ പ്രശ്നമല്ല, മറിച്ച് ഇന്നത്തെ ട്രാഫികിന് അനുസൃതമായ വീഥിയിൽ റോഡുണ്ടാക്കാത്ത സർക്കാരുകളുടെ പിടിപ്പ്കേട് മാത്രമാണ്. ഞാൻ ഡ്രൈവ് ചെയുമ്പോൾ പല സ്ഥലത്തും വളരെ നന്നായി ടാർ ചെയ്ത റോഡുകളുണ്ട്, പക്ഷെ അതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള വീതിയില്ല. കൊച്ചിയിൽ നിന്ന് ചേർത്തല വരെ നാലുവരി പാത കഴിഞ്ഞാൽ പിന്നെ അടുത്ത നാലുവരി പാത കാണണമെങ്കിൽ തിരുവനന്തപുരത്തു എത്തണമെന്ന അവസ്ഥയാണ്. ആലപ്പുഴ കൊല്ലം ബൈപാസുകൾ നിർമിച്ചില്ലായിരുന്നു എങ്കിൽ ഡ്രൈവിംഗ് ഇനിയും ദുസ്സഹമായേനെ.

ഇങ്ങിനെ ആയിരകണക്കിന് വാഹനങ്ങൾ പോകുന്ന, നമ്മൾ ഹൈവേ എന്ന് വിളിക്കുന്ന ഇടവഴികളിൽ മുപ്പത് കിലോമീറ്റര് സ്പീഡ് ലിമിറ്റ്‌ എന്നൊക്കെ എഴുതിവയ്ക്കുന്നത് അപഹാസ്യമാണ്. കുറെ ഇടങ്ങളിൽ ഹൈവേ വീതി കൂട്ടാനുള്ള പ്രവർത്തികൾ നടന്നു കാണുന്നുണ്ട്. അവയുടെ വീതി കൂടുന്നതിന് അനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂടുമെന്ന് ഉറപ്പാണ്. സുരക്ഷിതമായി വേഗത്തിൽ റോഡിലൂടെ വണ്ടിയോടിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറക്കാനുള്ള സ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ നമ്മുടെ നാട്ടിലും വരേണ്ടതുണ്ട്, അത് ഒരു ബദൽ നിർദേശങ്ങളും ഇല്ലാതെ എതിർക്കുന്നവർക്കും ഈ റോഡ് അപകടങ്ങളിൽ പരോക്ഷമായ പങ്കുണ്ട്.

ഈ അതിനനുസരിച്ച് ഗതാഗത മാര്ഗങ്ങള് വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. റോഡ് സുരക്ഷാ ഒരു അപകടം നടന്ന കുറച്ചു നാളത്തേക്ക് മാത്രം നടപ്പിലാക്കേണ്ട കാര്യമല്ല മറിച്ച് അതൊരു ജീവിത രീതിയായി കൊണ്ടുനടക്കേണ്ട കാര്യമാണ്. കേരളത്തിൽ മര്യാദയ്ക്ക് നിയമം പാലിച്ച് വണ്ടിയോടിക്കുന്ന ആരെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല ( ഞാൻ ഉൾപ്പെടെ) കാരണം അങ്ങിനെ വണ്ടിയോടിച്ചാൽ നമ്മൾ ഉദ്ദേശിച്ച ഇടത്ത് ഒരിക്കലും സമയത്ത് എത്താൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം. നമ്മുടെ നേരെ നമ്മൾ ഡ്രൈവ് ചെയ്യുന്ന വാഹനത്തേക്കാൾ വലിയ വാഹനം വരുന്നത് വരെ റോഡിന്റെ മധ്യത്തിലൂടെ വാഹനം ഓടിക്കുക എന്നതാണ് കേരളത്തിലെ രണ്ടുവരി റോഡുകളിലൂടെ ഡ്രൈവ് ചെയ്യുന്ന ആളുകളുടെ നിലപാട്.

ഇനി നെഗറ്റീവ് ബയാസിനെ കുറിച്ച്. നമ്മുടെ ജീവിതത്തിൽ നടക്കുന്ന മോശമായ കാര്യങ്ങളെ കുറിച്ച് കൂടുതൽ നേരവും കൂടുതൽ ശക്തമായും ഓർത്തിരിക്കുന്ന പ്രതിഭാസം ആണത്. അതും പരിണാമപരമായി നമുക്ക് വന്നു ചേർന്നിട്ടുള്ള ഒരു സംഗതിയാണ്. ഇതിന്റെ ഒരു പ്രശനം നമ്മൾ കൂടുതലായി നെഗറ്റീവ് വാർത്തകൾ കേൾക്കാൻ ഇഷ്ടപെടുന്നു എന്നുള്ളതാണ്. ഇതറിയാവുന്നത് കൊണ്ടാണ് ന്യൂസ് ചാനലുകൾ ഒരു അപകടം നടന്ന ഉടനെ അതിനെകുറിച്ച് വലിയ തോതിൽ വാർത്തകൾ കൊടുക്കുന്നതും, എന്തെങ്കിലും നല്ലത് നടന്നാൽ അതിന്റെ വാർത്താപ്രാധാന്യത്തെ നെഗറ്റീവ് വാർത്തകളുടെ അത്രയ്ക്ക് ഇല്ലാത്തതും.

പരസ്യ വരുമാനം കൊണ്ട് ജീവിക്കുന്ന അവരെ അതിൽ കുറ്റം പറയാൻ കഴിയില്ല. ഇത്തരം അപകടങ്ങളെ കുറിച്ച് യാഥാർത്യ ബോധത്തോടെ ചിന്തിച്ച ഇത് ഒഴിവാക്കാൻ സ്ഥിരമായ പരിഹാരം എങ്ങിനെ ഉണ്ടാക്കാൻ കഴിയുമെന്ന് ആലോചിച്ച നടപ്പിൽ വരുത്തുക മാത്രമാണ് നെഗറ്റീവ് ഭയസിൽ നിന്ന് രക്ഷപെടാനുള്ള ഏകമാർഗം. കേരളത്തിൽ നടക്കുന്ന അപകടങ്ങളെക്കുറിച്ചും, ആ അപകടങ്ങൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ചും, ഈ കാരണങ്ങൾക്ക് ഉള്ള സ്ഥിരമായ പരിഹാരത്തിന് വേണ്ടി സർക്കാർ എന്തുചെയ്തു എന്നും വിശദീകരിക്കുന്ന ഡാറ്റ ഓരോ മാസവും പുറത്ത് വിടാൻ സർക്കാർ തയ്യാറായാൽ അത് വലിയൊരു കാൽവെയ്പ്പ് ആയിരിക്കും.

മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ. എന്റെ ഇളയ മകന്റെ പ്രായത്തിലുള്ള കുട്ടികളാണ്. വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ഇനി ഒരുകാലത്തും ഇങ്ങിനെ ഒരു "കൊലപാതകം" ഒരിക്കലും നടക്കാതിരിക്കാനുള്ള മാർഗങ്ങൾ ഏർപ്പെടുത്തുകയും അതിനെക്കുറിച്ച് ഫോളോ അപ്പ് ചെയ്യുകയും ആയിരിക്കും നമുക്ക് ഈ കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (36 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends