ഷാഫി ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായി പ്രണയത്തിലായി; ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന സ്വഭാവ വൈകൃതം; രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുത്തു; ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ; കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ല; കേസന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ ഷാഫി; തുറന്നടിച്ച് കൊച്ചി കമ്മീഷണർ

തിരുവല്ല കൊലപാതകത്തിൽ സംഭവിച്ചതെല്ലാം വിശദീകരിച്ച് കൊച്ചി കമ്മീഷണർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം മാധ്യമങ്ങളോട് വിശദമായി എല്ലാം പറഞ്ഞിരിക്കുകയാണ്. കമ്മീഷണർ സകലമാന രഹസ്യങ്ങളും മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. പ്രതികൾക്ക് ഇപ്പോഴും കുറ്റബോധം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് പറഞ്ഞു.
പ്രതി ഷാഫി ലൈംഗിക വൈകൃതത്തിൽ അടിമ എന്നാണ് ഇരട്ട ബലി കേസിൽ കമ്മീഷണർ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നരബലിയുടെ മുഖ്യ ആസൂത്രകനും ഷാഫി തന്നെയാണ്. സ്ത്രീകളെ വലയിൽ ആക്കിയതും ഷാഫി തന്നെയാണ്.രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുക്കുകയായിരുന്നു. ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഒരു വൈകൃത സ്വഭാവവും ഷാഫിക്ക് ഉണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നും പോലീസ് പറഞ്ഞു.
ഷാഫി ആയുധം ഉപയോഗിക്കാനും ഇഷ്ടമുള്ള വ്യക്തിയാണ്. ഭഗവത് സിങ്ങിനെ കുടുക്കിയ കഥ എങ്ങനെയാണെന്നും കമ്മീഷണർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിലൊന്നും ആദ്യം ഒന്നും ഷാഫി സഹകരിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് ഷാഫി സകലതും സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു. 17 വയസ്സു മുതൽ വീട് വിട്ട് കറങ്ങുന്ന ആളാണ് ഷാഫി.
ഭഗവത് സിംഗിനും ലൈല്യ്ക്കും ക്രിമിനൽ പശ്ചാത്തലം ഇല്ല. പക്ഷേ ഇവരുടെ ചരിത്രം പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഷാഫി ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായി പ്രണയത്തിലാകുകയായിരുന്നു. ഇങ്ങനെയാണ് അയാളെ ഷാഫി കുടുക്കിയത്. ഷാഫി എന്ത് പറഞ്ഞാലും അനുസരിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ അയാളുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയായിരുന്നു . 2018 മുതൽ ഷാഫി ഭഗവല്ലിന്റെ കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ട്.
ഷാഫി പറയുന്നതെല്ലാം അനുസരിക്കുന്ന തരത്തിലേക്ക് ഭഗവത് സിങ്ങും കുടുംബവും എത്തുകയായിരുന്നു. എന്നാൽ വൻതോതിൽ പണം ഇടപാട് നടന്നതിന് വലിയ തെളിവൊന്നും കിട്ടിയിട്ടില്ല. നിലവിൽ മറ്റു പ്രതികൾ കേസിൽ ഇടപ്പെട്ടത് ആയിട്ടുള്ള വിവരം ഒന്നും കിട്ടിയിട്ടില്ല. ഷാഫിയും ഭഗവൽ സിങ്ങുമായി നടന്ന പണം ഇടപാടുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കേസ് അന്വേഷിച്ച പോലീസ് സംഘത്തെ കമ്മീഷണർ അഭിനന്ദിക്കുകയുണ്ടായി.
ഇത് സാധാരണ കേസ് അല്ലെന്ന് ആദ്യം തന്നെ ബോധ്യമായ കാര്യമാണ്. കേസിൽ ഏറെ നിർണായകം ആയത് സിസിടിവി ദൃശ്യങ്ങൾ ആണെന്ന് കമ്മീഷണർ പറഞ്ഞു. മനുഷ്യമാംസം കറിവെച്ച് കഴിച്ചെന്ന് വിവരമുണ്ട് അതിന്റെ തെളിവുകൾ ഇപ്പോൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കേസ് തെളിയിക്കാൻ വിപുലമായ അന്വേഷണം വേണ്ടി വന്നു. റോസിലിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന കാര്യവും കമ്മീഷണർ ചൂണ്ടിക്കാണിച്ചു. കഠിനമായ അന്വേഷണത്തിലൂടെയാണ് കേസ് തെളിയിച്ചത്. വിപുലമായ അന്വേഷണം നടത്തുവാൻ ഒരുങ്ങുകയാണ് എന്നും കമ്മീഷണർ പറഞ്ഞു. .
https://www.facebook.com/Malayalivartha



























