കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ച് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ ; അധികാരപരിധിയുടെ അതിർവരമ്പുകൾ പിന്നിട്ട് പ്രവർത്തിച്ചുവെന്ന് വിമർശിച്ച് ഹൈക്കോടതി

കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ ചട്ട വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആക്രോശിച്ച് ഹൈക്കോടതി. കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചിരുന്നു. എന്നാൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധിയുടെ അതിർവരമ്പുകൾ പിന്നിട്ട് പ്രവർത്തിച്ചുവെന്ന് വിമർശിച്ചിരിക്കുകയാണ് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കുകയും ചെയ്തു.
കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല വൈസ് ചാൻസലർക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി കൊടുത്തിരിക്കുകയാണ്. നിലവിൽ ഗവർണ്ണറും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും തമ്മിൽ പ്രത്യക്ഷത്തിൽ ശക്തമായ തുറന്ന പോര് നിലനിൽക്കുകയാണ്. ഈ വിഷയത്തിന് പുറേമയാണ് കണ്ണൂർ വിസിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.
വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവാദം കൊടുത്തത് സിൻഡിക്കേറ്റിനെ ഒഴിവാക്കി കൊണ്ടായിരുന്നു. പടന്നയിൽ ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. സിൻഡിക്കേറ്റിന്റ അനുമതി ഇല്ലാതെയായിരുന്നു ഈ അനുവാദം കൊടുത്തത്.
അവർ നടത്തിയ പരിശോധനാ റിപ്പോർട്ടിട്ട് പ്രകാരം സർക്കാർ നൽകിയ ഭരണാനുമതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കുകയും ചെയ്തു. ജൂലായ് 20നായിരുന്നു ടികെസി എജുക്കേഷൻ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് അനുവാദം കൊടുത്തത്. എന്നാൽ സിൻഡിക്കേറ്റ് ഈ കാര്യത്തെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് ചെയ്ത ഈ കാര്യം ചട്ടവിരുദ്ധമാണ്. വൈസ് ചാൻസലർ അല്ല സിൻ്റിക്കറ്റാണ് കോളേജിന് അനുമതി നൽകേണ്ടത്.
ഈ വസ്‌തുത ചൂണ്ടിക്കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പരാതി കൊടുത്തു.. സർവ്വകലാശാല നിയമമനുസരിച്ച് പുതിയ കോളേജ് തുടങ്ങുവാൻ നടപടി ക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കിയിരിക്കണം എന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ ഇവിടെയാകട്ടെ സിൻ്റിക്കറ്റ് സമിതി പരിശോധന നടത്തിയത് പോലും മെയ് മാസത്തിലായിരുന്നു.
ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആർട്സ് ആൻ്റ് സയൻസ് കോളേജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. പക്ഷേ കോളേജ് സൊസൈറ്റിക്ക് 4 ഏക്കർ ഭൂമിയേ ഉള്ളൂ. സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് അനുമതിയുള്ള കരഭൂമിയല്ല ഇത്. സിൻ്റിക്കറ്റ് നോട്ടിൽ വൈസ് ചാൻസലർ തന്നെ ഈ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് .
പുതിയ കോളേജിന് അംഗീകാരംകൊടുക്കാനുള്ള തീരുമാനം തടയണമെന്നും, വൈസ് ചാൻസലർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും സേവ് യൂണിവേഴ്സിറ്റി ഫോറത്തിൽ പറഞ്ഞിട്ടുണ്ട് . ഈ സംഭവത്തിൽ ഗവർണ്ണർ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുമോ ന്നതാണ് ഏവരും ഉറ്റു നോക്കുന്നത് .
https://www.facebook.com/Malayalivartha



























