Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

എല്‍കെജി മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വര പഠിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ളത് നിശ്ചിത യോഗ്യത; വിദ്യാര്‍ത്ഥികളുടെ യോഗ്യതയില്‍ ആര്‍ക്കും സംശയമില്ല, കേരളത്തില്‍ വിദ്യാഭ്യാസ ഏജന്‍സികളെയും കോടതിയേയും മറികടന്നുകൊണ്ടുള്ള നിയമനങ്ങളും പ്രമോഷനുകളും വ്യാപകമാകുന്നു

19 OCTOBER 2022 12:12 PM IST
മലയാളി വാര്‍ത്ത

എല്‍കെജി മുതല്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വര പഠിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ളത്. അതുപോലെ വിദ്യാര്‍ത്ഥികള്‍ക്കും വേണം നിശ്ചിത യോഗ്യത. വിദ്യാര്‍ത്ഥികളുടെ യോഗ്യതയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അധ്യാപകരുടെ കാര്യത്തില്‍ കാര്യങ്ങള്‍ തിരിച്ചാണ്. സംസ്ഥാനങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും, യുജിസി കോളെജ് വിദ്യാഭ്യാസത്തിനും, എ.ഐ.സി.ടി.ഇ സാങ്കേതിക വിഷയത്തിനുമുള്ള അധ്യാപകരുടെ യോഗ്യതകള്‍ നിശ്ചയിക്കുന്നു. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളും പ്രമോഷന്‍ യോഗ്യതകളും നിശ്ചയിക്കുന്നത് ഈ ഏജന്‍സികളാണ്.

എന്നാല്‍ കേരളത്തില്‍ വിദ്യാഭ്യാസ ഏജന്‍സികളെയും കോടതിയേയും മറി കടന്നു കൊണ്ടുള്ള നിയമനങ്ങളും പ്രമോഷനുകളും വ്യാപകമാണ്. അതായത് പിണറായി സര്‍ക്കാര്‍ സ്വന്തമായി തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. യോഗ്യതയോ നിയമാവലിയോ മറ്റ് മാനദണ്ഡങ്ങളൊന്നും അവരെ ബാധിക്കില്ല. എല്ലാം പിണറായി മയം.

കേരളത്തിലെ പോളിടെക്‌നിക് കോളെജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിഷയം വളരെ ദിവസങ്ങളായി വിവാദമായി മാറിയിരിക്കുകയാണ്. പോളിടെക്‌നിക് കോളെജുകളില്‍ ലക്ചറര്‍ പോസ്റ്റിലെത്തുന്നവര്‍ക്ക് റഗുലര്‍ ബി.ടെക്, എം.ടെക് യോഗ്യത വേണമെന്നുള്ളതാണ് എ.ഐ.സി.ടി.യ ഇ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനത്ത് ഇന്നിറങ്ങിയ പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പല്‍മാരുടെ യോഗ്യത സംബന്ധിച്ച സംശയം ഉയരുന്നുണ്ട്. 26 പേരെയാണ് പ്രത്യേക ഉ്ത്തരവിലൂടെ പ്രിന്‍സിപ്പല്‍ തസ്തികയിലേയ്ക്കുയയര്‍ത്തിയത്. റഗുലര്‍ ബി.ടെക്, എം.ടെക് ബിരുദമില്ലാത്തവരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതിനെതിരെ ചില പോളിടെക്‌നിക് ജീവനക്കാര്‍ കോടതിയ സമീപിച്ചു. സംഭവത്തില്‍ വിശദമായ വാദം കേട്ട കോടതി എ.ഐ.സി.ടി.ഇ മാനദണ്ഡം ഉറപ്പാക്കി പ്രിന്‍സിപ്പല്‍ നിയമനം നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രമോഷന്‍ നല്കിയ 26 പേരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് മതിയായ യോഗ്യതകളുള്ളതെന്നാണ് ആക്ഷേപം.

ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ അഥവാ എ.ഐ.സി.ടി .ഇ യാണ് പോളിടെക്‌നിക് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതാമാനദണ്ഡം നിശ്ചയിക്കുന്നത്. മൂന്നു തരത്തിലാണ് അംഗീകാരമാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരുമണിമുതല്‍ ഒന്‍പത് മണിവരെയുള്ള റഗുലര്‍ കോഴ്‌സ്, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ഈവനിംഗ് കോഴ്‌സ് ഇതൊന്നുമല്ലെങ്കില്‍ റെഗുലര്‍ കോഴ്‌സ്. ഇതിലേതെങ്കിലും ഒന്നിലൂടെ ബിരുദമോ, ബിരുദാന്തര ബിരുദമോ നേടിയവര്‍ക്ക് മാത്രമേ പ്രമോഷനോ, ശമ്പള വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ നല്കാന്‍ പാടുള്ളൂ. നേരത്തേ വിവധ തസ്തികകളിലേയ്ക്ക് 250 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കിയത് വിവാദമായിരുന്നു.ഇതില്‍ ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്.പിയായിരുന്ന പി.സുകേശന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഇന്‍സ്പക്ടര്‍ സന്തോഷ് മുഴുവന്‍ രേഖകളും പരിശോധിച്ച് അന്വേഷണം നടത്തി.

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 2017 വരെ മുപ്പത് കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും നഷ്ടപ്പെടുത്തിയെന്നു. അനധികൃതമായി കൈപററിയ തുകകള്‍ തിരിച്ചു പിടിക്കണമെന്നും വിജിന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ കേസില്‍ നടന്ന അഴിമതിയേ കുറിച്ചും വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ എത്തുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കി പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ശുപാര്‍ശ ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കോടികള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ ജോയിന്റെ സെക്രട്ടറിയെ ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയോഗിച്ചു. സര്‍ക്കാരിന്റെ ചിലവില്ലാതെ എം.ടെക് എടുത്തവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവിനും അര്‍ഹതയുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സമിതി സര്‍ക്കാരിന് നല്കിയത്.

സര്‍ക്കാര്‍ പോളിടെക്‌നികില്‍ ജോലി ചെയ്യുന്ന കാലയളവില്‍ സര്‍ക്കാര്‍ ശമ്പളം കൃത്യമായി പറ്റുന്നവര്‍ എങ്ങനെയാണ് റെഗുലര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന കാര്യത്തില്‍ അന്വേഷണമോ വിശദീകരണമോ ഇല്ല. ഒര് അധ്യാപകന്‍ റെഗുലര്‍ കോഴ്‌സിന് ചേര്‍ന്ന് എം.ടെക് എടുക്കണമെങ്കില്‍ അയ്യാള്‍ക്ക് രണ്ട് വര്‍ഷത്തെ അവധിയെടുക്കണം. രണ്ട് വര്‍ഷം അവര്‍ ശമ്പളമില്ലാത്ത അവധിയിലായിരിക്കും. എന്നാല്‍ പഠിപ്പിച്ച് ശമ്പളം വാങ്ങിയ കാലയളിവില്‍ എങ്ങനെയാണ് റഗുലര്‍ എം.ടെക് നേടിയെന്നെതിലാണ് ദുരൂഹത.ഇവിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റൈയും ഉദ്യോഗസ്ഥരുടെയും പങ്കും അഴിമതിയും വെളിവാക്കുന്നത്.

മനോണ്‍മണിയം സുന്ദര്‍ലാല്‍ യൂണിവേഴ്‌സിറ്റി, വിനായക മിഷന്‍ യൂണിവേഴ്‌സിറ്റി, കര്‍പ്പകം യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ യഥേഷ്ടം ഹാജരാക്കി പ്യൂണ്‍ തസ്ത്കിയിലുണ്ടായിരുന്നവര്‍ പോലും അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡിലേയക്ക് ഉയര്‍ന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രിന്‍സിപ്പല്‍മാരായി റിട്ടയര്‍ ചെയ്തവര്‍ വരെയുണ്ടായി. ചെറിയൊരു അഴിമതിക്കതയില്ലിത്. കേരളത്തില്‍ സാങ്കേതി വൈദഗ്ദ്ധ്യം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ യോഗ്യതയെ സംബന്ധിക്കുന്ന വിഷയമാണ്.

നിലവില്‍ നടത്തിയ പ്രമോഷനിലൂടെ വകുപ്പിലുള്ള ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമാണ്. നേരിട്ട് എംടെക് ബിരുദം നേടിയ ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവരുടെ പ്രമോഷന്‍ സാധ്യതകള്‍ വ്യാജ ബിരുദക്കാര്‍ തട്ടിയെടുക്കുന്നതായാണ് പരാതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (18 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

Malayali Vartha Recommends