എക്‌സ് റേ റിപ്പോർട്ടിലെ പ്രശ്നം പരിഹരിക്കാൻ തനിക്ക് കഴിയില്ല; ഭാര്യയുടെ വേദന സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കാൻ ഡോക്ടറുടെ കുറിപ്പടി:- ഗുരുതര ആരോപണം തൃശൂർ ദയാ ആശുപത്രിക്കെതിരെ

ചികിത്സയ്‌ക്കെത്തിയ രോഗിക്ക് ഡോക്ടറിൽ നിന്ന് അധിക്ഷേപം. തൃശൂർ ദയാ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. കഴിഞ്ഞ ദിവസം രാവിലെയാണ് മമ്മിയൂർ സ്വദേശി ഭാര്യയുമായി ചികിത്സയ്ക്ക് എത്തുന്നത്. വസ്‌കുലാർ സർജറി വിഭാഗത്തിലെ ഡോക്ടർ റോയ് വർഗീസിനെയാണ് ഇവർ സമീപിച്ചത്.
കഠിനമായ കാലുവേദനയുമായാണ് രോഗി എത്തിയത്. വേദന സഹിക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ ആദ്യം എക്‌സ് റേ എടുക്കാൻ പറയുകയും റിപ്പോർട്ടുമായി ചെന്നപ്പോൾ ഇത് തനിക്ക് പരിഹരിക്കാൻ പറ്റില്ലെന്നും ഭാര്യയുടെ വേദന സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഭർത്താവിനോട് ബാറിൽ പോകാനുമായിരുന്നു ഡോക്ടറുടെ കുറിപ്പ്.
ഞെരമ്പുകൾക്ക് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോൾ, അതൊന്നും തനിക്ക് അറിയില്ലെന്നും, ബെഡ് റെസ്‌റ്റൊന്നും വേണ്ട ഓടിച്ചാടി നടന്നോ, ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യ കഴിക്കൂ എന്നുമാണ് ഡോക്ടർ രോഗിയോടും ഭർത്താവിനോടും പറഞ്ഞത്. രോഗിയോട് മോശമായി സംസാരിക്കുക മാത്രമല്ല ഡോക്ടറുടെ ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha

























