ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷം 1198 എം ഇ പന്തളം കൊട്ടാരത്തിൽ നിന്നും കൃത്തികേശ് വർമ്മയും പൗർണ്ണമി ജി വർമ്മയും മല കയറും...ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് ഒക്‌ടോബർ 18ന് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്....

ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് ഒക്‌ടോബർ 18ന് സന്നിധാനത്ത് വെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമ്മയും, മാളികപ്പുറം മേൽശാന്തിയെ പൗർണ്ണമി ജി വർമ്മയും നറുക്കെടുക്കും.
പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടെയും എറണാകുളം മംഗള മഠത്തിൽ പാർവ്വതി വർമ്മയുടേയും മകനാണ് കൃത്തികേശ് വർമ്മ. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കൃത്തികേശ്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ ഗിരീഷ് വർമ്മയുടെയും ഇടപ്പള്ളി ലക്ഷ്മീ വിലാസത്തിൽ സരിത വർമ്മയുടെയും മകളാണ് പൗർണ്ണമി വർമ്മ. ദോഹയിലെ ഡൽഹി പബ്ളിക്ക് സ്കൂൾ 4ാം ക്ലാസ് വിദ്യാർത്ഥിയാണ് പൗർണ്ണമി .ജി. വർമ്മ.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹത്തോടെ തിരുവാഭരണ മാളിക പൂമുഖത്ത് വച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിന് ശേഷം സ്വീകരണങ്ങൾ ഏറ്റുവാങ്ങി രക്ഷിതാക്കളും സംഘം ഭാരവാഹികളും ഒക്ടോബർ 17ന് ഉച്ചക്ക് 12 മണിയോടെ കൂടി ശബരിമലക്ക് യാത്ര ആരംഭിക്കും.
https://www.facebook.com/Malayalivartha



























